Read Time:1 Minute, 13 Second
ചെന്നൈ : മധുര മേലൂരിൽ പതിമ്മൂന്ന് വയസ്സുകാരന്റെ കുത്തേറ്റ് ഒമ്പത് വയസ്സുകാരൻ മരിച്ചു. ഉറുദു സ്‌കൂളിലെ വിദ്യാർഥി ഷാനവാസാണ് മരിച്ചത്.
ഇതേ സ്കൂളിലെ വിദ്യാർഥിയാണ് കുത്തിയത്. ഇരുവരും ബിഹാർ സ്വദേശികളാണ്. വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
വഴക്കിനിടെ കത്തികൊണ്ട് ഷാനവാസിനെ കുത്തിവീഴ്ത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ മാലിന്യടാങ്കിൽ ഉപേക്ഷിച്ചു.
ഷാനവാസിനെ കാണാതായതോടെ അധികൃതർ പോലീസിൽ പരാതി നൽകുകയും തിരച്ചിലിനിടെ മൃതദേഹം മാലിന്യടാങ്കിൽനിന്ന് കണ്ടെത്തുകയുമായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പതിമ്മൂന്നുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നി. പിന്നീട് ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു.