കൊലപാതക ശേഷവും പക തീർന്നില്ല; ചെവികളും കണ്ണുകളും” തിന്ന യുവാവ് അറസ്റ്റിൽ

0 0
Read Time:2 Minute, 47 Second

നഗരത്തിലെ പ്രശസ്തമായ ലാസ് വെഗാസ് സ്ട്രിപ്പ് ഏരിയയിലെ ബസ് സ്റ്റോപ്പിൽ ഒരാളെ കൊലപ്പെടുത്തിയതിന് ശേഷം ഇരയുടെ മുഖം “തിന്ന” കുറ്റത്തിന് ലാസ് വെഗാസിലെ 31 കാരനൊയ കോളിൻ ചെക്കിനെ അറസ്റ്റ് ചെയ്തു.

ഏപ്രിൽ 28 ന് പുലർച്ചെ 4.44 നാണ് സംഭവം. സൗത്ത് ലാസ് വെഗാസ് ബൊളിവാർഡിലെ 1100 ബ്ലോക്കിലെ ഒരു ബിസിനസ്സിനു മുന്നിൽ രണ്ട് പുരുഷന്മാർ തമ്മിൽ വഴക്കുണ്ടായതായി റിപ്പോർട്ട് ലഭിച്ചിരുന്നതായി ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു.

“പട്രോളിംഗ് ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന രണ്ടുപേരെയും കണ്ടെത്തി. ഇതിൽ ഒരാളുടെ തലയിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. പിന്നീട് മെഡിക്കൽ ഉദ്യോഗസ്ഥർ മരിച്ചതായി പ്രഖ്യാപിച്ചു.

മറ്റൊരാൾ 31 കാരനായ കോളിനായിരുന്നു. ഇയാളെ പിന്നീട് തിരിച്ചറിഞ്ഞു. ചെക്കിനെ ഉടൻതന്നെ കസ്റ്റഡിയിലെടുത്തു, ”പോലീസ് വകുപ്പ് കൂട്ടിച്ചേർത്തു.

അറസ്റ്റിന് ശേഷം, ചെക്കിനെ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്ററിലേക്കാണ് കൊണ്ടുപോയത്. മെയ് 1 ന് ലാസ് വെഗാസ് ജസ്റ്റിസ് കോടതിയിൽ നടന്ന ഒരു ഹിയറിംഗിനിടെ, ആക്രമണത്തിന് മുമ്പ് താൻ അഞ്ച് ദിവസം തുടർച്ചയായി ഉറങ്ങിയിരുന്നില്ലെന്നും “തലയിൽ ശബ്ദം കേട്ടിരുന്നു” എന്നും ചെക്ക് ആശുപത്രിയിലെ ഡിറ്റക്ടീവുകളോട് പറഞ്ഞതായി വെളിപ്പെടുത്തി.

താൻ ഒരു ഷേപ്പ് ഷിഫ്റ്ററുമായി വഴക്കിട്ടിരുന്നതായും പ്രതി പറഞ്ഞു. ഇരയെ എങ്ങനെയാണ് ആക്രമിച്ചതെന്ന് ഡിറ്റക്ടീവുകൾ ചോദിച്ചപ്പോൾ, “എൻ്റെ പല്ലുകൾ ഉപയോഗിച്ച് ചെവികളും കണ്ണുകളും” അവൻ തിന്നുവെന്ന് ചെക്ക് പറഞ്ഞു.

വിസ്താര വേളയിൽ അദ്ദേഹം നിശബ്ദനായിരുന്നു, ജയിൽ രേഖകൾ പ്രകാരം ഇപ്പോൾ ജാമ്യമില്ലാതെ ക്ലാർക്ക് കൗണ്ടി ഡിറ്റൻഷൻ സെൻ്ററിൽ പാർപ്പിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts