മൈചോങ് ചുഴലിക്കാറ്റ്; നഷ്ട്ടമായ രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് നൽകുന്നതിനുള്ള ബ്ലൂപ്രിന്റ് സജ്ജമാക്കി തമിഴ്‌നാട് സർക്കാർ

0 0
Read Time:4 Minute, 14 Second

ചെന്നൈ : 2015 ഡിസംബറിൽ ചെന്നൈയിലും പരിസരങ്ങളിലും പ്രളയബാധിതരായ ആളുകൾക്ക് ഡ്യൂപ്ലിക്കേറ്റ് രേഖകൾ നൽകുന്നതിനായി സംഘടിപ്പിച്ച വിജയകരമായ പ്രത്യേക ക്യാമ്പുകളുടെ മാതൃകയിൽ ഇത്തവണയും ക്യാമ്പുകൾ സജ്ജമാക്കി തമിഴ്നാട് സർക്കാർ.

അതിന്റെ ഭാഗമായി ഇന്ന് (ഡിസംബർ 11) ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പുകൾ ആരംഭിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.

ഡിസംബർ 12-ന് ചെന്നൈയിൽ ക്യാമ്പുകൾ ആരംഭിക്കും.

2015-ലെ “ഏകജാലക സമീപനം” മാതൃക ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) അതിന്റെ ‘തമിഴ്‌നാട് വെള്ളപ്പൊക്കം: പഠിച്ച പാഠങ്ങളും മികച്ച പ്രവർത്തനങ്ങളും’ എന്ന റിപ്പോർട്ടിൽ ഒരു മികച്ച മാതൃകയായി അംഗീകരിച്ചിരുന്നു.

2015 ൽ ഉണ്ടായ ചരിത്രപ്രസിദ്ധമായ വെള്ളപ്പൊക്കത്തിന് ഒരാഴ്ചയ്ക്ക് ശേഷം, അന്നത്തെ മുഖ്യമന്ത്രി ജയലളിത രണ്ടാഴ്ചത്തേക്ക് പ്രത്യേക ക്യാമ്പുകൾ പ്രഖ്യാപിച്ചിരുന്നു. അവിടെ വെച്ച് വെള്ളപ്പൊക്കത്തിൽ നഷ്‌ടമായ വിദ്യാഭ്യാസ രേഖകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ തനിപ്പകർപ്പുകൾക്കുള്ള അപേക്ഷകൾ ദുരിതബാധിതരിൽ നിന്ന് സ്വീകരിച്ച് ഫീസൊന്നും ഈടാക്കാതെ ഒരാഴ്ചയ്ക്കുള്ളിൽ” വിതരണം ചെയ്യുകായും ചെയ്തിരുന്നു.

വാഹന ആർസി ബുക്കുകൾ, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, പട്ടയങ്ങൾ, വസ്തു രേഖകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു.

ഇത്തരം രേഖകൾ മാറ്റി നൽകുന്നതിനുള്ള അപേക്ഷകൾ കോമൺ സർവീസ് സെന്ററുകളിൽ സ്വീകരിക്കുന്നതിനുള്ള ക്രമീകരണവും നിലവിൽ ഏർപ്പെടുത്തിയട്ടുണ്ട്. അന്ന്, ദുരിതബാധിതരായ ആളുകൾക്ക് ആവശ്യമായ ഫോർമാറ്റുകളിൽ ക്യാമ്പുകളിൽ ഡ്യൂപ്ലിക്കേറ്റ് രേഖകൾ നൽകുന്നതിന് അപേക്ഷിക്കേണ്ടിവന്ന ശേഷമാണ് അവ വ്യാപകമായി ലഭ്യമാക്കിയത്.

നഷ്ടപ്പെട്ട രേഖകളുടെ എഫ്‌ഐആറുകളൊന്നും പോലീസ് സ്‌റ്റേഷനുകളിൽ ഫയൽ ചെയ്യേണ്ടതില്ല എന്നത് ശ്രദ്ധേയമാണ്. അപേക്ഷകൾ അംഗീകരിച്ചു (ഒരു കാർഡിൽ), ബന്ധപ്പെട്ട വകുപ്പുകൾ നന്നായി പരിശോധിച്ച് “രണ്ടാഴ്ചയ്ക്കുള്ളിൽ തനിപ്പകർപ്പുകൾ നൽകും . ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ/രേഖകൾ ഡെലിവറിക്ക് തയ്യാറായതിന്റെ പകർപ്പുകൾ ശേഖരിക്കാൻ വ്യക്തികളെ അവരുടെ മൊബൈൽ നമ്പറുകളിലൂടെ അറിയിക്കും.

സർക്കാർ വകുപ്പുകൾ, പ്രത്യേകിച്ച് 11 പ്രധാന വകുപ്പുകളായ റവന്യൂ, സിവിൽ സപ്ലൈസ്, സെൻസസ്, ബാങ്കുകൾ, രജിസ്ട്രേഷൻ, ചെന്നൈ കോർപ്പറേഷൻ, ഓയിൽ കോർപ്പറേഷൻ, ഗതാഗതം, സ്കൂൾ വിദ്യാഭ്യാസം, ജില്ലാ ഭിന്നശേഷി ക്ഷേമ ഓഫീസ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ എന്നിവയും പദ്ധതിയിൽ പങ്കെടുക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment