ചെന്നൈ : കമൽഹാസൻ നായകനായി അഭിനയിച്ച ‘ഗുണ’യുടെ റീ-റിലീസ് മദ്രാസ് ഹൈക്കോടതി വിലക്കി. പകർപ്പവകാശം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗുണയുടെ നിലവിലെ പകർപ്പവകാശം തനിക്കാണെന്നവകാശപ്പെട്ട് ഘനശ്യാം ഹേംദേവ് എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി. വേൽമുരുകന്റെ ഉത്തരവ്. പിരിമിഡ് ഓഡിയോ ഇന്ത്യയും എവർഗ്രീൻ മീഡിയയുംചേർന്നാണ് സിനിമ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ രണ്ടുകമ്പനികളെയും ഇതിൽനിന്ന് വിലക്കി. സന്താനഭാരതി സംവിധാനംചെയ്ത ‘ഗുണ’ 1991-ലാണ് പ്രദർശനത്തിനെത്തിയത്. അതിന്റെ ഡിജിറ്റൽ പ്രിന്റുകൾ വീണ്ടും റീ-റിലീസ് ചെയ്യാനൊരുങ്ങവെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഗുണയുടെ മുഴുവൻ അവകാശങ്ങളും നിലവിൽ തനിക്കാണെന്നും റീ-റിലീസ് ചെയ്ത്…
Read MoreAuthor: News Desk
പിതാവും രണ്ടുമക്കളും മരിച്ചനിലയിൽ
ചെന്നൈ : തിരുനെൽവേലിയിൽ പിതാവിനെയും രണ്ടുമക്കളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. പനഗുഡിയിലെ അണ്ണാനഗറിൽ താമസിച്ചിരുന്ന രമേഷ് (41) മക്കളായ റോബിൻ (14), കാവ്യ (11) എന്നിവരെയാണ് മരിച്ചനിലയിൽക്കണ്ടത്. കടബാധ്യതയെത്തുടർന്ന് മക്കളെ വിഷംകൊടുത്ത് കൊന്നശേഷം രമേഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. മക്കൾക്ക് പഴത്തിൽ വിഷംവെച്ചു നൽകിയശേഷം രമേഷും ഇതേരീതിയിൽ വിഷംകഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂലിത്തൊഴിലാളിയായിരുന്ന രമേഷിന് വലിയ കടബാധ്യതയുണ്ടായിരുന്നു. ഇത് വീട്ടുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ഭാര്യയെ വിദേശത്തേക്ക് ജോലിക്കായി അയച്ചു. ഇതിനുവേണ്ടിയും പണം കടംവാങ്ങിയിരുന്നു. എന്നാൽ ഭാര്യക്ക് കാര്യമായ ജോലി ലഭിക്കാതെവന്നതോടെ കടം തിരിച്ചടയ്ക്കാൻ…
Read Moreകോച്ചിൽ എ.സി. പ്രവർത്തിച്ചില്ല; യാത്രക്കാർ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി പുറത്തിറങ്ങി പ്രതിഷേധിച്ചു
ചെന്നൈ : കോച്ചിൽ എ.സി. പ്രവർത്തനരഹിതമായതിൽ രോഷാകുലരായ യാത്രികർ ചങ്ങലവലിച്ച് തീവണ്ടിനിർത്തി പുറത്തിറങ്ങി പ്രതിഷേധിച്ചു. താംബരം-നാഗർകോവിൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ ബി വൺ കോച്ചിലെ യാത്രക്കാരാണ് ചെങ്കൽപ്പേട്ട് സ്റ്റേഷനിൽ രാത്രി പ്രതിഷേധിച്ചത്. വണ്ടിയിൽ കയറിയതുമുതൽത്തന്നെ എ.സി. പ്രവർത്തിക്കുന്നില്ലെന്നുകണ്ട യാത്രക്കാർ അധികൃതരെ വിവരമറിയിച്ചു. അഞ്ചുമിനിറ്റിനകം ശരിയാക്കാമെന്ന് അവർ ഉറപ്പുനൽകിയെങ്കിലും വണ്ടി ചെങ്കൽപ്പേട്ടിൽ എത്തിയപ്പോഴും പ്രശ്നം പരിഹരിച്ചില്ല. ജനാലകൾ അടഞ്ഞതിനാൽ വായുസഞ്ചാരമില്ലാതെ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. തുടർന്ന്, ചങ്ങലവലിച്ച് വണ്ടിനിർത്തിയശേഷം പ്ലാറ്റ്ഫോമിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. എ.സി. നന്നാക്കുന്നതുവരെ യാത്രക്കാർ തീവണ്ടി തടഞ്ഞുവെച്ചു. അരമണിക്കൂറിനുശേഷം പ്രശ്നം പരിഹരിച്ച് വണ്ടി യാത്രതുടർന്നു.
Read Moreകുളത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്തി
ചെന്നൈ: മേട്ടുപ്പാളയം വനമേഖലയിൽപ്പെട്ട ദാസംപാളയത്ത് കാട്ടാനയെ ചെളിനിറഞ്ഞ കുളത്തിൽ ചരിഞ്ഞനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ വനം ജീവനക്കാരുടെ പതിവ് പരിശോധനക്കിടെയാണ് സംഭവം കാണുന്നത്. വിവരമറിഞ്ഞ് മേട്ടുപ്പാളയം വനം ഓഫീസർ ജോസഫ് സ്റ്റാലിനും വനം വെറ്ററിനറി സർജനും സംഘവും എത്തുകയുണ്ടായി. തുടർന്ന്, ആനയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. മരണകാരണം വ്യക്തമായിട്ടില്ല. . ചെളിനിറഞ്ഞ കുളത്തിൽ വെള്ളം കുടിക്കാൻ വന്നതാണെന്ന് കരുതുന്നു. ആനയ്ക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
Read Moreതമിഴ്‌നാട് എൻജിനിയറിങ് പ്രവേശനം: റാങ്ക് പട്ടിക പുറത്തുവിട്ടു; ഇത്തവണ അപേക്ഷിച്ചത് 2.53 ലക്ഷം വിദ്യാർഥികൾ; കൗൺസലിങ് തുടങ്ങുന്ന തിയതി അറിയാൻ വായിക്കാം
ചെന്നൈ : തമിഴ്‌നാട്ടിൽ എൻജിനിയറിങ് കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പുറത്തുവിട്ടു. ബുധനാഴ്ച രാവിലെ ചെന്നൈയിൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ കമ്മിഷണർ വീരരാഘവ റാവുവാണ് പട്ടിക പുറത്തുവിട്ടത്. ചെങ്കൽപ്പെട്ട് ഊരപ്പാക്കം ശ്രീശങ്കര വിദ്യാലയത്തിലെ എൻ. തോഷിത ലക്ഷ്മി, തിരുനെൽവേലി സ്വകാര്യ സ്കൂളിലെ കെ. നീലാഞ്ജന, നാമക്കൽ സ്വകാര്യ സ്കൂളിലെ ഗോകുൽ എന്നിവർ റാങ്ക്പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനംനേടി. സർക്കാർ സ്കൂളിൽ പഠിച്ച് 7.5 ശതമാനം സംവരണത്തിന് അർഹരായ വിദ്യാർഥികളിൽ രാവണി ഒന്നാംറാങ്ക് നേടി. 22-ന് തുടങ്ങി സെപ്റ്റംബർ 11 വരെയാണ്…
Read Moreബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകം: യഥാർഥ പ്രതികളെ പിടികൂടാൻ പദ്ധതികൾ മെനഞ്ഞ് പോലീസ്
ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് ആംസ്‌ട്രോങ്ങിന്റെ കൊലയ്ക്ക് പിന്നിലെ യഥാർഥ കുറ്റവാളികളെ പിടികൂടാൻ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. 10 പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവർ യഥാർഥ കുറ്റവാളികളെല്ലന്ന ആരോപണം ശക്തമായതിനെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്. രണ്ട് മാസത്തിനിടെ നഗരത്തിൽ കൊല്ലപ്പെട്ടവരുടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കാനും സിറ്റി പോലീസ് കമ്മിഷണർ എ.അരുൺ നിർദേശം നൽകി. ചെന്നൈ സിറ്റിയിലെ ജോയന്റ് പോലീസ് കമ്മിഷണർമാരുടെയും ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാരുടെയും യോഗത്തിലാണ് നിർദേശം . സിറ്റിയിലെ റൗഡികളെ നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുകയും…
Read Moreവിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ സ്ത്രിക്ക് കുത്തേറ്റു
ചെന്നൈ : വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ബൂത്തിലെത്തിയ സ്ത്രീക്ക് കുത്തേറ്റു. കൊശപാളയം സ്വദേശിനി കനിമൊഴി(42)യാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ കനിമൊഴി മുണ്ടിയമ്പാക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജനമധ്യത്തിൽ കനിമൊഴിയെ കുത്തിയ എഴുമലൈ യെഅറസ്റ്റു ചെയ്തു. ഭർത്താവ് മരിച്ചശേഷം എഴുമലൈയുമായി അടുപ്പത്തിലായിരുന്നു കനിമൊഴി. കനിമൊഴിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് എഴുമലൈ സംശയിച്ചു. ഇതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.
Read Moreരാമസേതുവിന്റെ സമുദ്രാന്തര ഭൂപടവുമായി ഐ.എസ്.ആർ.ഒ.; ഒരുകാലത്ത് ശ്രീലങ്കയും ഇന്ത്യയും കരവഴി ബന്ധിപ്പിക്കപ്പെട്ടിരിക്കാം എന്ന് സൂചന
ചെന്നൈ : ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ കടലിലുള്ള രാമസേതുവിന്റെ പൂർണമായ ജലാന്തര ഭൂപടം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) തയ്യാറാക്കി. കടലിനടിയിലുള്ള ദൃശ്യങ്ങളാണ് ഈ ഭൂപടത്തിലുള്ളത്. രാമസേതുവിന്റെ ഉദ്‌ഭവം സംബന്ധിച്ച സംശയങ്ങൾക്ക് തീർപ്പുകല്പിക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. അമേരിക്കയുടെ ഐസ് സാറ്റ്-2 ഉപഗ്രഹത്തിൽനിന്ന് ലഭിച്ച വിവരങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചാണ് ഐ.എസ്.ആർ.ഒ.യുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞർ വിശദഭൂപടം തയ്യാറാക്കിയത്. രാമസേതുവിന്റെ 99.98 ശതമാനവും വെള്ളത്തിനടിയിലാണെന്നും കടലിന്റെ അടിത്തട്ടിൽനിന്ന് അതിന് എട്ടുമീറ്റർവരെ ഉയരമുണ്ടെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജേണൽ ഓഫ് സയന്റിഫിക് റിപ്പോർട്‌സിലാണ് ഇതുസംബന്ധിച്ച…
Read Moreയുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
ചെന്നൈ : സ്വകാര്യ ധനകാര്യകമ്പനിയിൽ ജോലിചെയ്തിരുന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ധാരാപുരം കാമരാജപുരം സ്വദേശി ബി. പ്രകാശാണ് (32) മരിച്ചത്. ഇയാൾക്ക് ഭാര്യയും മൂന്നുവയസ്സുള്ള ആൺകുട്ടിയുമുണ്ട്. കടബാധ്യതയെത്തുടർന്ന് ആത്മഹത്യചെയ്തതാണെന്നാണ് സൂചന. ധാരാപുരംപോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreനഗരത്തിലെ ഐ.ടി. ജീവനക്കാരനെ കൊലപ്പെടുത്തി തടാകക്കരയിൽ കുഴിച്ചിട്ട സുഹൃത്തുക്കൾ അറസ്റ്റിൽ
ചെന്നൈ : മദ്യപിക്കുന്നതിനിടയിലുണ്ടായ കൈയേറ്റത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടുയുവാക്കൾ അറസ്റ്റിൽ. മറൈമലൈ നഗറിൽ താമസിച്ചിരുന്ന ടി. വിഘ്‌നേശിനെ (26) കൊലപ്പെടുത്തിയ വിശ്വനാഥൻ (23), ബിഹാർ സ്വദേശി ദിൽഖുഷ് കുമാർ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയിൽ ജീവനക്കാരനായിരുന്ന വിഘ്‌നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് മറൈമലൈ നഗർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ വിശ്വനാഥൻ പിടിയിലായത്. വിഘ്‌നേശിന്റെ മൊബൈൽ ഫോണിലേക്ക് അവസാനമായി വിളിച്ചത് വിശ്വനാഥനാണെന്നു കണ്ടെത്തിയതോടെയാണ് ഇയാളെ ചോദ്യംചെയ്തത്. ആദ്യം കുറ്റംനിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. വിഘ്‌നേശും…
Read More