രാജീവ്ഗാന്ധി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകാൻ പണം ആവശ്യപെടുന്നതായി ആരോപണം; ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രതിഷേധം

0 0
Read Time:3 Minute, 8 Second

ചെന്നൈ: രാജീവ്ഗാന്ധി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് 2000 രൂപയും 3000 രൂപയും ആവശ്യപ്പെടുന്നതായി പരാതി.

പണമടച്ച ശേഷം മാത്രമാണ് പാവപ്പെട്ടവർക്ക് തങ്ങളുടെ വേണ്ടപ്പെട്ടവരുടെ മൃതദേഹം വിട്ടുനൽകുന്നത്.

കഴിഞ്ഞ മാസം ചെന്നൈയിലെ കിൽപാക്കം സർക്കാർ ആശുപത്രിയിൽ മരിച്ച കുട്ടിയുടെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കിയ സംഭവം തമിഴ്നാട്ടിലുടനീളം കോളിളക്കം സൃഷ്ടിച്ചിരുന്നു.

പിന്നീട് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. അതുപോലെ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രി മോർച്ചറിയിലും പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹങ്ങൾ പണം നൽകാതെ ഏറ്റുവാങ്ങാൻ കഴിയില്ലന്നാണ് ആരോമാപനം.

42 വകുപ്പുകളും 3,150 കിടക്കകളുമുള്ള രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രി ഏഷ്യയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ്.

പ്രതിദിനം മൂവായിരത്തിലധികം കിടപ്പുരോഗികളും 12,000-ലധികം ഔട്ട്‌പേഷ്യന്റ്‌സും ഇവിടെ ചികിത്സ തേടുന്നുണ്ട്. മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ ടീമും ഉയർന്ന ഘടനയും കാരണം തമിഴ്നാട്ടിൽ നിന്ന് മാത്രമല്ല, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്.

എന്നാൽ ഇവിടെ നിന്നും പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തുന്ന ബന്ധുക്കളിൽ നിന്ന് അവിടെയുള്ള തൊഴിലാളികൾ പണപ്പിരിവ് തുടരുന്നതായി പറയപ്പെടുന്നു.

ആശുപത്രിയിൽ ചികിത്സയ്ക്കിടെ, സ്‌ട്രെച്ചറിലും വീൽചെയറിലും കൊണ്ടുപോകുന്ന ജീവനക്കാരോട് പരിശോധനയ്ക്ക് പണം, മരണശേഷം ആശുപത്രിയിൽ വരുന്ന പോലീസിനോട് പണം, ഒടുവിൽ പോസ്റ്റ് മോർട്ടം കഴിഞ്ഞ് മൃതദേഹം വീണ്ടെടുക്കാനും പണം ചോദിക്കുന്നുവെന്നാണ് ആരോപണം.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പൊതിയാനുള്ള തുണി, ശരീരഭാഗങ്ങളിൽ ഉപയോഗിക്കാനുള്ള പെർഫ്യൂം, ഗ്ലാസ് ബോട്ടിലുകൾ തുടങ്ങി എല്ലാം സർക്കാർ സൗജന്യമായി നൽകും.

മോർച്ചറിയിലെ തൊഴിലാളികൾക്ക് മാസശമ്പളമാണ് നൽകുന്നത്. ഇത്രയൊക്കെയായിട്ടും പണപ്പിരിവ് തടയാൻ നടപടി വേണമെന്ന് സാമൂഹിക പ്രവർത്തകർ ശഠിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts