സംസ്ഥാനത്ത് കനത്ത മഴ; അണക്കെട്ട് കവിഞ്ഞൊഴുകി ; ഭവാനി പുഴയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ചെന്നൈ : തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പില്ലൂർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. അണക്കെട്ടിൻ്റെ ജലനിരപ്പ് 97 അടി കടന്നതോടെ അണക്കെട്ടിലെ വെള്ളം ഇന്ന് രാവിലെ 4 ഷട്ടറുകളിലൂടെ ഭവാനി നദിയിലേക്ക് തുറന്നുവിട്ടു. കോയമ്പത്തൂർ ജില്ലയിലെ മേട്ടുപാളയത്തിനടുത്തുള്ള പില്ലൂർ വനത്തിലാണ് പില്ലൂർ അണക്കെട്ട്. കോയമ്പത്തൂരിൻ്റെ പ്രധാന ജലസ്രോതസ്സായ ഈ അണക്കെട്ട് കേന്ദ്രീകരിച്ചാണ് പില്ലൂർ 1, 2 സംയുക്ത കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഭവാനി നദി കേന്ദ്രീകരിച്ച് കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകൾക്കായി 15 ലധികം വിവിധ ജല പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. പില്ലൂർ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശങ്ങളിലെ…

Read More

‘ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം’;’അമ്മ’ ആസിഫിനൊപ്പം: പിന്തുണയുമായി സിദ്ധീഖിന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

തിരുവനന്തപുരം: എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷ വേദിയിൽ സംഗീതജ്ഞൻ രമേഷ് നാരായണൻ അപമാനിച്ച സംഭവത്തിൽ നടൻ ആസിഫ് അലിയെ പിന്തുണച്ച് താര സംഘടനായ അമ്മ. അമ്മ ജന. സെക്ര. സിദ്ധീഖ് സമൂഹമാധ്യമങ്ങളിലൂടെയാണ് പിന്തുണച്ച് രംഗത്തെത്തിയത്. ”ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ഥ സംഗീതം” എന്ന കുറിപ്പോടുകൂടിയ പോസ്റ്റാണ് സിദ്ധീഖ് ഇൻസ്റ്റാ​ഗ്രാം വഴി പങ്കുവെച്ചത്. എം.ടിയുടെ കഥകൾ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിൻറെ ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം സ്വീകരിക്കാൻ വിമുഖത കാണിക്കുകയായിരുന്നു രമേഷ് നാരായണൻ. പിന്നീട് സംവിധായകൻ…

Read More

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യന്‍ ആണ് കൊല്ലപ്പെട്ടത്. പ്രഭാത നടത്തത്തിനിടെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ബാലസുബ്രഹ്മണ്യന്‍. മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്തു വെച്ചായിരുന്നു അക്രമം. നാലോളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും, പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്നും മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ബാലസുബ്രഹ്മണ്യന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ കുടുംബ…

Read More

ആരാധകർക്കൊപ്പം രക്തം ദാനം നടത്തി സൂപ്പർസ്റ്റാർ സൂര്യ

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ സൂര്യ ശിവകുമാറിൻ്റെ ആരാധകർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രക്തദാനം, പുസ്തകദാനം, വൃക്ഷത്തൈ നടൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ വർഷം തങ്ങളുടെ പ്രിയപ്പെട്ട നടൻ്റെ ജന്മദിനത്തിൽ രണ്ടായിരത്തിലധികം ആരാധകരാണ് രക്തം ദാനം ചെയ്തത്. അടുത്ത വർഷം ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് സൂര്യ അന്ന് ഉറപ്പ് നൽകി. അതനുസരിച്ച് ഇപ്പോൾ താരം തൻ്റെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. ജൂലൈ 23 ന് (അടുത്ത ചൊവ്വാഴ്ച) ആണ് സൂര്യയുടെ 49-ാം ജന്മദിനം. അതിന് മുന്നോടിയായി ഇന്നലെ  അദ്ദേഹം ആരാധകരുമായി രക്തം ദാനം…

Read More

ബി.എസ്.പി. നേതാവിനെ കൊലപ്പെടുത്തിയ റൗഡികളെ വെടിവെച്ചുകൊന്ന സംഭവം; ന്യായീകരിച്ച് നിയമമന്ത്രി

ചെന്നൈ : ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന റൗഡികളെ പിടികൂടണമെങ്കിൽ പോലീസിന് വെടിവെക്കേണ്ടിവരുമെന്ന് തമിഴ്‌നാട് നിയമമന്ത്രി എസ്. രഘുപതി അഭിപ്രായപ്പെട്ടു. ബി.എസ്.പി. നേതാവിനെ വെട്ടിക്കൊന്നകേസിലെ പ്രതികളിലൊരാൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More

ഇസ്‌ലാംമതവിശ്വാസികളായ പോലീസുകാർക്ക് താടിവളർത്താമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഇസ്‌ലാംമതവിശ്വാസികളായ പോലീസുകാർക്ക് താടിവളർത്താമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പെരുമാറ്റച്ചട്ടത്തിന്റെ പേരുപറഞ്ഞ് പോലീസ് മേധാവികൾ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട കീഴ്ജീവനക്കാരെ പീഡിപ്പിക്കാൻപാടില്ലെന്ന് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി നിർദേശിച്ചു. താടിവെച്ചതിന്റെയും അവധി നീട്ടിയതിന്റെയുംപേരിൽ അച്ചടക്കനടപടി നേരിട്ട പോലീസ് കോൺസ്റ്റബിൾ ജി. അബ്ദുൾ ഖാദർ ഇബ്രാഹിമിന്റെ ഹർജിയിലാണ് ഹൈക്കോടതി മധുരബെഞ്ചിന്റെ വിധി. ഖാദറിനെതിരായ നടപടി ഞെട്ടിക്കുന്നതും അസ്വാഭാവികവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തമിഴ്‌നാട് പോലീസിൽ 2009 മുതൽ ജോലിചെയ്യുന്ന ഖാദർ നേരത്തേ തന്നെ താടിവെക്കാറുണ്ട്. 2018-ൽ ഹജ്ജിന് പോകാൻ ഒരുമാസത്തെ അവധിയെടുത്തു. തിരിച്ചു വന്നപ്പോൾ കാലിന് അണുബാധയേറ്റതു…

Read More

തൂത്തുക്കുടി വെടിവെപ്പ് ഒരു വ്യവസായിയുടെ നിർദേശപ്രകാരമെന്ന് സംശയം; ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരം ശേഖരിക്കാൻ ഉത്തരവ് ഇട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : തൂത്തുക്കുടി സ്‌റ്റെർലൈറ്റ് ഫാക്ടറിക്കെതിരേ സമരം നടത്തിയവർക്ക് നേരെ പോലീസ് വെടിവെച്ചത് ഒരു വ്യവസായിയുടെ നിർദേശപ്രകാരമാണെന്ന് സംശയിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. പോലീസ്, റവന്യു ഉദ്യോഗസ്ഥർ ചേർന്ന് പ്രത്യേക അജൻഡ നടപ്പാക്കുകയായിരുന്നുവെന്ന സംശയവും കോടതി ഉയർത്തി. ഫാക്ടറി ഉടമകളായ വേദാന്ത ഗ്രൂപ്പിന്റെ താത്പര്യമനുസരിച്ചാണ് വെടിവെപ്പ് നടത്തിയതെന്നാണ് കോടതി പരോക്ഷമായി സൂചിപ്പിച്ചത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിടുകയും ചെയ്തു. ഫാക്ടറിക്കെതിരേ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ 2018 മേയിൽ നടത്തിയ വെടിവെപ്പിൽ 13 പേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത ദേശീയ…

Read More

10 വയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർപൊള്ളലേറ്റു മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

ചെന്നൈ : കടലൂരിൽ ഒരുകുടുംബത്തിലെ അമ്മയും മകനും ഉൾപ്പെടെ മൂന്നുപേരെ പൊള്ളലേറ്റു മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി. കരമണിക്കുപ്പത്ത് താമസിക്കുന്ന കമലേശ്വരി (60), മകൻ സുധൻകുമാർ (40), പേരക്കുട്ടി നിശാന്ത് (10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട അയൽവാസികൾ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹം മുറിവേറ്റനിലയിലായിരുന്നതിനാൽ കൊന്നശേഷം മൂന്നുപേരെയും കത്തിച്ചെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേകസംഘത്തെ നിയോഗിച്ചു. കൊല്ലപ്പെട്ട സുധൻകുമാർ ഹൈദരാബാദിൽ ഐ.ടി. ജീവനക്കാരനായിരുന്നു.

Read More

മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തുന്നതുസംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണംതേടി മദ്രാസ് ഹൈക്കോടതി

ചെന്നൈ : മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തുന്നതുസംബന്ധിച്ച് വിശദീകരണം നൽകാൻ തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. അണ്ണാ ഡി.എം.കെ. പ്രവർത്തകനും അഭിഭാഷകനുമായ രാംകുമാർ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടിനൽകണമെന്നാണ് നിർദേശം. ജയലളിത ആശുപത്രിയിൽ ചികിത്സയിൽക്കഴിഞ്ഞ സമയത്തെ സംഭവങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം. 2016 സെപ്റ്റംബർ 22-നാണ് ജയയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ അഞ്ചിനായിരുന്നു മരണം. ആരോഗ്യനില മെച്ചപ്പെട്ടുവെന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നത്. എന്നാൽ, പെട്ടെന്നൊരു ദിവസം…

Read More

സനാതനധർമത്തെക്കുറിച്ചുള്ള തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ പരാമർശം വിവാദത്തിൽ

ചെന്നൈ : സനാതനധർമത്തെക്കുറിച്ചുള്ള തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ പരാമർശം വിവാദമാകുന്നു. സനാതനധർമത്തിലൂടെയല്ലാതെ ഭാരതത്തെ സങ്കല്പിക്കാനാവില്ലെന്നും സനാതനധർമം രാജ്യത്തിന്റെ ആത്മാവാണെന്നുമാണ് ഗവർണർ അഭിപ്രായപ്പെട്ടത്. ചെന്നൈയിൽ ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി പ്രഭുപാദയുടെ 150-ാം അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഹിന്ദുധർമം ഇന്ത്യയിൽനിന്ന് വേർപെടുത്താനാവില്ല. ഇത് നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത് ഭക്തിയാണ്. ഹിന്ദുമതം ആക്രമണത്തിനുവിധേയമാകുമ്പോഴെല്ലാം അവതാരങ്ങൾ പ്രത്യക്ഷപ്പെട്ടു. ഋഷിമാർ അവതരിച്ചത് ധർമത്തെ സംരക്ഷിക്കാനും ധർമത്താൽ സൃഷ്ടിക്കപ്പെട്ട ഭാരതത്തെ സംരക്ഷിക്കാനുമാണ്. ധർമം ആക്രമിക്കപ്പെടുമ്പോഴെല്ലാം രാജ്യത്തുടനീളം ഭക്തിപ്രസ്ഥാനങ്ങൾ ഇടപെട്ടു’’-ആർ.എൻ. രവി പറഞ്ഞു. സനാതനധർമം പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഡി.എം.കെ. നേതാവും മന്ത്രിയുമായ…

Read More