0
0
Read Time:1 Minute, 18 Second
ചെന്നൈ : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ സംസ്ഥാനത്ത് സ്റ്റേജ് ക്യാരേജായി സർവീസ്നടത്തുന്ന അന്യസംസ്ഥാന ബസുകൾക്കെതിരേ നടപടിയാരംഭിച്ചു.
ഇത്തരത്തിൽ സർവീസ്നടത്തുന്ന ബസുകൾ പിടിച്ചെടുക്കാനാണ് തീരുമാനം. ഇതിനായി ട്രാൻസ്പോർട്ട് അധികൃതരുടെ നേതൃത്വത്തിൽ പരിശോധനകൾ തുടങ്ങി.
അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 800-ഓളം ബസുകൾ സംസ്ഥാനത്ത് പ്രത്യേകം പെർമിറ്റെടുക്കാതെ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ്നടത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത് സർക്കാരിന് പ്രതിവർഷം 32 കോടിയോളം രൂപയുടെ നികുതി നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്തി. തുടർന്നാണ് സംസ്ഥാനത്ത് പ്രത്യേകം രജിസ്റ്റർചെയ്യാൻ നിർദേശിച്ചത്. ഇതിനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചതോടെയാണ് പരിശോധനകൾ തുടങ്ങിയത്.