ചെന്നൈയിലെ മഴക്കെടുതിയിൽ 4 പേർ മരിച്ചു; 50 ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ടു

0 0
Read Time:2 Minute, 34 Second

ചെന്നൈ: നഗരത്തിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുനെൽവേലി ജില്ലയിൽ ഒരു സ്ത്രീ ഉൾപ്പെടെ കുറഞ്ഞത് നാല് പേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

നടരാജപുരം സ്വദേശി പട്ടാട്ടി (75), പാലയ്‌ക്കുള വണിഗർപുരം ശിവകുമാർ (55), തിരുനെൽവേലി ടൗണിൽ നിന്നുള്ള രണ്ട് വയോധികർ എന്നിവരാണ് മരിച്ചത്.

മേഖലയിൽ ഞായറാഴ്‌ച പുലർച്ചെ പെയ്‌ത മഴയെ തുടർന്ന്‌ മതിൽ ഇടിഞ്ഞുവീണും മരം വീണുമാണ്‌ മരണം സംഭവിച്ചത്‌.

അതേസമയം, കനത്ത വെള്ളപ്പൊക്കത്തിൽ ഗ്രാമങ്ങൾ ചുറ്റപ്പെട്ടതിനാൽ ശ്രീവൈകുണ്ഡവും ചുറ്റുമുള്ള 50 ഓളം ഗ്രാമങ്ങളും പ്രവേശനം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു.

ശ്രീവൈകുണ്ഡത്തിലേക്കുള്ള പല റോഡുകൾ ഒലിച്ചുപോയി. ഇതോടെ ഏതാണ്ട് ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടു.

അതേസമയം പ്രദേശത്തെത്താനുള്ള ശ്രമത്തിലാണ് എൻഡിആർഎഫ് സംഘം. പ്രദേശങ്ങളിൽ വൈദ്യുതിയും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഇല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ചെന്നൈ കഴിഞ്ഞാൽ, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി എന്നിവയുൾപ്പെടെയുള്ള തെക്കൻ ജില്ലകൾ ഞായറാഴ്ച രാവിലെ മുതൽ ഈ ജില്ലകളിൽ നിർത്താതെ പെയ്യുന്ന മഴയുടെ ആഘാതം നേരിട്ടുകൊണ്ടിരിക്കുകയാണ്.

തിരുനെൽവേലി, തെങ്കാശി ജില്ലകളിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയും ഈ നാല് ജില്ലകളിലേക്കുള്ള റെയിൽവേ ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

പ്രളയക്കെടുതിയിൽ അകപ്പെട്ട ആളുകളെ രക്ഷിക്കാനും ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കാനും ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്.

തൂത്തുക്കുടിയിലെ ചില സ്ഥലങ്ങളിൽ ഒരു ദിവസം ശരാശരി വാർഷിക മഴയ്ക്ക് തുല്യമായ മഴ ലഭിച്ചിതയാണ് റിപ്പോർട്ടുകൾ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment