ഊട്ടിയിലെ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ദുരിതാശ്വാസ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0 0
Read Time:1 Minute, 48 Second

ചെന്നൈ: നീലഗിരി ജില്ലയിലെ ഊട്ടിക്കടുത്തുള്ള ലവ്‌ഡെയ്ൽ മേഖലയിൽ നിർമാണ ജോലിക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ 6 തൊഴിലാളികൾ മരിച്ചു. മറ്റ് 4 പേരെ സാരമായ പരിക്കുകളോടെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഉടമ ബ്രിഡ്ജോ, കരാറുകാരൻ പ്രകാശ്, മേസൺമാരായ സക്കീർ അഹമ്മദ്, ആനന്ദരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

ഈ സാഹചര്യത്തിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ് ഉതഗൈ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയന്തി (56), ശാന്തി (45), തോമസ് (24), മഹേഷ് (23) എന്നിവർക്ക് പ്രത്യേക ചികിത്സ നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 17 നിർമ്മാണ തൊഴിലാളികൾ സ്വകാര്യ ഉടമസ്ഥതയിലുള്ള മതിൽ പൊളിക്കുന്നതിനിടെയാണ് രാധ (38), പാഖ്യം (36) മുത്തുലക്ഷമി (36), ഉമ (35), സംഗീത (30), സകില (30) എന്നിങ്ങനെ 6 സ്ത്രീ തൊഴിലാളികൾ അപ്രതീക്ഷിതമായി മണ്ണിടിച്ചിളിൽ പെട്ടത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts