ചെന്നൈ: ഒലിവ് റിഡ്‌ലി കടലാമകൾ ചെന്നൈ, ചെങ്കൽപട്ട് തീരങ്ങളിൽ കൂടുണ്ടാക്കിത്തുടങ്ങി.
ഇതുവരെ അഞ്ചോളം കൂടുകൾ കണ്ടെത്തി ഹാച്ചറികളിലേക്ക് മാറ്റിയതായി ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ ഇ.പ്രശാന്ത് പറഞ്ഞു.
അടുത്തയാഴ്ച മുതൽ ആമ കൂടുകൂട്ടുന്നതിന്റെ വേഗം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസന്റ് നഗർ, പുലിക്കാട്ട്, ഇഞ്ചമ്പാക്കം, കോവളം എന്നിവിടങ്ങളിലാണ് ഹാച്ചറികൾ ആരംഭിച്ചത്.
ബംഗാൾ ഉൾക്കടൽ തീരം ഒലിവ് റിഡ്‌ലിയുടെ പ്രധാന കൂടുണ്ടാക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ഒഡീഷ തീരത്താണ് ഒലിവ് റിഡ്‌ലി കൂടുകൂട്ടുന്നത്.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിൽ ഒറ്റപ്പെട്ട പെൺ ആമകളാണ് കൂടുതലായി കൂടുകൂട്ടുന്നത്.
ഓരോ ഒലിവ് റിഡ്‌ലി കടലാമയും ഏകദേശം 100 മുട്ടകൾ ഇടുന്നു, ഇത് വിരിയാൻ 45 മുതൽ 60 ദിവസം വരെ എടുക്കും.
ഫെബ്രുവരി മാസമാണ് കടലാമ കൂടുകൂട്ടാൻ എടുക്കുന്ന ഏറ്റവും സമയം. 2022-23ൽ വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 487 കൂടുകൾ കണ്ടെത്തുകയും 38,721 വിരിഞ്ഞ കുഞ്ഞുങ്ങളെ ചെന്നൈ തീരത്ത് നിന്ന് കടലിലേക്ക് വിടുകയും ചെയ്തു.
കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ഉടനീളം ഹാച്ചറികളുടെ എണ്ണം മുൻ വർഷം 22ൽ നിന്ന് 2023ൽ 35 ആയി ഉയർത്തി.