തിരുവനന്തപുരം: നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പോലീസ് കൗണ്‍സിലിംഗ് ഹെല്‍പ് ഡസ്ക്. കൗണ്‍സിലിംഗ് ഹെല്‍പ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പോലീസിൻറെ മീഡിയ സെൻററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെല്‍പ്പ് ലൈൻ നമ്പറും നല്‍കിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യല്‍ മീഡിയയിലെങ്ങും നിറഞ്ഞു നിന്നത്. സിനിമാ…
Read MoreDay: 17 July 2024
കോയമ്പത്തൂരിനും അബുദാബിക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ തുടങ്ങി ഇൻഡിഗോ;
ചെന്നൈ : വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിൽ കോയമ്പത്തൂരിനും അബുദാബിക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. കോയമ്പത്തൂർ ഇൻ്റർനാഷണൽ എയർപോർട്ട് നിലവിൽ ചെന്നൈ, ഡൽഹി, മുംബൈ, ബെംഗളൂരു, ഷാർജ, സിംഗപ്പൂർ എന്നിവയുൾപ്പെടെ വിവിധ ആഭ്യന്തര നഗരങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ, കോയമ്പത്തൂരിൽ നിന്ന് ദുബായിലേക്കോ അബുദാബിയിലേക്കോ നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന് വ്യവസായ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പേരിൽ നിരന്തരമായ ആവശ്യം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കോയമ്പത്തൂരിനും അബുദാബിക്കുമിടയിൽ ഇൻഡിഗോ നേരിട്ട് വിമാന സർവീസ് ആരംഭിച്ചത്. ഓഗസ്റ്റ് 10 മുതൽ…
Read Moreഎനിക്കുള്ള പിന്തുണ മറ്റൊരാൾക്കുള്ള വിദ്വേഷ പ്രചരണമായി മാറരുത്; ആസിഫ് അലി
സംഗീത സംവിധായകൻ രമേശ് നാരായണനുമായ ബന്ധപ്പട്ട വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ആസിഫ് അലി. തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. എന്നാല്‍ ആ പിന്തുണ മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമാകരുത്. മതപരമായ രീതിയില്‍ വരെ ഇത് ചർച്ച ചെയ്യപ്പെടുന്നത് താൻ ശ്രദ്ധിച്ചുവെന്നും അത്തരത്തിലുള്ള തലങ്ങളിലേക്ക് ഈ ചർച്ചയെ എത്തിക്കരുതെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. ആസിഫ് അലി പറഞ്ഞത്: അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാമ്പയിനുകള്‍ നടക്കുന്നത് ഞാൻ കണ്ടത് കൊണ്ടാണ് ഞാൻ ഇപ്പോള്‍ സംസാരിക്കാൻ തയ്യാറായത്. ഒന്ന് അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിക്കാൻ മറന്നു, അതിനുശേഷം പേര് തെറ്റിവിളിച്ചു.…
Read Moreസംസ്ഥാനത്ത് 25 വർഷത്തിനിടെ പോലീസ് ഏറ്റുമുട്ടലിൽ മരിച്ചത് 97 പ്രതികൾ
ചെന്നൈ : തമിഴ്‌നാട്ടിൽ 25 വർഷത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 97 പ്രതികൾ. ഇവരിൽ ഭൂരിഭാഗവും റൗഡികളാണ്. ഇതിൽ 26 പേർ കൊല്ലപ്പെട്ടത് ചെന്നൈ പോലീസ് നടത്തിയ ഏറ്റുമുട്ടലിലാണ്. 1999 മുതൽ ലഭ്യമായ കണക്കുപ്രകാരമാണിത്. ഇതിനുമുൻപും ഏറ്റുമുട്ടൽകൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ. സർക്കാരിന്റെ കാലത്ത് 2012 ഫെബ്രുവരിയിൽ ചെന്നൈയിൽനടന്ന ഏറ്റുമുട്ടലിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ രണ്ട് ബാങ്കുകൾ കൊള്ളയടിച്ച കേസിലെ പ്രതികളായ ഉത്തരേന്ത്യൻ സ്വദേശികളാണ് അന്ന് കൊല്ലപ്പെട്ടത്. അതിനുശേഷം 2013മുതൽ 2018വരെയുള്ള കാലത്ത് ചെന്നൈയിൽ ഒരു ഏറ്റുമുട്ടൽകൊലപാതകംപോലും നടന്നിട്ടില്ലായിരുന്നു. 2021-ൽ ഡി.എം.കെ.…
Read Moreമുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അന്നിയൂർ ശിവ
ചെന്നൈ : വിക്രവണ്ടി മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അന്നിയൂർ ശിവ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ സാന്നിധ്യത്തിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. വിക്രവണ്ടി നിയോജക മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെ എംഎൽഎ ആയിരുന്ന ഭുജവെണ്ടി, ഇക്കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിനിടെ അനാരോഗ്യം മൂലം അന്തരിച്ചു. തുടർന്ന്, വിക്രവണ്ടി മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ജൂലൈ 10 ന് വോട്ടെടുപ്പ് നടത്തുകയും ചെയ്തു. 13ന് വോട്ടെണ്ണിയപ്പോൾ ഡിഎംകെയെ പ്രതിനിധീകരിച്ച് മത്സരിച്ച അണിയൂർ ശിവ വിജയിച്ചു. തുടർന്ന്, അടുത്ത ദിവസം ചെന്നൈയിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കളിൽ നിന്ന് ആശംസകൾ സ്വീകരിച്ചു.…
Read Moreവ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ്: കേരളത്തിൽ നിന്ന് മുൻ മന്ത്രി വിജയഭാസ്‌കർ അറസ്റ്റിൽ
ചെന്നൈ : അണ്ണാ ഡി.എം.കെ. നേതാവും മുൻ മന്ത്രിയുമായ എം.ആർ. വിജയഭാസ്കറിനെ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്ന മുൻ മന്ത്രിയെയും കൂട്ടാളി പ്രവീണിനെയും ചൊവ്വാഴ്ച രാവിലെ തൃശ്ശൂരിൽനിന്നാണ് അറസ്റ്റു ചെയ്തത്. കരൂർ ജില്ലയിലെ മേലേകരൂരിൽ സ്വകാര്യവ്യക്തിയുടെ 100 കോടി രൂപ വിലവരുന്ന ഭൂമി ഭീഷണിപ്പെടുത്തിയും വ്യാജരേഖകൾ ചമച്ചും കൈവശപ്പെടുത്തിയെന്ന കേസിലാണ് വിജയഭാസ്കറിനെ അറസ്റ്റുചെയ്തത്. മേലേ കരൂർ സബ് രജിസ്ട്രാർ മുഹമ്മദ് അബ്ദുൾ ഖാദറും പ്രകാശ് എന്നയാളും നൽകിയ പരാതികളിൽ ജൂൺ ഒൻപതിനാണ് വിജയഭാസ്കറടക്കം…
Read Moreപ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് ഗവർണർ ആർ.എൻ രവി
ഡൽഹി: അഞ്ച് ദിവസത്തെ ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്‌നാട് ഗവർണർ ആർ.എൻ രവി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ഗവർണർ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകളുണ്ട്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി തമിഴ്‌നാട് ഗവർണർ ആർഎൻ രവി ഇന്നലെ ഡൽഹിയിലേക്ക് പുറപ്പെട്ടു. ഇന്ന് അദ്ദേഹം പ്രധാനമന്ത്രി മോദിയെ കണ്ടു. പിന്നീട് തമിഴ്നാട് ഗവർണർ ആഭ്യന്തരമന്ത്രി അമിത് ഷാ, അധ്യക്ഷ ദ്രൗപതി മുർമു എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത…
Read Moreമുന്നറിയിപ്പ്; ‘ചണ്ഡാളർ’ എന്ന വാക്ക് ഉപയോഗിച്ചാൽ നടപടി എന്ന് ഗോത്രവർഗ കമ്മിഷൻ
ചെന്നൈ : തമിഴ്‌നാട്ടിൽ പൊതുസ്ഥലങ്ങളിൽ ‘ചണ്ഡാളർ’ എന്ന പദം ഉപയോഗിച്ചാൽ നടപടിയെന്ന് സംസ്ഥാന ആദി ദ്രാവിഡ-ഗോത്രവർഗ കമ്മിഷൻ. ‘ചണ്ഡാളർ’ എന്ന വാക്ക് രാഷ്ട്രീയ സദസ്സുകളിലോ, പൊതുവേദികളിലോ അപകീർത്തിപ്പെടുത്തുന്ന വിധമോ തമാശയായോ ഉപയോഗിക്കരുതെന്ന് കമ്മിഷൻ പറഞ്ഞു. അവഹേളിക്കുന്നതരത്തിൽ ഈ വാക്ക് പൊതുസദസ്സിൽ പ്രയോഗിക്കുന്നത് പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ശിക്ഷാർഹമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജാതിഘടനയിൽ ഓരോ ജാതിക്കും വ്യത്യസ്തപേരുകൾ നൽകിയിട്ടുണ്ട്. ജാതിപ്പേരുകൾ പല മേഖലകളിലും ദുരുപയോഗം ചെയ്യപ്പെടാറുമുണ്ട്. ഇത് ദ്രോഹിക്കാൻവേണ്ടി ചെയ്യുന്നതാണ്. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ഇത്തരത്തിൽ പിന്നാക്കജാതിപ്പേരുകൾ അവഹേളിക്കുന്നരീതിയിൽ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നത്…
Read Moreകരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു
ചെന്നൈ: ഒരുമ ചാരിറ്റബിൾ ട്രസ്റ്റും നോബൾ എജ്യുകേഷൻ ആൻഡ് സോഷ്യൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. തിരുമുൽവയൽ നെസ്റ്റ് ഹാളിൽ നടന്ന പരിപാടിയിൽ ആൾ ഇന്ത്യാ ഐഡിയൽ ടീച്ചേർഡ് അസോസിയേഷൻ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും വേളമ്മാൾ സ്കൂൾ പുഴൽ വൈസ് പ്രിൻസിപ്പലുമായ അനീസ് അഹമ്മദ് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് സർവീസ് വിംഗ് സെക്രട്ടറി കെ. ഷജീർ കരിയർ ഗൈഡൻസ് ക്ലാസ്സും സ്റ്റുഡൻ്റ്സ് ട്രൈനർ നനൂഷ് സർക്കാർ ജോലികളുടെ സാധ്യതകളും ക്ലാസ്സ് എടുത്തു. നോമ്പ്ൾ ട്രസ്റ്റ്…
Read Moreഇനി അവരും ഒന്ന് സുഖിക്കട്ടെ; ലോക്കോ പൈലറ്റുമാർക്ക് എ.സി. വിശ്രമമുറിയും മിനി ജിമ്മും പിന്നെ സൗജന്യനിരക്കിൽ ഭക്ഷണവും
ചെന്നൈ : ലോക്കോപൈലറ്റുമാർക്ക് വിശ്രമ മുറിയും മിനി ജിംനേഷ്യവും സൗജന്യനിരക്കിൽ ഭക്ഷണവും ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. ചെന്നൈയിലും എഗ്‌മോറിലുമാണ് ഈ സൗകര്യമുള്ളത്. ഘട്ടംഘട്ടമായി മറ്റ് പ്രധാന റെയിൽവേ ഡിവിഷൻ ആസ്ഥാനത്തും നടപ്പാക്കും. ചെന്നൈ സെൻട്രലിലും എഗ്‌മോറിലും നിലവിലുള്ള വിശ്രമമുറികൾ എ.സി. ഘടിപ്പിച്ച് നവീകരിക്കുകയായിരുന്നു. ഒപ്പം ട്രെഡ് മിൽ ഉൾപ്പെടെയുള്ള ആധുനിക വ്യായാമ ഉപകരണങ്ങളുള്ള മിനി ജിമ്മും സജ്ജീകരിച്ചു. കാരംസ്, ചെസ്സ് തുടങ്ങിയ ഗെയിംസുമുണ്ട്. ശാരീരികവും മാനസികവുമായ സമ്മർദമില്ലാതാക്കാൻ യോഗ, ധ്യാനം എന്നിവയ്ക്കുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വായനമുറിയിൽ മാഗസിനുകളും ദിനപത്രങ്ങളും കൂടാതെ തീവണ്ടിയോട്ടവുമായി ബന്ധപ്പെട്ടുള്ള പ്രസിദ്ധീകരണങ്ങളുമുണ്ട്.…
Read More