കടംകൊടുത്ത പണം തിരികെ ചോദിച്ചു; കോളേജ് വിദ്യാർഥിയെ കൊന്നുകുഴിച്ചുമൂടിയ സഹപാഠികളായ രണ്ടുപേർ അറസ്റ്റിൽ

ചെന്നൈ : രക്ഷിതാക്കൾ കടംകൊടുത്ത പണം തിരികെചോദിച്ചതിന് കോളേജ് വിദ്യാർഥിയെ സഹപാഠികൾ കൊന്നുകുഴിച്ചുമൂടി. കാഞ്ചീപുരം വാലാജാബാദ് അയ്യമ്പേട്ട സ്വദേശി രുദ്രകോടിയുടെയും മോഹന പ്രിയയുടെയും മകൻ ധനുഷ് (21) ആണ് മരിച്ചത്. സഹപാഠികളായ വിശ്വ, സുന്ദർ എന്നിവരെ അറസ്റ്റുചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ധനുഷിനെ കാണാതായത്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. അതിനിടെ വ്യാഴാഴ്ച രാത്രി വില്ലിവളത്തെ കുളത്തിൽ അറ്റുപോയകാൽ പ്രദേശവാസികൾ കണ്ടെത്തി. അന്വേഷണത്തിൽ പാലാർ നദിയുടെ തീരത്ത് ധനുഷിന്റെ മൃതദേഹം അഴുകിയനിലയിൽകണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിേശാധിച്ചപ്പോൾ ധനുഷിന്റെ വീട്ടിനു മുന്നിലൂടെ വിശ്വയുടെകാർ പോയതായികണ്ടെത്തി. വിശ്വയെ…

Read More

കാല്‍ തെന്നി റോഡിലേക്ക് വീണ വയോധികൻ എഴുനേൽക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചു

കണ്ണൂര്‍: ഇരിട്ടിയില്‍ വയോധികന്‍ അപകടത്തില്‍ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നിയാണ് റോഡിലേക്ക് വീണത്. വീണ സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജന്‍ റോഡില്‍ കിടക്കുമ്പോള്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു…

Read More

കള്ളപ്പണക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻമന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് നീട്ടി; 

ചെന്നൈ : കള്ളപ്പണക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻമന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് 16-വരെ നീട്ടി. ഇ.ഡി. കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹർജിയിൽ സെഷൻസ് കോടതി അന്ന് വിധി പറയും. ഹർജിയുടെ വാദം നീട്ടിവെക്കണമെന്ന ആവശ്യം കോടതി തള്ളി. അതേസമയം ബാലാജിയുടെ ജാമ്യാപേക്ഷയിലെ വാദം സുപ്രീംകോടതി 22-ലേക്കു മാറ്റി. പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന ബാലാജിയെ വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയപ്പോഴാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. അല്ലി റിമാൻഡ് നീട്ടിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാലാജി നൽകിയ ഹർജിയും…

Read More

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരേ സംസ്ഥാനവ്യാപകമായി പ്രചാരണവുമായി ഡി.എം.കെ.

ചെന്നൈ : കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരേ സംസ്ഥാനവ്യാപകമായി പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ ഡി.എം.കെ. തീരുമാനിച്ചു. 20-ന് ഹൈക്കോടതിക്കു സമീപം രാജാ അണ്ണാലൈ മൺറത്തിൽ നിയമസമ്മേളനം ചേരും. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ക്രിമിനൽ നടപടിച്ചട്ടത്തിന്റെയും തെളിവുനിയമത്തിന്റെയും പേര് യഥാക്രമം ഭാരതീയ ന്യായ സംഹിതയെന്നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെന്നും ഭാരതീയ സാക്ഷ്യ അധീനിയം എന്നും മാറ്റുകയും നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുകയും ചെയ്തതിൽ തമിഴ്‌നാട് സർക്കാരും ഭരണകക്ഷിയായ ഡി.എം.കെ.യും കടുത്തപ്രതിഷേധമാണ് ഉയർത്തുന്നത്. കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധമായി കൊണ്ടുവന്ന നിയമമാറ്റങ്ങളുടെ ജനവിരുദ്ധത ബോധ്യപ്പെടുത്തുന്നതിനാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഡി.എം.കെ. ലീഗൽ…

Read More

വിക്രവണ്ടിയിൽ ലീഡ്: ഡിഎംകെ പ്രവർത്തകർക്ക് മധുരം നൽകി സ്റ്റാലിൻ

stalin

ചെന്നൈ : വിക്രവണ്ടി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ഡിഎംകെ ലീഡ് നിലയിൽ തുടരുന്നതിനിടെ ചെന്നൈയിലെ ഡിഎംകെയുടെ ആസ്ഥാനമായ അണ്ണാ വിദ്യാലയത്തിലെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അവിടെയുള്ള വളണ്ടിയർമാർക്ക് മധുരം നൽകി ആഹ്ലാദം പങ്കിട്ടു. വിക്രവണ്ടി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് (ശനിയാഴ്ച) രാവിലെ 8 മണിക്ക് ആരംഭിച്ചു. ഇതുവരെ 13 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. പതിമൂന്നാം റൗണ്ട് അവസാനിക്കുമ്പോൾ ഡിഎംകെയ്ക്ക് 83,431 വോട്ടുകളും ബിഎഎമ്മിന് 36,241 വോട്ടുകളും എൻഡിഎയ്ക്ക് 6,814 വോട്ടുകളും ലഭിച്ചു. 573 വോട്ടുകളാണ് നോട്ടയിൽ രേഖപ്പെടുത്തിയത്. ഡിഎംകെ 47190 വോട്ടിൻ്റെ ലീഡ് തുടരുന്നു.…

Read More

സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും ബി.ജെ.പി. പാഠംപഠിക്കുന്നില്ല; മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ : സംസ്ഥാനത്തിന് അർഹമായ സഹായധനം നൽകാതെ കേന്ദ്രം തമിഴ്‌നാടിനോട് പകപോക്കുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും ബി.ജെ.പി. പാഠംപഠിക്കുന്നില്ലെന്ന് ധർമപുരിയിൽ ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 240 സീറ്റിലേക്ക് ഒതുക്കപ്പെട്ട ബി.ജെ.പി. വിദ്വേഷ പ്രചാരണത്തിനപ്പുറത്തേക്ക് നീങ്ങണമെന്നും എല്ലാവരുടെയും സർക്കാരായി ഭരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ‘‘ഞങ്ങൾക്കു വോട്ടുചെയ്തവർക്കു വേണ്ടി മാത്രമല്ല ഡി.എം.കെ. സർക്കാർ പ്രവർത്തിക്കുന്നത്. എതിർത്തു വോട്ടുചെയ്തവർക്കുവേണ്ടിക്കൂടിയാണ് പ്രവർത്തനം. അത്തരമൊരു മഹാമനസ്കത ബി.ജെ.പി.യിൽ നിന്നുണ്ടാവുന്നില്ല. തുടർച്ചയായ പരാജയങ്ങളിൽനിന്ന് അവർ പാഠം പഠിച്ചില്ലെന്നുവേണം മനസ്സിലാക്കാൻ’’ -സ്റ്റാലിൻ പറഞ്ഞു.

Read More

പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പാമ്പനിലെ പുതിയപാലം രണ്ടുമാസത്തിനകം

ചെന്നൈ : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം രണ്ടുമാസത്തിനകം പൂർത്തിയാവുമെന്ന് റെയിൽവേബോർഡ് അംഗം അനിൽകുമാർ ഖാണ്ഡേൽവാൾ പറഞ്ഞു. അതിനുശേഷം പാലത്തിലൂടെ തീവണ്ടിയുടെ പരീക്ഷണയോട്ടം നടക്കും. പാലംപണിയുടെ 90 ശതമാനത്തിലേറെ പൂർത്തിയായിക്കഴിഞ്ഞെന്ന് ഉന്നതോദ്യോഗസ്ഥർക്കൊപ്പം പാമ്പൻ സന്ദർശിച്ചശേഷം ഖാണ്ഡേൽവാൾ പറഞ്ഞു. കപ്പൽ കടന്നുപോകുമ്പോൾ തുറന്നുകൊടുക്കുന്ന ലിഫ്റ്റ് സ്പാൻ ഘടിപ്പിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. രണ്ടുമാസംകൊണ്ട് അത് പൂർത്തിയാവും. ഭാരം വഹിക്കാനുള്ളശേഷി പരിശോധിച്ചശേഷം ട്രയൽ റൺ നടക്കും. അതിനുശേഷം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. പഴയ പാമ്പൻപാലം എന്തുചെയ്യണമെന്നകാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഖാണ്ഡേൽവാൾ അറിയിച്ചു. തുരുമ്പുപിടിച്ച…

Read More

ശിവകാശിയിലെ പടക്കനിർമാണശാലയിൽ വീണ്ടും സ്ഫോടനം; രണ്ടുപേർ മരിച്ചു

ചെന്നൈ : ശിവകാശിയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുതൊഴിലാളികൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ കാളയാർകുറിച്ചിയിലെ പടക്കനിർമാണശാലയിലാണ് അപകടമുണ്ടായത്. മാരിയപ്പൻ, മുത്തുവേൽ എന്നിവരാണ് മരിച്ചത്. സരോജ, ശങ്കരവേൽ എന്നിവരെ സാരമായ പരിക്കുകളോടെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കയ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിൽ ദീപാവലിക്കായി ഫാൻസി പടക്കങ്ങൾ ഒരുക്കുകയായിരുന്നു. അറുപതിലധികം മുറികളിലായി നൂറിലധികം തൊഴിലാളികളാണ് ജോലിചെയ്തിരുന്നത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ ജോലിചെയ്യുകയായിരുന്ന മാരിയപ്പനും മുത്തുവേലും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പൊളളലേറ്റ സരോജയെയും ശങ്കരവേലിനെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ശിവകാശി…

Read More

കാവേരി ജലം; തമിഴ്‌നാടിന് 11,500 ക്യുസെക്സ് വെള്ളം കർണാടകത്തോട് വിട്ടുകൊടുക്കണമെന്ന് റെഗുലേഷൻ കമ്മിറ്റി

ബെംഗളൂരു : കാവേരിയിൽനിന്ന് ദിവസവും 11,500 ക്യുസെക്സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകത്തോട് ആവശ്യപ്പെട്ടു. ഈ മാസം 31 വരെയാണ് വെള്ളം കൊടുക്കേണ്ടത്. നിലവിലെ അവസ്ഥയിൽ വെള്ളം വിട്ടുകൊടുക്കാനാകില്ലെന്ന് കർണാടകം കമ്മിറ്റിയെ അറിയിച്ചിരുന്നു. ഈവർഷം ജൂൺ ഒന്നിനും ജൂലായ് ഒൻപതിനും ഇടയിൽ കർണാടകത്തിലെ നാലു പ്രധാന അണക്കെട്ടുകളിലേക്ക് എത്തിയത് 41.651 ടി.എം.സി. അടി വെള്ളമാണെന്നും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് 28.71 ശതമാനം കുറവാണെന്നുമാണ് സംസ്ഥാനസർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയെ കഴിഞ്ഞദിവസം അറിയിച്ചത്. നിലവിൽ നാലു അണക്കെട്ടുകളിലുംകൂടി 58.66…

Read More

അണ്ണാ സർവകലാശാല രജിസ്ട്രാർക്കെതിരേ മദ്രാസ് ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു

ചെന്നൈ : കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് അണ്ണാ സർവകലാശാല രജിസ്ട്രാർക്കെതിരേ മദ്രാസ് ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ജൂലായ് 15-ന് രജിസ്ട്രാറെ കോടതിയിൽ ഹാജരാക്കാനാണ് ആവശ്യം. വിരമിച്ച പ്രൊഫസർക്ക് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾനിഷേധിച്ചതുസംബന്ധിച്ച മുൻഉത്തരവ് അനുസരിക്കാത്തതിനാണ് ജസ്റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ബെഞ്ച് ജാമ്യമില്ലാ വാറന്റ്പുറപ്പെടുവിച്ചത്. വിരമിച്ച അധ്യാപകൻ ഡോ. പി. ദേവദാസ് മനോഹരനാണ് കോടതിയലക്ഷ്യഹർജി നൽകിയത്. പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും വിതരണംചെയ്യാനുള്ള സർവകലാശാലയുടെ ഉത്തരവ് രജിസ്ട്രാർ മന:പൂർവം അനുസരിക്കാത്തതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് ജൂൺ ആറിന് വാദംകേട്ടപ്പോൾ സർവകലാശാലയിൽനിന്ന്…

Read More