മറ്റ് മാർഗങ്ങളില്ല; കേരളത്തിൽ ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി;വൈദ്യുതി നിയന്ത്രണത്തിനുള്ള മാർഗ നിർദേശങ്ങൾ ഇങ്ങനെ

കേരളത്തിൽ ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി. ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തണമെന്നും മറ്റ് മാർഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു. സർക്കാരിന് ഇത് സംബന്ധിച്ച് വീണ്ടും ശിപാർശ നൽകും. രണ്ടു ദിവസത്തെ ഉപഭോഗം വിലയിരുത്തും. വൈദ്യുതി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ കെഎസ്ഇബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു. ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനം…

Read More

ചെന്നൈ വിമാനത്താവളത്തിൻ്റെ ചില്ല് വാതിൽ തകർന്നു വീണു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വിഐപി അറൈവൽ ഏരിയയിൽ ചില്ല് വാതിൽ തകർത്തത് സംഘർഷത്തിനിടയാക്കി. കഴിഞ്ഞ 2 വർഷം വരെ ചെന്നൈ വിമാനത്താവളത്തിൽ ചില്ല് ചുവരുകളും ഗ്ലാസ് വാതിലുകളും സീലിംഗ് ബാലസ്റ്ററുകളും ഗ്രാനൈറ്റ് കല്ലുകളും തകരുന്നത് സ്ഥിരം സംഭവമായിരുന്നു. കഴിഞ്ഞ വർഷം വലിയ ഗ്ലാസ് വാതിലുകളിൽ ഒന്ന് തകർന്നിരുന്നു . ഇന്നലെ ചെന്നൈ ഡൊമസ്റ്റിക് എയർപോർട്ട് ടെർമിനലിൻ്റെ അറൈവൽ ഏരിയയുടെ നാലാം ഗേറ്റിലെ ഏഴടി ഉയരമുള്ള ഗ്ലാസ് വാതിൽ ഭയാനകമായ ശബ്ദത്തിൽ പൊടുന്നനെ തകർന്നു വീഴുകയായിരുന്നു. ചില്ലു കട്ടി കൂടിയതിനാൽ അത് പൊട്ടി താഴെ വീഴാതെ…

Read More

‘എന്റെ സിനിമ നന്നായില്ലെങ്കില്‍ എന്നെ തിരിച്ചുകൊണ്ടുവരാന്‍ ആരുമില്ല, റീ-ഇന്‍ട്രുക്ഷനും ഇല്ല’ ; സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലെന്ന് ഉണ്ണി മുകുന്ദന്‍

2011ല്‍ പുറത്തിറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും മല്ലു സിങ് ആണ് നടന്റെ ആദ്യ ഹിറ്റ് ചിത്രം. 2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ താരപദവിയിലേക്ക് ഉയര്‍ന്നു. സിനിമയില്‍ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത് തന്റെ സിനിമകള്‍ നന്നായാല്‍ മാത്രമേ ആളുകള്‍ സ്വീകരിക്കൂവെന്നും ഇല്ലെങ്കില്‍ തന്നെ തിരിച്ചുകൊണ്ടുവരാന്‍ ആളില്ലെന്നും വണ്ടവാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. “ഇന്‍ഡസ്ട്രിയില്‍ എനിക്ക്…

Read More

സേലം – ദീപാറ്റിപ്പട്ടിയിൽ ക്ഷേത്രാരാധനയെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം

ചെന്നൈ : സേലം ജില്ലയിലെ തീവട്ടിപ്പട്ടിയിൽ ക്ഷേത്രാരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കടകളിൽ കല്ലേറും തീവെപ്പും. സംഭവസ്ഥലത്തേക്ക് മൂന്ന് ജില്ലാ പോലീസുകാരെ വിന്യസിച്ചട്ടുണ്ട്. സേലത്ത് ദിവട്ടിപ്പട്ടിയിലെ ഹിന്ദു മത ചാരിറ്റബിൾ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള മാരിയമ്മൻ ക്ഷേത്രത്തിൽ എല്ലാ വർഷവും ചിത്ര മാസത്തിലാണ് ഉത്സവം നടക്കുന്നത് . ഒരു പാർട്ടി മാത്രമാണ് ഈ ഉത്സവം നടത്തുന്നത്. ഈ വർഷം മാരിയമ്മൻ കോവിൽ ചിത്രൈ ഉത്സവത്തിൽ സാമിയെ വണങ്ങാൻ ക്ഷേത്രത്തിൽ വരുമെന്നും തങ്ങൾ ഉത്സവം നടത്തുമെന്നും മറുവശത്തുള്ളവരും പറഞ്ഞിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ…

Read More

പത്താംക്ലാസ്സുകാരുടെ പാഠ്യവിഷയയത്തിൽ ഇനി കരുണാനിധിയുടെ കലാജീവിതവും ഉൾപ്പെടുത്തും

ചെന്നൈ : മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കലാരംഗത്തെ പ്രവർത്തനങ്ങളും സംഭാവനകളും സ്കൂൾ പാഠ്യവിഷയമാകുന്നു. പത്താംക്ലാസ് തമിഴ് പാഠപുസ്തകത്തിലാണ് കരുണാനിധിയുടെ കലാജീവിതത്തെക്കുറിച്ച് അഞ്ചുതാളുകളിലുള്ള അധ്യായം ഉൾപ്പെടുത്തിയത്. കരുണാനിധി വ്യക്തിമുദ്ര പതിപ്പിച്ച പത്രപ്രവർത്തനം, പ്രസംഗം, നാടകം, സിനിമ, കവിത തുടങ്ങി 11 വിഷയങ്ങളെ ആധാരമാക്കിയാണ് പാഠഭാഗം തയ്യാറാക്കിയത്. കഴിഞ്ഞവർഷം ഒമ്പതാംക്ലാസ് പാഠപുസ്തകത്തിൽ തമിഴ് ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭ്യമാക്കാൻ കരുണാനിധി നടത്തിയ പ്രവർത്തനങ്ങൾ പഠനവിഷയമായിരുന്നു. 2021-ൽ ഡി.എം.കെ. സർക്കാർ അധികാരത്തിലെത്തിയതിനുപിന്നാലെ കരുണാനിധിയുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Read More

ബസ് കണ്ടക്ടറില്‍ നിന്ന് ഏറ്റവും വലിയ താരത്തിലേക്ക്; രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു;

ചെന്നൈ: ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്ക്. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് രജനീകാന്തിന്റെ വളര്‍ച്ച. തമിഴ്‌സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവായ സാജിദ് നദിയാവാലയാണ് രജനീകാന്തിന്റെ ബയോപിക്കിനുള്ള അവകാശം സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ജീവിതകഥ ലോകം അറിയണം എന്ന് സജീദ് പറഞ്ഞതായാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. രജനീകാന്ത് എന്ന താരത്തെക്കാള്‍ രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കും കൂടുതല്‍ ശ്രദ്ധ…

Read More

കൊലയാളി അരളിപ്പൂവ് തന്നെയോ? സൂര്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം കണ്ടെത്തി

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് സൂര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ വിഷാംശം സ്ഥിരീകരിച്ചാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അരളിപ്പൂവിന്റെ വിഷമാണോ എന്ന് അറിയാനായി കെമിക്കൽ പരിശോധന നടത്തും. മൂന്ന് ദിവസത്തിനുള്ളിൽ കെമിക്കൽ ലാബിലെ പരിശോധന ഫലം ലഭിക്കും. തിങ്കളാഴ്ചയാണ് സൂര്യ സുരേന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചത്. യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയിലുടനീളം ഛർദിയുണ്ടായിരുന്നു സൂര്യയ്ക്ക്. യാത്രയ്ക്ക് മുൻപായി സൂര്യ അയൽപകത്തെ വീട്ടിൽ നിന്ന് അരളിപ്പൂവ് കഴിച്ചിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ…

Read More

കൊടൈക്കനാലിൽ അഞ്ച് ദിവസത്തെ വിശ്രമത്തിന് ശേഷം മുഖ്യമന്ത്രി സ്റ്റാലിൻ ഇന്ന് ചെന്നൈയിലേക്ക് മടങ്ങി എത്തി

ചെന്നൈ : കുടുംബസമേതം കൊടൈക്കനാലിൽ വിശ്രമിക്കാൻ പോയ മുഖ്യമന്ത്രി സ്റ്റാലിൻ മധുര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി. തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഏപ്രിൽ 19ന് അവസാനിച്ചു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കുടുംബത്തോടൊപ്പം കുറച്ച് ദിവസത്തേക്ക് കൊടൈക്കനാലിൽ വിശ്രമിക്കാൻ തീരുമാനിച്ചത്. ഇതിനായി 29ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് സ്വകാര്യ വിമാനത്തിൽ മധുര വിമാനത്താവളത്തിലെത്തി. ഇതിനുശേഷം കാറിൽ കൊടൈക്കനാലിലേക്ക് പോയി കുടുംബത്തോടൊപ്പം അവധിദിനങ്ങൾ ആഘോഷിച്ചു. മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. തുടർന്ന് അദ്ദേഹം കൊടൈക്കനാലിൽ നിന്ന് വെള്ളിയാഴ്ച രാത്രി…

Read More

കൊടൈക്കനാലിൽ അഞ്ച് ദിവസത്തെ വിശ്രമത്തിന് പോയ മുഖ്യമന്ത്രി സ്റ്റാലിൻ ഇന്ന് മടങ്ങിയെത്തും

ചെന്നൈ: കുടുംബസമേതം കൊടൈക്കനാലിൽ വിശ്രമിക്കാനെത്തിയ മുഖ്യമന്ത്രി സ്റ്റാലിൻ നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് ഇന്ന് ചെന്നൈയിലേക്ക് മടങ്ങും. തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഏപ്രിൽ 19ന് അവസാനിച്ചു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കുടുംബത്തോടൊപ്പം കുറച്ച് ദിവസത്തേക്ക് കൊടൈക്കനാലിൽ വിശ്രമിക്കാൻ തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കുടുംബത്തോടൊപ്പം ഏപ്രിൽ 29ന് പ്രത്യേക വിമാനത്തിലാണ് മധുരയിലെത്തിയത്. അവിടെ നിന്ന് കാറിൽ കൊടൈക്കനാലിലേക്ക് പോയ മുഖ്യമന്ത്രി അവിടെ സ്വകാര്യ ഹോട്ടലിൽ തങ്ങി. ആദ്യ ദിവസം എവിടെയും പോകാതെ ഹോട്ടലിൽ വിശ്രമിച്ചു. 30ന് വൈകിട്ട് ഗ്രീന് വാലിക്ക് സമീപമുള്ള ഗോള്…

Read More

ആറുദിവസമായി കൊടൈക്കനാൽ വനമേഖലയിൽ കാട്ടുതീ പടരുന്നു; തീ അണയ്ക്കാൻ പാടുപെട്ട് മുന്നൂറോളം അഗ്നിരക്ഷാസേനാംഗങ്ങൾ

fire

ചെന്നൈ : കൊടൈക്കനാൽ വനമേഖലയിൽ ആറുദിവസമായി കാട്ടുതീ പടരുന്നു. തീകെടുത്താൻ മുന്നൂറോളം അഗ്നിരക്ഷാസേനാംഗങ്ങൾ തീവ്രശ്രമത്തിലാണ്. വനംവകുപ്പ് ജീവനക്കാരും ഇവർക്കൊപ്പമുണ്ട്. തമിഴ്‌നാട്ടിൽ കൂടുതൽ കാട്ടുമൃഗങ്ങളുള്ള വനമേഖലയായതിനാൽ അധികൃതർ ആശങ്കയിലാണ്. കടുത്ത ചൂടുമൂലമാണ് കഴിഞ്ഞ ദിവസങ്ങളിലായി തീ കൂടുതൽ മേഖലകളിലേക്ക് പടർന്നത്. വനമേഖലയിലെ പൂംബരണി, മന്നവാനൂർ എന്നീ മേഖലകളിലേക്കും തീ പടർന്നിട്ടുണ്ട്. വനമേഖലയ്ക്കുസമീപമുള്ള എല്ലാ റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. സംസ്ഥാനപോലീസിന്റെ കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്.

Read More