ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഫ്രാൻസിലേക്കുള്ള വിമാനം എൻജിൻ തകരാറിനെ തുടർന്ന് റദ്ദാക്കി. ഇതോടെ 276 ഓളം യാത്രക്കാരാണ് രക്ഷപ്പെട്ടത്.
ചെന്നൈയിലെ മീനമ്പാക്കം അണ്ണാ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഫ്രാൻസിന്റെ തലസ്ഥാന നഗരിയായ പാരീസിലേക്ക് ഇന്നലെയാണ് എയർ ഫ്രാൻസ് വിമാനം പറന്നുയരാൻ തയ്യാറെടുത്തത്.
തുടർന്ന് 276 യാത്രക്കാർക്ക് അനുമതി ലഭിക്കുകയും വിമാനത്തിൽ കയറാൻ തയ്യാറായി നീങ്ങുകയും ചെയ്തു.
പറന്നുയരുന്നതിന് മുമ്പ് പൈലറ്റ് നടത്തിയ പരിശോധനയിൽ വിമാനത്തിൽ എസിക്ക് ആവശ്യമായ ഓക്സിജന്റെ അളവ് കുറവാണെന്ന് കണ്ടെത്തി.
ഈ അവസ്ഥയിൽ വിമാനം പ്രവർത്തിപ്പിക്കുന്നത് വളരെ അപകടകരമാകുമെന്ന് പൈലറ്റ് ചെന്നൈ എയർപോർട്ട് കൺട്രോൾ റൂമിനെ അറിയിച്ചു.
തുടർന്ന് വിമാനം വൈകി പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചത്. ഫ്ലൈറ്റ് എഞ്ചിനീയർമാരുടെ ഒരു സംഘം ഓക്സിജന്റെ അളവ് ക്രമീകരിക്കാൻ പ്രവർത്തിച്ചു.
എന്നാൽ പെട്ടെന്ന് പരിഹരിക്കാനായില്ല. ഇതേത്തുടർന്ന് വിമാനം റദ്ദാക്കിയാതായി അറിയിക്കുകയായിരുന്നു.
തുടർന്ന് ഇന്ന് ചെന്നൈയിൽ നിന്ന് പാരീസിലേക്ക് വിമാനം പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.
ഇതേത്തുടർന്ന് പാരീസിലേക്ക് പോകേണ്ട 276 യാത്രക്കാരെ ചെന്നൈയിലെ ഒരു ഹോട്ടലിൽ താമസിപ്പിക്കുകയായിരുന്നു.
ഇവരിൽ ഭൂരിഭാഗവും ഫ്രാൻസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.
പുതുവത്സരം ആഘോഷിക്കാൻ സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ ഉദ്ദേശിച്ച നിരവധി യാത്രക്കാരാണ് വിമാനം റദ്ദാക്കിയതിനാൽ സ്വന്തം നാട്ടിലേക്ക് പോകാനാവാതെ ചെന്നൈയിൽ കുടുങ്ങിയത്.
വിമാനത്തിലെ ഓക്‌സിജന്റെ അളവ് യഥാസമയം പൈലറ്റ് കണ്ടെത്തിയതിനാൽ ഭാഗ്യവശാൽ 276 യാത്രക്കാരും രക്ഷപ്പെട്ടു.