ചെന്നൈ: രാജ്യത്ത് ആദ്യമായി 6.97 കോടി രൂപ ചെലവിൽ സൗജന്യ കൃത്രിമ ബീജസങ്കലന കേന്ദ്രം – ഡെലിവറി കോംപ്ലക്‌സ് ചെന്നൈ എഗ്‌മോർ സർക്കാർ ആശുപത്രിയിൽ തുറന്നു. രാജ്യത്ത് ആദ്യമായി സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഈ സൗകര്യം ഇന്നലെ ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വിദേശത്ത് നിന്ന് കൊണ്ടുവന്ന് ഈ ഫെർട്ടിലൈസേഷൻ സെൻ്റർ സ്ഥാപിച്ചത് എന്ന് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
കഴിഞ്ഞ 3 വർഷം മുമ്പ് മാതൃമരണ നിരക്ക് 100,000 ജനങ്ങളിൽ 70-ൽ കൂടുതലായിരുന്നു. മാതൃമരണ നിരക്ക് കുറയ്ക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയും അത് വിജയിക്കുകയും ചെയ്തു.
തൽഫലമായി, മരണങ്ങളുടെ എണ്ണം 2 വർഷം മുമ്പ് 54 ഉം കഴിഞ്ഞ വർഷം 52 ഉം ഈ വർഷം 45 ഉം ആയി കുറഞ്ഞുവെന്നും മന്ത്രി കൂട്ടിക്ക ചേർത്തു.
ഇന്ത്യയിൽ 25-45 വയസ് പ്രായമുള്ള സ്ത്രീകളിൽ വന്ധ്യതയുടെ വ്യാപനം 3.9 ശതമാനമാണെന്ന് ലോകാരോഗ്യ കേന്ദ്രം സ്ഥിരീകരിച്ചു.
വ്യായാമക്കുറവ്, പൊണ്ണത്തടി, ഭക്ഷണ ശീലങ്ങളിലെ മാറ്റമാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ സർക്കാർ ആശുപത്രിയിൽ കൃത്രിമ ബീജസങ്കലന കേന്ദ്രം സ്ഥാപിക്കുന്നത് തീർച്ചയായും വലിയ മാറ്റമുണ്ടാക്കും.
ചണ്ഡീഗഡ്, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങൾ നിലവിലുണ്ടെങ്കിലും അവിടെ ബീജസങ്കലന ചക്രത്തിന് 2.5 ലക്ഷം രൂപ വരെ ചിലവാകും. ഒരു കുട്ടിക്ക് 7 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ആവശ്യമാണ്.
എന്നാൽ, രാജ്യത്താദ്യമായി മുഖ്യമന്ത്രി സ്റ്റാലിൻ്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ പൂർണമായും സൗജന്യ കൃത്രിമ ബീജസങ്കലന കേന്ദ്രം ആരംഭിച്ചു. 89.96 ലക്ഷം രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളുള്ള പ്രസവമുറി ഇവിടെ നവീകരിച്ചട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടികാണിച്ചു.