Read Time:1 Minute, 21 Second
ബെംഗളൂരു: ഗസ്റ്റ് ലക്ചറർമാരെ സ്ഥിരമായി നിയമിക്കാൻ ദുഷ്കരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ എം സി സുധാകർ.
വികാസ് സൗധയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
അതിൽ നിയമപ്രശ്നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സംസ്ഥാനത്തും സ്ഥിരമാക്കിയിട്ടില്ല. അവർക്ക് ഒരു സംഘടനയുണ്ട്.
ഓരോരുത്തർക്കും ഓരോ ആവശ്യമുണ്ട്.
ചിലർ സ്ഥിരം നിയമനം നടത്താൻ ശഠിക്കുന്നു.
നമ്മൾ എന്ത് ചെയ്താലും കോടതിയിൽ പ്രശ്നമാകും.
മെറിറ്റ് അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് നടത്തും.
7,000 തസ്തികകളിലേക്ക് അധിക റിക്രൂട്ട്മെന്റ് നടത്തണമെന്നാണ് ആവശ്യം.
1,242 ഒഴിവുകളാണ് നികത്താനുള്ളത്. ഇതിനായി ഒരു പ്രക്രിയയുണ്ട്.
ക്ലസ്റ്റർ സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ 250 ഒഴിവുകളുണ്ട്.
450-500 അധിക തസ്തികകൾ നികത്താൻ വകുപ്പ് അനുമതി തേടി നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.