പത്തനംതിട്ട: വിവാഹത്തിനു മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്നമുണ്ടാക്കിയ വരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വധു പിന്മാറിയതോടെ വിവാഹം മുടങ്ങി.
വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
കോഴഞ്ചേരി തടിയൂരിലാണു സംഭവം.
പള്ളിമുറ്റത്തെത്തിയ വരന് കാറില്‍ നിന്നിറങ്ങാന്‍പോലും പാടുപെട്ടു.
പുറത്തിറങ്ങിയതോടെ പ്രശ്നം കൂടുതല്‍ വഷളായി.
വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ മനസ്സുമാറ്റി.
വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴും വരന് പ്രശ്നമുണ്ടാക്കി.
അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പോലീസ് കേസെടുത്തു.
മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ കല്യാണ വേഷത്തില്‍ തന്നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വരൻ രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.