ചെന്നൈ: കനത്ത മഴയിൽ തൂത്തുക്കുടി ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും മാപ്പിളയുറച്ചി പഞ്ചായത്തിലെ ഭാരതി നഗർ നിവാസികൾ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നതായി റിപ്പോർട്ട്.
ഡിസംബർ 30 ശനിയാഴ്ച പോലും, ഭാരതി നഗറിലെ 10-ലധികം സമാന്തര തെരുവുകൾ അരക്കെട്ടോളം വെള്ളത്തിനടിയിലാണെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പമ്പ് ചെയ്തിട്ടില്ലെന്നും താമസക്കാർ ആരോപിച്ചു.
നേരത്തെ ഡിസംബർ 24 ന് ഭാരതി നഗറിലെയും അയൽപക്കത്തെയും കാമരാജ് നഗറിലെയുമുള്ള വെള്ളക്കെട്ടിൽ എലി, ആട്, നായ്ക്കൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളുടെ ജഡം താമസക്കാരും പ്രാദേശിക സന്നദ്ധപ്രവർത്തകരും കണ്ടിരുന്നു.
തുടർന്ന് ഡിസംബർ 27 ന് മൃതദേഹങ്ങൾ നീക്കം ചെയ്തപ്പോൾ, വെള്ളത്തിൽ പുഴുക്കളെ കാണുകയും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായും താമസക്കാർ പറഞ്ഞു.
ഡിഎംകെ എംപി കനിമൊഴി ഡിസംബർ 27 ന് പ്രദേശം സന്ദർശിക്കുകയും ഉടൻ വെള്ളം പമ്പ് ചെയ്യാനും ശുചീകരണ നടപടികൾ സ്വീകരിക്കാനും പഞ്ചായത്തിനോട് ഉത്തരവിട്ടതായി ഭാരതി നഗർ സന്ദർശിക്കുന്ന പ്രാദേശിക സന്നദ്ധപ്രവർത്തകൻ ആഗ്നെൽ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ വീടുകളിൽ കയറിയ വെള്ളം ഇപ്പോഴും അതേ അവസ്ഥയിലാണ്. രണ്ടാഴ്ചയായി ജനവാസ മേഖലയാകെ ദുർഗന്ധം വമിച്ചു തുടങ്ങിയട്ടുണ്ട്.