ചെന്നൈ: കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പെൺകുട്ടി മരിച്ചു. ഇന്നലെ രാവിലെ തിരുവാരൂർ ജില്ലയിൽ പെയ്ത മഴ അർധരാത്രി വരെ തുടർന്നു.
കഇതോട തിരുവാരൂർ ജില്ലയിലെ നന്നിലത്തിനടുത്തുള്ള അത്തമ്പാർ ഗ്രാമത്തിൽ താമസിക്കുന്ന രാജശേഖറിന്റെ വീടിന്റെ മതിൽ പൊടുന്നനെ ഇടിഞ്ഞു വീഴുകയായിരുന്നു.
മതിൽ ഇടിഞ്ഞുവീണ് വീട്ടിൽ ഉറങ്ങുകയായിരുന്ന രാജശേഖറിന്റെ മകൻ മോഹൻദാസ് (11), മോനിഷ (9) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
മകന്റെയും മകളുടെയും മേൽ മതിൽ ഇടിഞ്ഞുവീഴുന്നത് കണ്ട രാജശേഖർ ഉടൻ തന്നെ ഇരുവരെയും രക്ഷപ്പെടുത്തി തന്റെ ഇരുചക്രവാഹനത്തിൽ നന്നിലം സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോനിഷയെ കൂടുതൽ ചികിത്സയ്ക്കായി തിരുവാരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
അവിടെ ചികിത്സയിലിരിക്കെ പെൺകുട്ടി ദാരുണമായി മരിച്ചു. സംഭവത്തിൽ നന്നിലം പോലീസ് അന്വേഷണം തുടങ്ങി. മതിൽ ഇടിഞ്ഞുവീണ് പെൺകുട്ടി മരിച്ച സംഭവം പ്രദേശത്ത് ഏറെ ദു:ഖത്തിനിടയാക്കി.