ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി തുടർച്ചയായ 22-ാംതവണയും നീട്ടി.
മാർച്ച് നാലുവരെയാണ് റിമാൻഡ് നീട്ടിയത്. മുൻ ഉത്തരവ് പ്രകാരമുള്ള റിമാൻഡ് കാലാവധി അവസാനിച്ചതോടെ ചൊവ്വാഴ്ച ബാലാജിയെ അഡീഷണൽ സെഷൻസ് കോടതിയിൽ വീഡിയോ കോൺഫറൻസിങ് മുഖേന ഹാജരാക്കുകയും കോടതി റിമാൻഡ് നീട്ടുകയുമായിരുന്നു.
അണ്ണാ ഡി.എം.കെ. സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ സർക്കാർജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ കേസിന്റെ അടിസ്ഥാനത്തിലാണ് ബാലാജിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) കേസ് രജിസ്റ്റർചെയ്തത്.
കേസിൽ ജൂൺ 14-ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ഒരോതവണയും റിമാൻഡ് അവസാനിക്കുമ്പോഴും നീട്ടുകയുമായിരുന്നു.
അറസ്റ്റിന് ശേഷം വകുപ്പില്ലാമന്ത്രിയായിത്തുടർന്ന ബാലാജി അടുത്തിടെയാണ് മന്ത്രിസ്ഥാനം രാജിവെച്ചത്