ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 1000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.
ഇതിൽ പൂർണമായും തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് ഗ്രാമവികസന വകുപ്പ് മുഖേന 4 ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ നല്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി .
തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലും പദ്ധതി നടപ്പാക്കും. ഈ പദ്ധതിയിലൂടെ 385 കോടി രൂപ ചെലവിൽ 4,577 പുതിയ വീടുകൾ നിർമിക്കും. 9,975 വീടുകൾ നന്നാക്കും.
മൊത്തം 250 കോടി രൂപയാണ് കൃഷിനാശത്തിന് നഷ്ടപരിഹാരമായി നൽകുന്നത്. ചെറുകിട വ്യാപാരികൾക്കും ചെറുകിട കടയുടമകൾക്കും വഴിയോര കച്ചവടക്കാർക്കും 10,000 രൂപ വരെ 4 ശതമാനം പലിശയ്ക്കും ഒരു ലക്ഷം രൂപ വരെ 6 ശതമാനം പലിശയ്ക്കും വായ്പ nalkum.
അതുപോലെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 3 ലക്ഷം രൂപ വായ്പാ സഹായം, വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 350 കോടി രൂപ വായ്പാ സഹായം, തൊഴിലാളികൾക്ക് സഹായം എന്നിവ ഉൾപ്പെടെ ദുരിതാശ്വാസ പാക്കേജ് പദ്ധതികളാണ് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചത്.