ചെന്നൈ : അഭിഭാഷകരുടെ ഓൺലൈൻ സേവന പരസ്യങ്ങളെക്കുറിച്ച് സൂക്ഷ്മമായ പരിശോധന നടത്താൻ മദ്രാസ് ഹൈക്കോടതി ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് നിർദേശം നൽകി. അഭിഭാഷകരുടെ ഓൺലൈൻ സേവനവുമായി ബന്ധപ്പെട്ട പരസ്യപ്രചാരണത്തിന് നിരോധനമുണ്ടെന്നുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ അഭിഭാഷക സേവനപരസ്യം നൽകിയ ക്വിക്കർ, സുലേഖ ഡോട്ട് കോം, ന്യൂ മീഡിയ വെബ്‌സൈറ്റുകൾക്കെതിരേ നടപടിയാവശ്യപ്പെട്ട് വിഘ്‌നേഷ് എന്നയാൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ഓൺലൈനായി നിയമസേവനം പരസ്യപ്പെടുത്തുന്ന അഭിഭാഷകർക്കെതിരേ അച്ചടക്കനടപടികളാരംഭിക്കാൻ സംസ്ഥാന ബാർ കൗൺസിലുകൾക്ക് സർക്കുലർ…
Read MoreDay: 22 August 2024
സംസ്ഥാനത്ത് 1000 കോടി രൂപകൂടി മുതൽമുടക്കാൻ ഒരുങ്ങി രാംരാജ്
ചെന്നൈ : വസ്ത്ര നിർമാണരംഗത്തെ പ്രമുഖരായ രാംരാജ് കോട്ടൺ തമിഴ്‌നാട്ടിൽ 1000 കോടിരൂപ മുതൽമുടക്കും. ഇതുവഴി 7,000 പേർക്കുകൂടി തൊഴിൽ ലഭിക്കും. ബുധനാഴ്ച തമിഴ്‌നാട് നിക്ഷേപസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇന്നാട്ടിലെ ജനങ്ങളോടും രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തോടുമുള്ള പ്രതിജ്ഞാബദ്ധത മുറുകെപ്പിടിച്ചാണ് പുതിയ നിക്ഷേപങ്ങൾ നടത്തുന്നതെന്ന് രാംരാജ് സ്ഥാപകനും ചെയർമാനുമായ കെ.ആർ. നാഗരാജൻ പറഞ്ഞു. കമ്പനിയുടെ നിലവിലുള്ള നിർമാണശാലകൾ വികസിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനുമാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. നിലവിൽ 50,000 നെയ്ത്തുകാരുടെ കുടുംബങ്ങൾക്ക് രാംരാജിന്റെ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Read Moreസ്കൂളിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ചെന്നൈ : കൃഷ്ണഗിരി ജില്ലയിലെ സ്കൂളിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കാലിന് പരിക്കേറ്റതിനാൽ മുഖ്യപ്രതി ശിവരാമൻ ആശുപത്രിയിൽ ചികിത്സയിലാണ്. 11 പേരെയും സെപ്റ്റംബർ രണ്ട് വരെ റിമാൻഡ് ചെയ്താണ് കോടതി ഉത്തരവിട്ടത്. അതേസമയം, സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ വിദ്യാഭ്യാസവകുപ്പ് അധികൃതർ വിദഗ്ധസംഘത്തെ നിയോഗിച്ചു. അനുമതിയില്ലാതെ ക്യാമ്പ്നടത്തിയാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ എൻ.സി.സി. വനിത ട്രെയിനർമാരെയും ആൺകുട്ടികൾക്ക് പരിശീലനം നൽകാൻ പുരുഷ ട്രെയിനർമാരെയും നിയമിക്കണമെന്നും നിർദേശം…
Read Moreവന്ദേഭാരത് ചെയർകാർ നിർമാണം നിർത്തുന്നു
ചെന്നൈ : ഇന്ത്യൻ റെയിൽവേ വന്ദേഭാരത് ചെയർകാർ തീവണ്ടികളുടെ നിർമാണം തത്കാലം നിർത്തുന്നു. ഇനി 24 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുള്ള തീവണ്ടികളുടെ നിർമാണത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കും. ദക്ഷിണേന്ത്യയിൽ ഓടുന്ന വന്ദേഭാരത് ചെയർകാർ തീവണ്ടികളിൽ മാത്രമാണ് കൂടുതൽ യാത്രക്കാരുള്ളത്. വടക്കേ ഇന്ത്യയിൽ ഓടുന്ന വന്ദേഭാരത് ചെയർകാർ തീവണ്ടികളിൽ 50-നും 60 ശതമാനത്തിനുമിടയിൽ യാത്രക്കാർ മാത്രമേയുള്ളു. വടക്കേ ഇന്ത്യയിലെ യാത്രക്കാരുടെ ഇടയിൽ തരംഗമാകാൻ വന്ദേഭാരതിന് കഴിഞ്ഞിട്ടില്ല. നിർമാണം പൂർത്തിയായ പത്ത് വന്ദേഭാരത് ചെയർകാർ തീവണ്ടികൾ പെരമ്പൂർ ഇന്റഗ്രൽ കോച്ചു ഫാക്ടറിയിലുണ്ട്. അവ എപ്പോൾ സർവീസ്…
Read Moreപുതിയ പാമ്പൻ പാലത്തിലൂടെ ചരക്കു തീവണ്ടി പരീക്ഷണ ഓട്ടം നടത്തി
ചെന്നൈ : പണി പൂർത്തിയാവുന്ന പുതിയ പാമ്പൻപാലത്തിലൂടെ ബുധനാഴ്ച ചരക്കുതീവണ്ടി ഓടി. 11 കോച്ചും 1,100 ടൺ ഭാരവുമുള്ള വണ്ടിയുടെ പരീക്ഷണഓട്ടം വിജയമായിരുന്നെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ ഒന്നിന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് പദ്ധതി. പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞു. പെയിന്റിങ് ഉൾപ്പെടെയുള്ള മിനുക്കുപണികളാണ് ബാക്കിയുള്ളത്. 2.08 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ ആദ്യമായാണ് തീവണ്ടി കടന്നുപോകുന്നത്. മണിക്കൂറിൽ 20 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു പരീക്ഷണ ഓട്ടം. തീവണ്ടി കടന്നുപോയപ്പോൾ പാലത്തിലുണ്ടായ…
Read More