0
0
Read Time:1 Minute, 22 Second
ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുൻമന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി തുടർച്ചയായ 25-ാം തവണയും നീട്ടി.
മുൻ ഉത്തരവ് പ്രകാരമുള്ള റിമാൻഡ് കാലാവധി അവസാനിച്ചതോടെ ബാലാജിയെ വീഡിയോ കോൺഫറൻസിങ് മുഖേന ചെന്നൈ അഡിഷണൽ സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കി.
തുടർന്ന് റിമാൻഡ് ബുധനാഴ്ച വരെ നീട്ടുകയായിരുന്നു. കേസിന് എതിരേ ബാലാജി സമർപ്പിച്ച ഹർജിയും ബുധനാഴ്ച പരിഗണിക്കും.
കഴിഞ്ഞ ജൂൺ 14 എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി തീരുന്നത് അനുസരിച്ച് ഓരോ തവണയും നീട്ടുകയായിരുന്നു.
അണ്ണാ ഡി.എം.കെ. സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരിക്കുമ്പോൾ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്നാണ് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി.യും കേസെടുക്കുകയായിരുന്നു.