ഏഴാമത് മല്ലേശ്വരം കടലേക്കൈ ഇടവക ഡിസംബർ 2 മുതൽ 4 വരെ കടുമല്ലേശ്വര സ്വാമി ക്ഷേത്രത്തിൽ സംഘടിപ്പിക്കും.
ജനപ്രിയവും ചരിത്രപരവുമായ ബെംഗളൂരു കടലേക്കൈ ഇടവകയെ നോർത്ത് ബെംഗളൂരുവിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്നതാണ്.
ഇത്തവണ തുമകൂരു, കോലാർ, ഹാസൻ, ചിക്കബെല്ലാപുര, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിൽനിന്നുള്ള 300-ഓളം കർഷകർ സ്വന്തം കൃഷിയിടത്തിൽ വിളിയിച്ച നിലക്കടലയുമായി മേളയ്ക്കെത്തും.
800 കിലോഗ്രാം നിലക്കടല കൊണ്ട് 21 അടി ഉയരമുള്ള നന്ദി പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിക്കും. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മേള ഉദ്ഘാടനം ചെയ്യും.
ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, കോൺഗ്രസ് നേതാവ് ബികെ ഹരിപ്രസാദ്, സിഎൻ അശ്വത് നാരായൺ എംഎൽഎ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
തുമകുരു, കോലാർ, ഹാസൻ, ചിക്കബല്ലാപ്പൂർ, മൈസൂരു, മണ്ഡ്യ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരുടെ 200 മുതൽ 300 വരെ സ്റ്റാളുകൾ ജൈവ, ഹൈബ്രിഡ് നിലക്കടല വിൽക്കുന്ന മേളയിൽ ഒരുക്കും,
മൂന്ന് ലക്ഷത്തോളം ആളുകൾ മൂന്ന് ദിവസങ്ങളിലായി സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന യക്ഷഗാന സംഘത്തിന്റെ കലാപരിപാടികൾ ഉൾപ്പെടെയുള്ള സാംസ്കാരിക ആകർഷണങ്ങൾ ഉണ്ടായിരിക്കും.
എല്ലാ കലാകാരന്മാർക്കും മുഖ്യാതിഥികൾക്കും കടല കൊട്ട നൽകി ആദരിക്കും.
ഇത്തവണ പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കിക്കൊണ്ട് മേള സംഘടിപ്പിക്കാനാണ് സംഘാടകരായ കടുമല്ലേശ്വര ഫ്രൻഡ്സ് അസോസിയേഷന്റെ തീരുമാനം.
കർഷകരിൽനിന്ന് നേരിട്ട് ആവശ്യക്കാർക്ക് നിലക്കടല വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
അതേസമയം ചരിത്രപ്രസിദ്ധമായ ബസവനഗുഡിയിലെ കടലക്കായ് പരിഷെ ഡിസംബർ 11 മുതൽ 13 വരെയാണ് നടക്കുക.