കടംകൊടുത്ത പണം തിരികെ ചോദിച്ചു; കോളേജ് വിദ്യാർഥിയെ കൊന്നുകുഴിച്ചുമൂടിയ സഹപാഠികളായ രണ്ടുപേർ അറസ്റ്റിൽ

0 0
Read Time:1 Minute, 59 Second

ചെന്നൈ : രക്ഷിതാക്കൾ കടംകൊടുത്ത പണം തിരികെചോദിച്ചതിന് കോളേജ് വിദ്യാർഥിയെ സഹപാഠികൾ കൊന്നുകുഴിച്ചുമൂടി.

കാഞ്ചീപുരം വാലാജാബാദ് അയ്യമ്പേട്ട സ്വദേശി രുദ്രകോടിയുടെയും മോഹന പ്രിയയുടെയും മകൻ ധനുഷ് (21) ആണ് മരിച്ചത്.

സഹപാഠികളായ വിശ്വ, സുന്ദർ എന്നിവരെ അറസ്റ്റുചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ധനുഷിനെ കാണാതായത്.

മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. അതിനിടെ വ്യാഴാഴ്ച രാത്രി വില്ലിവളത്തെ കുളത്തിൽ അറ്റുപോയകാൽ പ്രദേശവാസികൾ കണ്ടെത്തി.

അന്വേഷണത്തിൽ പാലാർ നദിയുടെ തീരത്ത് ധനുഷിന്റെ മൃതദേഹം അഴുകിയനിലയിൽകണ്ടെത്തി.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിേശാധിച്ചപ്പോൾ ധനുഷിന്റെ വീട്ടിനു മുന്നിലൂടെ വിശ്വയുടെകാർ പോയതായികണ്ടെത്തി.

വിശ്വയെ ചോദ്യംചെയ്തപ്പോൾ താനും സുഹൃത്തായ സുന്ദറും ചേർന്നാണ് കൊലപതാകം നടത്തിയതെന്നു സമ്മതിച്ചു.

പുതിയബൈക്ക് വാങ്ങാനും വീടുനന്നാക്കാനുമായി ധനുഷിന്റെ മാതാപിതാക്കളിൽനിന്ന് വിശ്വ പത്തുലക്ഷം രൂപയോളം പലിശയ്ക്കുവാങ്ങിയിരുന്നു.

പണംതിരികെ നൽകാൻ ധനുഷ് ആവശ്യപ്പെട്ടപ്പോഴാണ് കൊല്ലാൻ തീരുമാനിച്ചത്. കാറിൽ കയറ്റി കയറുകൊണ്ട് കഴുത്ത്ഞെരിച്ച് കൊന്നശേഷം മൃതദേഹം പാലാർനദിക്കരയിൽ കുഴിച്ചിടുക യായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts