ബെംഗളൂരു: ടി.ദാസറഹള്ളി രവീന്ദ്രനഗറിൽ യുവതിയെയും 11 വയസ്സുള്ള മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ.
ബെംഗളൂരു സ്വദേശി ശേഖർ എന്ന ശേഖരപ്പയാണ്(38)അറസ്റ്റിലായത്.
കോൾസെന്റർ ജീവനക്കാരിയായ നവനീതയും(33)മകൻ ശ്രുജനുമാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങൾ വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്.
നേരത്തെ നവനീതയുടെ ഭർത്താവ് ചന്ദ്രുവിനെയാണ് പോലീസ് സംശയിച്ചത്.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
രണ്ടുവർഷമായി ചന്ദ്രുവുമായി അകന്ന് മകനോടൊപ്പം താമസിച്ചുവരികയായിരുന്ന നവനീത ശേഖറുമായി ബന്ധം പുലർത്തിയിരുന്നു.
അടുത്തിടെ നവനീത മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു.
ഇതിൽ പ്രകോപിതനായ ശേഖർ വീട്ടിലെത്തി നവനീതയുമായി വഴക്കുണ്ടാക്കി.
ഇതിനിടെ, നവനീതയെ കഴുത്തറത്ത് കൊലപ്പെടുത്തി.
അതിനാൽ ശ്രുജനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ആന്ധ്രാപ്രദേശിലെ ആനന്ദ്പൂര സ്വദേശിയായ നവനീതയുടെ മൂത്തമകൻ നാട്ടിൽ ഒരു റെസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുകയാണ്.