നിയമലംഘനങ്ങളുടെ പേരിൽ തമിഴ്‌നാട്ടിലെ 219 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ആരോഗ്യവകുപ്പ്

0 0
Read Time:1 Minute, 52 Second

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമലംഘനം നടത്തിയ 219 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി ആരോഗ്യവകുപ്പ് .

തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് സംസ്ഥാനത്തുടനീളമുള്ള മൊത്തവ്യാപാര, ചില്ലറ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ പതിവായി പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ 9 മാസത്തിനിടെ 219 ഹോൾസെയിൽ, റീട്ടെയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കിയട്ടുണ്ട് എന്നാണ് കണക്കുകൾ .

കൂടാതെ, 381 മരുന്ന് വിൽപ്പനക്കാർക്കെതിരെ കോടതികളിൽ കേസ് രജിസ്റ്റർ ചെയ്തട്ടുമുണ്ട്.

നിലവാരമില്ലാത്ത മരുന്നുകൾ വിറ്റ മൊത്തക്കച്ചവടക്കാരുടെ 21 തരം മരുന്നു വിൽപന ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കി.

ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വിൽപനയും വിതരണവും നടത്തുന്ന 9 മരുന്ന് വിൽപന കേന്ദ്രങ്ങളുടെ ലൈസൻസും ശാശ്വതമായി റദ്ദാക്കിയട്ടുണ്ട് .

ഭാവിയിൽ അപ്രഖ്യാപിത പരിശോധനകളും നടത്തി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ രുന്ന് വിൽപനയും വിതരണവും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts