ചെന്നൈ: തമിഴ്‌നാട് സർക്കാരിന് വേണ്ടി റേഷൻ കടകളിലൂടെ അരി, പഞ്ചസാര, ഗോതമ്പ് എന്നിവയ്ക്ക് പുറമെ പ്രത്യേക പൊതുവിതരണ പദ്ധതി പ്രകാരം ഒരു കിലോ പയറും പാമോയിലും സബ്‌സിഡി നിരക്കിൽ നൽകുന്നുണ്ട്.
കഴിഞ്ഞ മേയ് മുതൽ ഈ വസ്തുക്കളുടെ ലഭ്യതയിൽ സ്തംഭനാവസ്ഥയിലാണ്. സാധരണ പ്രതിമാസ ആവശ്യകത കരാറുകാരിൽ നിന്ന് ഇവാ സംഭരിക്കുകയും വെയർഹൗസുകളിൽ സംഭരിക്കുകയും സ്റ്റോറുകളിലേക്ക് അയയ്ക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ മെയ് മുതൽ പാമോയിലും പയറുവർഗങ്ങളും സംഭരണവും പലപ്പോളും മുടങ്ങിയതായും ആവശ്യത്തിന് ആളുകൾക്ക് നൽകിയിരുന്നില്ലന്നും ആരോപണം ഉയരുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് കരാർ ആവശ്യപ്പെടുന്നതിൽ പ്രശ്‌നമുണ്ടായെന്നും അടുത്ത മാസം, അതായത് ജൂണിൽ ഇത് വാങ്ങാൻ നിർദേശിച്ചിട്ടുണ്ടെന്നും അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് രണ്ട് മാസത്തോളം പൊതുജനങ്ങൾ പാമോയിലും കടലയും വാങ്ങി. സാധാരണ വിഹിതത്തേക്കാൾ കൂടുതൽ വിഹിതം ലഭിച്ചിട്ടും മേയ് മാസത്തെ സാധനങ്ങൾ നിശ്ചിത ശതമാനം സ്‌റ്റോറുകൾക്ക് മാത്രമാണ് ലഭിച്ചത്.
തുടർന്ന്, ജൂണിലെ ഉൽപ്പന്നങ്ങൾ ജൂലൈയിൽ അതായത് ഈ മാസം വാങ്ങാമെന്ന് അറിയിച്ചു. എന്നാൽ, കഴിഞ്ഞ മാസത്തെ സ്ഥിതിയാണ് ഈ മാസവും ഉണ്ടായത്. നിരവധി ജനപ്രതിനിധികൾ ജീവനക്കാരുമായി വാക്കുതർക്കത്തിലാണ്.
ഇതു സംബന്ധിച്ച് സർക്കാർ വിഹിതം അതത് മാസത്തേക്കാണ് നൽകുന്നതെന്ന് ന്യായവില കടയിലെ ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ മാസത്തെ സാധനം എങ്ങനെ ഇതിൽ കൊടുക്കും. പോയിൻ്റ് ഓഫ് സെയിൽ മെഷീനിൽ കഴിഞ്ഞ മാസത്തെ ക്വാട്ട നൽകാൻ പ്രത്യേക സൗകര്യമുണ്ട്. പരിമിതമായ അളവിൽ സാധനങ്ങൾ എത്തിക്കാൻ ഇത് ഉപയോഗിക്കാം. പൊതുജനങ്ങൾ വന്ന് ചോദിച്ചാൽ, ‘നിങ്ങൾ തന്നെ കൈകാര്യംചെയ്യണം’ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് എന്നാണ് ആരോപണം .
എന്നാൽ എല്ലാവരേയും കൈകാര്യം ചെയ്യാൻ കടക്കാർക്ക് കഴിയുന്നില്ല. ചിലർ തർക്കിക്കുന്നു. സാധനങ്ങൾ കൃത്യമായി അയക്കാതെ വന്നപ്പോൾ കടകൾ കൃത്യസമയത്ത് തുറക്കുകയും വേണം കുറ്റം ഞങ്ങളുടെമേൽ ചാർത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നും കടക്കാർ പറഞ്ഞു,