ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജയകുമാറിന്റെ മരണത്തിൽ ഊജിത അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു. സംഭവത്തിൽ അണ്ണാ.ഡി.എം.കെ, ബി.ജെ.പി. ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഡി.എം.കെ. സർക്കാരിനെതിരേ രംഗത്തെത്തി. സി.ബി.ഐ അന്വേഷണംവേണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. ഡി.എം.കെ സർക്കാർ അധികാരത്തിലെത്തിയശേഷം ക്രമസമാധാനനില തകർന്നുവെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആരോപിച്ചു. ജയകുമാർ കൊല്ലപ്പെട്ടതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തിൽ പോലീസിന് നിഗമനത്തിലെത്താനായിട്ടില്ല. അന്വേഷണത്തിനായി ഏഴു പ്രത്യേകസംഘങ്ങളെ നിയോഗിച്ചു. അതിനിടെ ജയകുമാർ എഴുതിയ മറ്റൊരു കത്തുകൂടി പോലീസ്…
Read MoreMonth: May 2024
വനത്തിലെ മൃഗങ്ങൾക്ക് ദാഹം ശമിപ്പിക്കാൻ പദ്ധതി ഒരുക്കി വനംവകുപ്പ്
ചെന്നൈ : വന്യമൃഗങ്ങളുടെ ദാഹം ശമിപ്പിക്കാൻ വനത്തിൽ സജ്ജീകരിച്ചിരിക്കുന്ന വെള്ളത്തൊട്ടികൾ നിറയ്ക്കുന്നത് ഊർജിതപ്പെടുത്തി വനംവകുപ്പ്. ഉദുമൽപേട്ട, അമരാവതി, വണ്ടറവ്, കൊഴുമം തുടങ്ങിയ നാല് റേഞ്ചുകളിലായി 40,000 മുതൽ 50,000 ലിറ്റർവരെ സംഭരണശേഷിയുള്ള അൻപതോളം തൊട്ടികളാണു നിർമിച്ചത്. ഓരോന്നിലും വെള്ളം കുറയുന്ന മുറയ്ക്ക് നിറച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴി വന്യമൃഗങ്ങൾക്കു കുടിവെള്ളമുറപ്പാക്കുന്നതിനൊപ്പം അവ വെള്ളം തേടി വനത്തോടു ചേർന്നുള്ള ഗ്രാമങ്ങളിലേക്കും പാടങ്ങളിലേക്കും ഇറങ്ങുന്നതു തടയാനുമാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നാല് റേഞ്ചുകളിലായി സ്ഥാപിച്ചിരിക്കുന്ന തൊട്ടികളിൽ ഏതാണ്ട് 25 എണ്ണത്തിൽ വെള്ളം ടാങ്കറിൽ കൊണ്ടുചെന്ന് നിറയ്ക്കുകയാണ് ചെയ്യുന്നത്. ബാക്കിയുള്ളതിൽ…
Read Moreകോയമ്പത്തൂർ വാളയാരുവിന് സമീപം ട്രെയിനിടിച്ച് ആന ചരിഞ്ഞു
ചെന്നൈ : കോയമ്പത്തൂരിലെ വളളയാറിന് സമീപം പന്നിമറ്റയ്ക്ക് സമീപം പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ആന ട്രെയിനിടിച്ച് മരിച്ചു. സംഭവത്തിൽ പാലക്കാട് വനംവകുപ്പ് അന്വേഷണം നടത്തിവരികയാണ്. കോയമ്പത്തൂരിലെ ബോത്തനൂരിൽ നിന്ന് കേരളത്തിലെ പാലക്കാട് വരെയുള്ള റെയിൽവേ റൂട്ടിൽ, മധുകരൈയിൽ നിന്ന് വളളയാറിലേക്കുള്ള റെയിൽവേ ലൈൻ ഇടതൂർന്ന വനത്തിലൂടെയാണ് കടന്നുപോകുന്നത്. കോയമ്പത്തൂരിൽ നിന്നുള്ള റൂട്ടിന് ‘എ ലൈൻ’ എന്നും കേരളത്തിൽ നിന്നുള്ള റൂട്ടിന് ‘ബി ലൈൻ’ എന്നും പേരുണ്ട് വനമേഖലയിലൂടെ കടന്നുപോകുമ്പോൾ 30 കിലോമീറ്റർ വേഗതയിൽ മാത്രമേ ട്രെയിനുകൾ ഓടിക്കാവൂ എന്നാണ് ഉത്തരവ്. എന്നാൽ, രാത്രികാലങ്ങളിൽ തീവണ്ടികൾ…
Read Moreനിർമാണ ജോലിക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളി മരിച്ചു
ചെന്നൈ : നീലഗിരി ജില്ലയിലെ കൂനൂരിൽ വെല്ലിംഗ്ടൺ ആർമി ക്വാർട്ടേഴ്സിൽ നിർമാണ ജോലികൾക്കിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നീലഗിരി ജില്ലയിലെ കൂനൂരിനടുത്താണ് വെല്ലിംഗ്ടൺ മിലിട്ടറി ബേസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പുതിയ വസതികളുടെ നിർമാണം പുരോഗമിക്കുകയാണ്. കോയമ്പത്തൂരിൽ നിന്നുള്ള ഒരു കരാറുകാരനാണ് ഈ ജോലി ചെയ്യുന്നത്, തൊഴിലാളികൾ ഇന്ന് രാവിലെ പതിവുപോലെ ജോലി ചെയ്യുകയായിരുന്നു. അപ്പോൾ പെട്ടെന്ന് പാർശ്വഭിത്തിയുടെ മണ്ണ് ഇടിഞ്ഞുവീണു. തേനി ജില്ലയിലെ ബോധിനായകനൂർ സ്വദേശിയായ ശക്തി (31) എന്ന തൊഴിലാളിയാണ് കുടുങ്ങിയത്. പാർശ്വഭിത്തി തകർന്നപ്പോൾ ജെസിബി യന്ത്രം ഉപയോഗിച്ച് അരമണിക്കൂറിനുശേഷം നടത്തിയ…
Read Moreപാർക്കിൽ കളിക്കുകയായിരുന്ന കുട്ടിയെ റോട്ട്‌വീലർ ആക്രമിച്ചു; ഉടമകൾ അറസ്റ്റിൽ
ചെന്നൈ : പാർക്കിൽ കളിക്കുകയായിരുന്ന ബാലികയ്ക്ക് റോട്ട്‌വീലർ വളർത്തുനായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. നായയുടെ ഉടമയെയും ഭാര്യയെയും മകനെയും പോലീസ് അറസ്റ്റുചെയ്തു. അപകടകാരികളായ നായകളെ ഏഴുദിവസത്തിനുള്ളിൽ വീട്ടിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ചെന്നൈ നഗരസഭ വീട്ടുടമയ്ക്ക് നോട്ടീസ് നൽകി. ചെന്നൈയിലെ തൗസൻഡ് ലൈറ്റിലുള്ള പൊതുപാർക്കിൽ ഞായറാഴ്ച വൈകീട്ടാണ് രണ്ടു റോട്ട്‌വീലർ നായകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പാർക്കിലെ സുരക്ഷാജീവനക്കാരായ രഘുവിന്റെ മകൾ സുദക്ഷയെന്ന അഞ്ചുവയസ്സുകാരിയാണ് ആക്രമണത്തിന് ഇരയായത്. പാർക്കിന് എതിർവശത്തുള്ള വീട്ടിൽ വളർത്തുന്ന നായകൾ പുറത്തിറങ്ങി കുട്ടിയെ ആക്രമിക്കുകയായിരുന്നു. നായകളിൽനിന്ന് കുട്ടിയെ രക്ഷിക്കാൻശ്രമിച്ച അമ്മയ്ക്കും കടിയേറ്റു. സംഭവവുമായി ബന്ധപ്പെട്ട്…
Read Moreരാജ്യാന്തര മോഡലുകളും മുൻനിര പങ്കെടുക്കുന്നു;ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു.
ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ റാംപ് വാക്ക് അടക്കം പ്രത്യേക ഷോകളും പരിപാടിക്ക് ഇരട്ടിനിറമേകും ബെംഗളൂരു : ലോകത്തെ മുൻനിര ബ്രാൻഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ലുലു ഫാഷൻ വീക്കിന് ബെംഗ്ലൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെയ് 10ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ. ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ…
Read Moreനഗരത്തിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് യുവതി 20 അടി ദൂരത്തേക്ക് തെറിച്ചുവീണു; വൈറൽ വീഡിയോ കാണാം
ചെന്നൈ: ഈറോഡ് ജില്ലയിലെ സെന്നിമലയ്ക്ക് സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് 20 അടിയോളം ദൂരത്തിൽ ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദാരുണമായ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്. சென்னிமலையில் விபத்து… நிம்மதியா நடந்து போகலாம்னு பார்த்தா கூட உயிருக்கு உத்தரவாதம் இருக்காது போல 😒😒😒 pic.twitter.com/Jw3rcdarO0 — கலைஞர் பாஸ்கர் 🌄 தமிழ்நாடு🇮 🇳 🇩 🇮 🇦 ஒன்றியம் (@BaskerSerode) May 1, 2024 കൂടാതെ പെൺകുട്ടി നിരവധി അടി…
Read Moreദത്ത് നൽകിയ മൂന്നുവയസ്സുള്ള മകനെ വിട്ടുകിട്ടുന്നതിനുള്ള എച്ച്.ഐ.വി. ബാധിതയായ അമ്മയുടെ ഹർജി തള്ളി
ചെന്നൈ : മൂന്നുവയസ്സുള്ള മകനെ വിട്ടുകിട്ടാനായി എച്ച്.ഐ.വി. ബാധിതയായ അമ്മ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എന്നാൽ, വാരാന്തങ്ങളിലെ ഒരുദിവസം വൈകീട്ട് അഞ്ചിനും രാത്രി എട്ടിനുമിടയിൽ കുട്ടിയെ കാണാൻ അമ്മയ്ക്ക് അനുവാദം നൽകി. ഈറോഡ് സ്വദേശിയായ സ്ത്രീ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജനിച്ചത് മുതൽ മറ്റൊരു ദമ്പതികളാണ് കുട്ടിയെ ദത്തെടുത്ത് വളർത്തുന്നതെന്ന കാര്യവും പ്രസവിച്ച അമ്മയെന്ന പരിഗണനയും കണക്കിലെടുത്താണ് ജസ്റ്റിസ് എം.എസ്. രമേഷ്, ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് തീർപ്പാക്കിയത്. ഈറോഡിലെ ആശുപത്രിയിൽ 2020 ജൂലായിലായിരുന്നു…
Read Moreമോശം ശീലങ്ങൾ ചോദ്യം ചെയ്ത മുത്തച്ഛനെ യുവാവ് ചിക്കൻ ഫ്രൈഡ് റൈസിൽ കീടനാശിനി കലക്കികൊടുത്ത് കൊലപ്പെടുത്തി
ചെന്നൈ: തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ മുത്തച്ഛൻ ഷൺമുഖനാഥനെ (72) ഫ്രൈഡ് റൈസിൽ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസിൽ 20 വയസ്സുള്ള ഭഗവതി എന്ന യുവാവ് അറസ്റ്റിൽ. എരുമപ്പട്ടിക്കടുത്ത് ദേവരായപുരം സ്വദേശിയായ കോളജ് വിദ്യാർഥിയായ പ്രതി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഏഴ് ചിക്കൻ ഫ്രൈഡ് റൈസ് പാർസൽ വാങ്ങിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് വീട്ടിൽ അമ്മ നിത്യയും മുത്തച്ഛൻ ഷൺമുഖവും (72) ഉൾപ്പെടെയുള്ള കുടുംബത്തിന് ചിക്കൻ ഫ്രൈഡ് റൈസ് നൽകി. ഭക്ഷണം കഴിച്ചയുടൻ നിത്യയയ്ക്കും മുത്തച്ഛൻ ഷൺമുഖത്തിനും…
Read Moreകൈകളില്ലാത്ത ഭിന്നശേഷിക്കാരനായ തമിഴ്നാട് സ്വദേശി ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി
ചെന്നൈ: പത്താം വയസ്സിൽ അപകടത്തിൽ ഇരു കൈകളും നഷ്‌ടപ്പെട്ട താൻസെൻ (31) പ്രത്യേക പരിഷ്‌കാരങ്ങളുടെയും പരിശീലനത്തിൻ്റെയും സഹായത്തോടെ ഡ്രൈവിംഗ് ലൈസൻസ് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് നേടുന്ന തമിഴ്‌നാട്ടിലെ ആദ്യത്തെ ഭിന്നശേഷിക്കാരൻ എന്ന റെക്കോർഡാണ് താൻസെൻ സ്ഥാപിച്ചത്. വ്യാസർപാടി സ്വദേശിയായ താൻസെൻ കാലുകൾ ഉപയോഗിച്ച് എഴുതാനും നീന്താനും ഡ്രം വായിക്കാനും പഠിച്ചു. പഠനത്തിലും മികവ് പുലർത്തി. സ്ഥിരോത്സാഹത്തോടെ എഞ്ചിനീയറിംഗ് പഠനവും പൂർത്തിയാക്കി. വിവാഹിതനാണ് താൻസെൻ, ഒന്നര വയസ്സുള്ള ഒരു മകളുണ്ട്. മറ്റുള്ളവരുടെ സഹായത്തോടെയാണ് താൻസെൻ ഡ്രൈവിംഗ് പഠിച്ചത്.…
Read More