ഫരീദാബാദ്: സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ആര്‍മി ക്യാപ്റ്റനെ രാജ്യമാകെ അഭിനന്ദിക്കുകയാണ്.
ഹരിയാനയില്‍ നടന്ന ഒരു വിവാഹം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ദേവേന്ദ്ര അഥാനയുടെ മകനും കോൺഗ്രസ് നേതാവ് നേത്രപാല്‍ അഥാനയുടെ സഹോദരനുമായ ഡോ. രാജീവും ഓംപാല്‍ സിംഗിന്‍റെ മകള്‍ ഡോ. ശിവാനിയും തമ്മിലുള്ള വിവാഹത്തിനാണ് അഭിനന്ദനങ്ങളുടെ പെരുമഴ തന്നെ ലഭിക്കുന്നത്.
ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇരുവരും. വിവാഹത്തിന് കോടികള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ വളരെ മുന്നില്‍ നിൽക്കുന്നവരാണ് ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍.
എന്നാല്‍, രാജീവിന്‍റെയും ശിവാനിയുടെ കുടുംബവും ഈ സമ്പ്രദായം തന്നെ മാറ്റിമറിക്കാനാണ് ശ്രമിച്ചത്.
ഒരു രൂപ മാത്രം കൈമാറിയാണ് രാജീവും ശിവാനിയും ഇരുവരും വിവാഹം കഴിച്ചത്. ഡിസംബര്‍ നാലിനായിരുന്നു ഇരുവരുടെയും വിവാഹം.
സ്ത്രീധനം വാങ്ങാതെയുള്ള രാജീവിന്റെ വിവാഹം നഗരത്തിൽ മാത്രമല്ല, രാഷ്ട്രീയ വൃത്തങ്ങളിലും വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഇത് സമൂഹത്തിന് ഒരു നല്ല സന്ദേശമാണ് നൽകുന്നതെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.