ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും ഗബ്രി പുറത്തായതിന്റെ ഞെട്ടലിലാണ് ഇപ്പോഴും പ്രേക്ഷകർ. ഹൗസിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ഗബ്രി. ഈ ആഴ്ച ഗബ്രി നോമിനേഷനിൽ വന്നപ്പോഴും താരം പുറത്താകാൻ സാധ്യത വിരളമാണെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ഇതിനെയെല്ലാം തള്ളികൊണ്ടാണ് ഗബ്രിക്ക് ഹൗസിൽ നിന്നും പടിയിറങ്ങേണ്ടി വന്നത്. ഹൗസിൽ നിന്നും പടിയിറങ്ങുന്നതിന് തൊട്ട് മുൻപ് എല്ലാവരേയും അവസാനമായി കണ്ടപ്പോൾ പേരെടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു ഗബ്രി സംസാരിച്ചത്. എന്നാൽ ജാസ്മിന്റെ പേര് ഗബ്രി പറഞ്ഞിരുന്നില്ല. അതേസമയം ഗബ്രിയുടെ പുറത്താകലിന് പിന്നാലെ വാവിട്ട് കരയുന്ന ജാസ്മിനെയാണ് പ്രേക്ഷകർ…
Read MoreMonth: May 2024
ഊട്ടി, കൊടൈക്കനാൽ യാത്ര; ഇ പാസ് അപേക്ഷ ഇന്നു മുതൽ ആരംഭിച്ചു; മാർഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ: നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
ചെന്നൈ ∙ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കാനുള്ള ഇ–പാസ് സംബന്ധിച്ച മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. epass.tnega.org എന്ന വെബ്സൈറ്റിൽ ഇ–പാസ് എടുക്കുന്നവർക്കു മാത്രമാണു നാളെ മുതൽ പ്രവേശനം.സന്ദർശകരുടെ വാഹന വിവരങ്ങൾ നിർബന്ധമായും നൽകണം. പാസില്ലാത്ത വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. എവിടെയാണു താമസിക്കുന്നത്, എത്ര ദിവസം തങ്ങും തുടങ്ങിയ വിവരങ്ങളും നൽകണം. ഇന്ന് രാവിലെ 6 മുതലാണ് അപേക്ഷിച്ചു തുടങ്ങിയത്. അതേസമയം, സർക്കാർ ബസുകളിലും ട്രെയിനുകളിലും വരുന്നവർക്ക് പാസ് ആവശ്യമില്ല. സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കൃത്യമായ വിവരങ്ങളോടെ അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് ലഭിക്കുമെന്നും സർക്കാർ…
Read Moreപ്ലസ് 2 ഫലം പ്രസിദ്ധീകരിച്ചു: തമിഴ്‌നാട്ടിൽ 94.56% വിജയം; വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് പ്ലസ് 2 പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9.30 നാണ് ഫലം പ്രസിദ്ധീകരിച്ചത് . ഡയറക്ടറേറ്റ് ഓഫ് ഗവൺമെൻ്റ് എക്സാമിനേഷൻസ് ഡയറക്ടർ സേതുരാമ വർമ്മയാണ് ഫലം പുറത്തുവിട്ടത്. ഇതനുസരിച്ച് ആകെ 94.56% പേർ വിജയിച്ചു. കഴിഞ്ഞ വർഷം 2023-ൽ 94.03% പേരാണ് വിജയിച്ചത്, ഈ വർഷം മൊത്തത്തിലുള്ള വിജയനിരക്ക് അല്പം വർദ്ധിച്ചു. പ്ലസ് ടു പൊതുപരീക്ഷയിൽ 96.44% പെൺകുട്ടികളും 92.37% ആൺകുട്ടികളും വിജയിച്ചിട്ടുണ്ട്. പ്ലസ് ടു പൊതുപരീക്ഷ എഴുതിയ മൂന്നാംലിംഗത്തിൽപ്പെട്ട ഒരാളും വിജയിച്ചട്ടുണ്ട്. അതേസമയം പൊതുപരീക്ഷാ ഫലം ഇന്ന് പുറത്തുവന്നതോടെ…
Read Moreമാസപ്പടി കേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി
തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജിയാണ് തള്ളിയത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍…
Read Moreഇനി ‘നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’; സുപ്രീംകോടതി വിധി ഇങ്ങനെ
ഡല്‍ഹി: നഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഴ്‌സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ നേരത്തെയുണ്ടായിരുന്നു. ഈ വ്യവസ്ഥയാണ് സംസ്ഥാന സർക്കാർ തിരുത്തിയത്. നാലുവര്‍ഷത്തെ നഴ്‌സിങ് പഠനത്തിന് പുറമെ ഒരു വര്‍ഷത്തെ നിര്‍ബന്ധിത…
Read Moreവിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍: നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത. പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Read Moreവേനലവധികാലം ആയതോടെ നഗരത്തിൽ മോഷണം പെരുകുന്നു; നാട്ടിൽ പോകുന്നവർ എടുക്കേണ്ട മുൻകരുതലുകൾ
ചെന്നൈ: വേനലവധി ആഘോഷിക്കാൻ നാട്ടിൽ പോകുന്ന മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം വർധിക്കുന്നതായി മുന്നറിയിപ്പ്. അയപ്പാക്കത്ത് താമസിക്കുന്ന മലയാളിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയം നോക്കി മുൻവാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ ഒരു ലക്ഷം രൂപയും രണ്ട് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളുമായി കടന്നു. ഭർത്താവ് കേരളത്തിലേക്കും ഭാര്യയും കുട്ടികളും ബന്ധു വീട്ടിലും പോയ തക്കം നോക്കിയാണ് കഴിഞ്ഞ ദിവസം രാത്രി കള്ളന്മാർ അകത്തു കടന്നത്. നർത്തകിയായ മകളുടെ ആടയാഭരണങ്ങളടക്കം കവർന്നു. അയൽക്കാരെ അറിയിക്കണം വീടുപൂട്ടി പോകുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് നെമിലിച്ചേരിയിൽ താമസിക്കുന്ന പ്രദീപ്…
Read Moreജൂൺ 14-ന് ഫലം; സംസ്ഥാനത്ത് കർശന നിയന്ത്രണത്തിൽ നീറ്റ് പരീക്ഷ നടന്നു; പങ്കെടുത്തത് 1.50 ലക്ഷം പേർ
ചെന്നൈ: തമിഴ്‌നാട്ടിൽനിന്ന് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ പങ്കെടുത്തത് ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ. ചെന്നൈയിൽ മാത്രം 36 കേന്ദ്രങ്ങളിലായി 2458 വിദ്യാർഥികൾ പരീക്ഷയെഴുതി. രണ്ടുമുതൽ വൈകീട്ട് 5.20 വരെയായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് 5.20 വരെയായിരുന്നു പരീക്ഷ. ഒന്നരയ്ക്കുമുമ്പ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിലെത്തി. വൈകിവന്നവരെ പരീക്ഷയെഴുതാൻ അനുവദിച്ചില്ല. ഹാൾ ടിക്കറ്റും തിരിച്ചറിയൽരേഖയും നിർബന്ധമായിരുന്നു. കർശന സുരക്ഷാ പരിശോധനകൾക്കുശേഷമാണ് അകത്തേക്കുകടത്തിവിട്ടത്. കുടിവെള്ള കുപ്പികൾ മാത്രമേ ഹാളിലേക്ക് അനുവദിച്ചുള്ളൂ. പരീക്ഷാ ഹാളിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ മുഴുവൻ വിദ്യാർഥികളെയും നിർമിതബുദ്ധി(എ.ഐ)സാങ്കേതിക സഹായത്തോടെ നിരീക്ഷിച്ചു. ക്രമക്കേടുകൾ കണ്ടെത്തുന്നവർക്ക് മൂന്നുവർഷത്തേക്ക്…
Read Moreസംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മൂന്നുപേർ മരിച്ചു
ചെന്നൈ : തമിഴ്‌നാട്ടിൽ സൂര്യാഘാതംമൂലം ബൈക്ക് യാത്രികനുൾപ്പെടെ മൂന്നുപേർ മരിച്ചു. തിരുച്ചിറപ്പള്ളിയിൽ രണ്ടുപേരും ചെന്നൈയിൽ ഒരാളുമാണ് മരിച്ചത്. ഉച്ചയ്ക്ക് ബൈക്കിൽ യാത്രചെയ്തിരുന്ന ജയകുമാറാണ് (48) തിരുച്ചിറപ്പള്ളിയിൽ മരിച്ച ഒരാൾ. യാത്രയ്ക്കിടെ പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ട് ഇദ്ദേഹം റോഡരികിൽ തളർന്നുവീഴുകയായിരുന്നു. പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. സംഭവത്തിൽ വൊറയൂർ പോലീസ് കേസെടുത്തു. തിരുച്ചിറപ്പള്ളി ഗോൾഡൻ റോക്ക് റെയിൽവേ വർക്‌ഷോപ്പിലെ സെന്തിൽകുമാറാണ് (42) സൂര്യാഘാതമേറ്റ് മരിച്ച മറ്റൊരാൾ. ശനിയാഴ്ച ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലൂടെ നടന്നുപോവുമ്പോൾ പെട്ടെന്നു ബോധംകെട്ട് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴക്കും മരിച്ചിരുന്നു. കന്റോൺമെന്റ് പോലീസ് കേസെടുത്തു. മറ്റൊരുമരണം…
Read Moreകൊലപാതക ശേഷവും പക തീർന്നില്ല; ചെവികളും കണ്ണുകളും” തിന്ന യുവാവ് അറസ്റ്റിൽ
നഗരത്തിലെ പ്രശസ്തമായ ലാസ് വെഗാസ് സ്ട്രിപ്പ് ഏരിയയിലെ ബസ് സ്റ്റോപ്പിൽ ഒരാളെ കൊലപ്പെടുത്തിയതിന് ശേഷം ഇരയുടെ മുഖം “തിന്ന” കുറ്റത്തിന് ലാസ് വെഗാസിലെ 31 കാരനൊയ കോളിൻ ചെക്കിനെ അറസ്റ്റ് ചെയ്തു. ഏപ്രിൽ 28 ന് പുലർച്ചെ 4.44 നാണ് സംഭവം. സൗത്ത് ലാസ് വെഗാസ് ബൊളിവാർഡിലെ 1100 ബ്ലോക്കിലെ ഒരു ബിസിനസ്സിനു മുന്നിൽ രണ്ട് പുരുഷന്മാർ തമ്മിൽ വഴക്കുണ്ടായതായി റിപ്പോർട്ട് ലഭിച്ചിരുന്നതായി ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു. “പട്രോളിംഗ് ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന രണ്ടുപേരെയും കണ്ടെത്തി.…
Read More