ചെന്നൈ : ജല്ലിക്കെട്ടിന് തിരിതെളിഞ്ഞതോടെ ഈ മണ്ണിന്റെ പരമ്പരാഗത കായിക വിനോദത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു.
മധുര ജില്ലയിലെ പ്രസിദ്ധമായ അളങ്കനല്ലൂർ, ആവണിയാപുരം, പാലമേട് ജല്ലിക്കെട്ടിന് പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ മധുര ജില്ലയിലെ കന്നുകാലി ഉടമകൾ പൊങ്കൽ നാളിൽ നടക്കുന്ന ജല്ലിക്കെട്ടിനായി കാളകളെ ഒരുക്കുകയാണ്.
ജില്ലയിലുടനീളമുള്ള കാളകളെ മെരുക്കുന്നവർ ഇപ്പോൾ പരിപാടികൾക്കായുള്ള പരിശീലനത്തിനിടെ കർശനമായ ഭക്ഷണക്രമവും വ്യായാമവുമാണ് നടത്തുന്നത്.
അതേസമയം, ജല്ലിക്കെട്ടിന് മുന്നോടിയായി മധുര ജില്ലയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്ന കാളകളുടെ ആരോഗ്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
ജല്ലിക്കെട്ടിന് മുന്നോടിയായി മധുരയിലെ വിലങ്കുടിയിൽ ബുധനാഴ്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ജല്ലിക്കെട്ട് കാളകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി.
എല്ലാ വർഷവും ജനുവരിയിലെ പൊങ്കൽ സീസണിൽ പങ്കെടുക്കുന്ന, തമിഴ്നാട്ടിലെ മധുരയിലെ എല്ലാ കാളകളും അവരുടെ മെരുക്കന്നവരും ജല്ലിക്കെട്ടിൽ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാൻ വലിയ അലങ്കരിച്ച വേദികളിലേക്കാണ് കയറുന്നത് .
പരമ്പരാഗത കാളകളെ മെരുക്കുന്ന കായിക ഇനത്തിൽ ഇപ്പോൾ കാറുകൾ ഉൾപ്പെടെയുള്ള വിലകൂടിയ സമ്മാനങ്ങളാണ് നൽകുന്നത്,കൂടാതെ പരിപാടിയിൽ സംസ്ഥാനത്തെ തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ പ്രദർശനം, വൈവിധ്യമാർന്ന നാടൻ ഭക്ഷണങ്ങളും ഉൾപ്പെടുന്നു.