കള്ളപ്പണക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻമന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് നീട്ടി; 

0 0
Read Time:2 Minute, 30 Second

ചെന്നൈ : കള്ളപ്പണക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻമന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് 16-വരെ നീട്ടി.

ഇ.ഡി. കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹർജിയിൽ സെഷൻസ് കോടതി അന്ന് വിധി പറയും.

ഹർജിയുടെ വാദം നീട്ടിവെക്കണമെന്ന ആവശ്യം കോടതി തള്ളി. അതേസമയം ബാലാജിയുടെ ജാമ്യാപേക്ഷയിലെ വാദം സുപ്രീംകോടതി 22-ലേക്കു മാറ്റി.

പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന ബാലാജിയെ വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയപ്പോഴാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. അല്ലി റിമാൻഡ് നീട്ടിയത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാലാജി നൽകിയ ഹർജിയും വെള്ളിയാഴ്ച കോടതി പരിഗണിച്ചു.

ഹർജി പരിഗണിക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റണമെന്ന ബാലാജിയുടെ അപേക്ഷ കോടതി തള്ളി. കേസിലെ വാദം നീട്ടിക്കൊണ്ടുപോകാനാണ് ബാലാജി ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.

ബാലാജിയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി മൂന്നുതവണയും മദ്രാസ് ഹൈക്കോടതി രണ്ടുതവണയും തള്ളിയിരുന്നു.

ഫെബ്രുവരിയിലെ ഹൈക്കോടതി വിധിയെ ചോദ്യംചെയ്താണ് അദ്ദേഹം ജാമ്യംതേടി സുപ്രീംകോടതിയെ സമീപിച്ചത്.

അപ്പീലിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി ഹർജി വെള്ളിയാഴ്ച പരിഗണിച്ചെങ്കിലും വാദം മാറ്റിവെക്കുകയായിരുന്നു.

അണ്ണാ ഡി.എം.കെ. സർക്കാരിൽ ഗതാഗതമന്ത്രിയായിരിക്കേ നിയമനത്തിന് കോഴവാങ്ങിയ കേസിന്റെ തുടർച്ചയായെടുത്ത കള്ളപ്പണക്കേസിൽ കഴിഞ്ഞവർഷം ജൂൺ 14-നാണ് വൈദ്യുതി, എക്സൈസ് മന്ത്രിയായിരുന്ന ബാലാജിയെ അറസ്റ്റുചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts