ചെന്നൈ: അഗ്നിശമന സേനയുടെ ഉപയോഗത്തിനായി ഉയർന്ന പ്രഷർ വാട്ടർ ടാങ്കറുകൾ ഉൾപ്പെടെ 63.30 കോടി രൂപയുടെ വാഹനങ്ങൾ മുഖ്യമന്ത്രി സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്തു.
അഗ്നിശമന സേനയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് വിവിധ ആധുനിക ഉപകരണങ്ങളും അഗ്നിശമന വാഹനങ്ങളു മാണ് സർക്കാർ നിലവിൽ നൽകുന്നത്.
ഇത്തരത്തിൽ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ 54 മീറ്റർ വരെ ഉയരത്തിൽ ഗോവണി ഘടിപ്പിച്ച 3 വാഹനങ്ങൾ, മലയോര മേഖലകളിലെ തീപിടിത്തം നേരിടാൻ 4 വീൽ ഡ്രൈവുള്ള 12,000 ലിറ്റർ ശേഷിയോടുകൂടിയുള്ള 7 ഹൈ പ്രഷർ വാട്ടർ ടാങ്കറുകൾ,
അഗ്നിശമന മേഖലകളിലെ വെള്ളത്തിന്റെ ആവശ്യം ഉടൻ നികത്തുന്നതിന് 20 വാട്ടർ ബൗസർ വാഹനങ്ങൾ, കേടായ വാട്ടർ ടാങ്കറുകൾക്ക് പകരം 25 പുതിയ വാട്ടർ ടാങ്കറുകൾ, ജില്ലാ ഓഫീസർമാരുടെ ഉപയോഗത്തിന് 16 ജീപ്പുകൾ, ദുരന്തസമയത്ത് ജീവനക്കാരെയും കൊണ്ടുപോകുന്നതിനുള്ള ഉപകരണങ്ങളും 2 വാഹനങ്ങൾ എന്നിവ അനുവദിച്ചിട്ടുണ്ട്.
63.30 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് . അഗ്നിശമനസേനയുടെ ഉപയോഗത്തിനായി ഈ വാഹനങ്ങൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്തു.
ചീഫ് സെക്രട്ടറി ശിവദാസ് മീണ, ആഭ്യന്തര സെക്രട്ടറി ബി. അമുദ, അഗ്നിശമന വകുപ്പ് ഡയറക്ടർ ആബാഷ് കുമാർ, ജോയിന്റ് ഡയറക്ടർ എൻ. പ്രിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.