രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി

പട്ന: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബിഹാറിലെ മുസാഫര്‍പുരില്‍ ആണ് അരുംകൊല നടന്നത്. ആണ്‍കുഞ്ഞിന് പകരം മകനും മരുമകള്‍ക്കും ജനിച്ചത് പെണ്‍കുഞ്ഞായതിലുള്ള വിരോധമാണ്‌ അരുംകൊലയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. കത്ര സ്വദേശികളായ ധീരജ് ഓഹ- കോമള്‍ കുമാരി ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ കോമള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയേയും സരോജ് ദേവിയേയും ചൊടിപ്പിച്ചത്. കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായതായും ഏറെ…

Read More

ചായ ചോദിച്ച ഭർത്താവിന്റെ കണ്ണിൽ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് യുവതി

ബാഗ്പത്: ചായയിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്‍റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തിയതിനു ശേഷം ഓടിപ്പോയി. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. കണ്ണിന് ഗുരുതരമായി മുറിവേറ്റ അങ്കിത് എന്ന യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു അങ്കിതിന്‍റെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു പിന്നാലെ ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങിയിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് അങ്കിതിന്റെ ഭാര്യ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം അങ്കിത് ചായ ചോദിച്ചാണ് യുവതിയെ പ്രകോപിപ്പിച്ചത്. കത്രിക കൊണ്ട്…

Read More

വിവാഹിതയായ യുവതിക്കൊപ്പം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: വീട്ടമ്മയും യുവാവും ഒരേ മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു. കോലാർ ജില്ലയിലെ ശ്രീനിവാസപൂർ താലൂക്കിലെ എസ് ജിഡിമാകലപള്ളി ഗ്രാമത്തിലാണ് സംഭവം. അനുസൂയ (35), വിജയകുമാർ (27) എന്നിവരാണ് മരിച്ചത്. ഇരുവരും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള തടാകമുറ്റത്തെ ഹോങ്ങ് മരത്തിലാണ് തൂങ്ങി മരിച്ചത്. അനുസൂയ വിവാഹിതയും രണ്ട് കുട്ടികളുമുള്ള സ്ത്രീയാണ്. എന്നാൽ അനസൂയ വിജയകുമാറുമായി പ്രണയത്തിലാകുകയായിരുന്നു. നേരത്തെ ഇരുവരും വീട്ടിൽ നിന്ന് ഒളിച്ചോടിയട്ടുണ്ട്. എന്നാൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇരുവരെയും പോലീസ് കണ്ടെത്തി വീട്ടുകാർക്ക് കൈമാറി. ഇതിനിടെയാണ് ഇരുവരും…

Read More

നേപ്പാളിലെ വിനോദസഞ്ചാരികളുടെ എണ്ണം പത്തുലക്ഷം കടന്നു; ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യക്കാർ

കാഠ്മണ്ഡു: 2023-ൽ നേപ്പാളിൽ ഒരു ദശലക്ഷം വിദേശ വിനോദസഞ്ചാരികളെ ലഭിച്ചതായി റിപ്പോർട്ട്. കോവിഡ് -19 പാൻഡെമിക് ടൂറിസം മേഖലയെ മോശമായി ബാധിച്ച ഹിമാലയൻ രാജ്യത്തേക്ക് ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യക്കാരാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2023-ൽ പത്തുലക്ഷം വിദേശ വിനോദസഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചതായി നേപ്പാൾ ടൂറിസം ബോർഡ് (എൻടിബി) ഡയറക്ടർ മണിരാജ് ലാമിച്ചനെ പറഞ്ഞു. ഡിസംബറിൽ ഇനിയും ഏതാനും ദിവസങ്ങൾ ബാക്കിയുണ്ട്. എന്നിരുന്നാലും, സർക്കാരിന്റെ ലക്ഷ്യം മൂന്ന് ദിവസം മുമ്പ് നേടിയെടുത്തു. 2019 ന് ശേഷമുള്ള യാത്രക്കാരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.…

Read More

‘കന്നഡനാട്ടിൽ കന്നഡ വേണം’ മറ്റ് ഭാഷകളോട് എതിർപ്പില്ല; സിദ്ധരാമയ്യ

ബെംഗളൂരു: കന്നഡനാട്ടിൽ കന്നഡ വേണമെന്നും മറ്റ് ഭാഷകളോട് എതിർപ്പില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാൽ, നിയമം കൈയിലെടുക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് ഡിസിഎം ഡികെ ശിവകുമാർ മുന്നറിയിപ്പ് നൽകി. ബെംഗളൂരുവിൽ നടക്കുന്ന പ്രതിഷേധത്തിൽ ഞങ്ങൾക്ക് എതിർപ്പില്ലെന്ന് കെപിസിസി ഓഫീസിൽ സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ന്യായമായ ഒരു പ്രതിഷേധത്തിനും ഞങ്ങൾ എതിരല്ല. നിയമം കൈയിലെടുക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ബിബിഎംപി, പോലീസ് ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കന്നഡയിൽ ഒരു ബോർഡ് വയ്ക്കുന്നത് സംബന്ധിച്ച് ഒരു നിയമവും ഉണ്ടായിരുന്നില്ല. ആ നിയമം…

Read More

കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

ബെംഗളൂരു: കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് പണം തട്ടിയെടുത്ത പ്രതി പിടിയിൽ. മഹാലക്ഷ്മി ലേഔട്ട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സന്തോഷ് റാവു എന്ന സന്തോഷ് ആണ് പ്രതി. മന്ത്രിമാർ ഉൾപ്പെടെ നിരവധി ആളുകളുമായി പ്രതി ബന്ധം ഉണ്ടാക്കിയെടുക്കുകയും തന്റെ കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയുടെയും എംപിയുടെയും ഓഫീസ് എന്ന വ്യാജേന വ്യവസായികൾക്ക് ഇയാൾ വ്യാജ കോളുകൾ വിളിച്ചിരുന്നു. ഇത് വിശ്വസിച്ച വ്യവസായികൾ സന്തോഷുമായി കച്ചവടം നടത്താൻ തീരുമാനിക്കുകയും ഇയാളുടെ കമ്പനിയിൽ പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ കമ്പനി അക്കൗണ്ടിൽ…

Read More

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതി; ബസ് സ്റ്റോപ്പുകൾ മെട്രോ റെയിൽ സ്റ്റേഷനുകൾക്ക് സമീപം സ്ഥാപിക്കും

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ (CMRL) രണ്ടാം ഘട്ട പദ്ധതിയുടെ ആദ്യ സ്ട്രെച്ചിലെ സ്റ്റേഷനുകൾക്ക് സമീപം ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കും. ബസുകളിൽ നിന്ന് മെട്രോയിലേക്കോ തിരിച്ചോ യാത്രക്കാർക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് 2025 ഡിസംബറിൽ തുറക്കുന്ന പൂനമല്ലി മുതൽ പോരൂർ ബൈപാസ് വരെയുള്ള സ്റ്റേഷനുകൾക്ക് സമീപം ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കുന്നത് 61,843 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിയിൽ, മെട്രോ സ്റ്റേഷനുകളിൽ നിന്ന് ബസ് സ്റ്റോപ്പുകളിലേക്കോ സബർബൻ അല്ലെങ്കിൽ എംആർടിഎസ് സ്റ്റേഷനുകളിലേക്കോ യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് CMRL…

Read More

മതവികാരം വ്രണപ്പെടുത്തി ക്രിസ്മസ് ആഘോഷം; നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി

മുംബൈ: മതവികാരം വ്രണപ്പെടുത്തി ക്രിസ്മസ് ആഘോഷം എന്നാരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ  പരാതി. താരത്തിന്‍റെ ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയാണ് പ്രശ്നമായത്. കേസില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. ക്രിസ്മസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിച്ച ശേഷം തീ കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. തീ കത്തിച്ച ശേഷം’ജയ് മാതാ ദി’ എന്ന് രണ്‍ബീര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണ്.…

Read More

ചെന്നൈയിൽ അമ്മായിയമ്മയെ കൊലപ്പെടുത്തിയയാൾ 28 വർഷത്തിന് ശേഷം ഒഡീഷയിൽ പിടിയിൽ

ചെന്നൈ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, ചെന്നൈയിൽ അമ്മായിയമ്മയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന ഒഡീഷക്കാരനായ 54 കാരനെ സ്വന്തം സംസ്ഥാനത്ത് നിന്നും തമിഴ്‌നാട്ടിൽ നിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബെർഹാംപൂർ സ്വദേശിയായിരുന്ന ജോഷി 1993ൽ ചെന്നൈയിലെത്തി ഗിണ്ടിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തു. 1994ൽ ഇന്ദിരയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 1995-ൽ വിവാഹമോചനത്തിന്  അപേക്ഷിച്ചതിന് ശേഷം ഭാര്യ വീട്ടിലേക്ക് പോയ വി ഹരിഹര പട്ട ജോഷി ഭാര്യ ഇന്ദിരയെയും സഹോദരൻ കാർത്തിക്, അമ്മ രാമ എന്നിവരെയും കുത്തുകയായിരുന്നെന്ന്…

Read More

വിവാഹം കഴിഞ്ഞിട്ടും പ്രണയബന്ധം തുടർന്നു; 17 കാരിയെ അച്ഛൻ കൊലപ്പെടുത്തി 

ബെംഗളൂരു: വിവാഹം കഴിഞ്ഞിട്ടും പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാതിരുന്ന 17കാരിയെ അച്ഛന്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തില്‍ കഴിഞ്ഞ മേയില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പെണ്‍കുട്ടിയെ കാണാതായെന്ന കേസ് അന്വേഷിച്ച നംഗലി പോലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ മുസ്തൂരു സ്വദേശി രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാംവര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ അര്‍ച്ചിതയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ യുവാവുമായി അര്‍ച്ചിത പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈബന്ധത്തെ രവി എതിര്‍ത്തു. ബന്ധം ഒഴിവാക്കാനായി മകളെ മറ്റൊരു യുവാവിന് വിവാഹംചെയ്തുകൊടുത്തു.…

Read More