ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ ഭർത്താവിനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി.
ഹുളിമാവിന് സമീപം പുള്ളിംഗ് പാസ് കോളേജിന് സമീപമാണ് സംഭവം.
ഹുളിമാവ് പോലീസ് കേസെടുത്ത് പ്രതിയായ മനീഷയെ അറസ്റ്റ് ചെയ്തു.അന്വേഷണം നടത്തി വരികയാണ്.
ഉമേഷ് ദാമി (27) ആണ് മരിച്ചത്. കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു ഉമേഷ്. നേപ്പാൾ സ്വദേശികളായ ഈ ദമ്പതികൾ ഏതാനും വർഷങ്ങളായി ബംഗളുരുവിൽ ആയിരുന്നു താമസം.
ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ ഉമേഷ് 12 മണിയോടെ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്താണ് ഭാര്യ ആരോടോ ഫോൺ കോളിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരപുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുമായി വഴക്കിട്ടിരുന്നു. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി.
ഇതിൽ ദേഷ്യം വന്ന മനീഷ വീട്ടിൽ വെച്ച് കത്തി കൊണ്ട് ഭർത്താവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
ഇതേത്തുടർന്ന് ഉമേഷ് ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പോലീസ് സ്ഥലത്തെത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൊലപാതകത്തിന് കേസെടുത്ത പോലീസ് മനീഷയെ അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിച്ചു.