Read Time:1 Minute, 15 Second
കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരി മരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
53 വയസുള്ള കുമാരി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
90 അധികം പൊള്ളലേറ്റ ഇവർ വെന്റിലേറ്ററിലായിരുന്നു.
അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ 52 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.
90 ശതമാനത്തിൽ പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
30 പേരാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്.
അതിൽ 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഐസിയുവിൽ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണ്.
ഇതിൽ 12 വയസുള്ള കുട്ടിയുമുണ്ട്. 18 പേരിൽ രണ്ട് പേർ വെന്റിലേറ്ററിൽ ആണ്.