Read Time:1 Minute, 18 Second
ബെംഗളൂരു: കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ വേട്ടക്കാരും വനപാലകരും തമ്മിലുണ്ടായ വെടിവയ്പിൽ നായാട്ടു സംഘത്തിലെ ഒരാൾ മരിച്ചു.
ഒരാൾ പിടിയിലായി. 8 പേർ ഓടി രക്ഷപ്പെട്ടു. വയനാട് അതിർത്തിയോട് ചേർന്നാണ് സംഭവം ഉണ്ടായത്.
ഗൂണ്ടൽപേട്ട ഭീമൻപേട് സ്വദേശി മനു (35) ആണ് മരിച്ചത്.
മദൂർ റേഞ്ച് ഹൊങ്കള വനമേഖലയിൽ നിന്ന് മലമാനുകളെ ശനിയാഴ്ച രാത്രിയാണ് 10 അംഗ സംഗം മദൂർ റേഞ്ചിലെ വനത്തിനുള്ളിൽ കടന്നത്.
വേട്ടയാടിയ ഇറച്ചിയുമായി വേട്ടസംഘം മടങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
നായാട്ട് സംഘത്തിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട വനപാലകർക്കു നേരെ വേട്ടസംഘം ആദ്യം വെടിയുതിർത്തതായും പിന്നീട് ഏറ്റുമുട്ടൽ ഉണ്ടാവുകയുമായിരുന്നെന്നുമാണ് പൊലീസ് റിപ്പോർട്ട്.
എട്ട് പേർക്കായി തെരച്ചിൽ തുടരുകയാണ് പൊലീസ്.