പുരോഗമന രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടം: സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ അന്തരിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ഗവർണറും മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അനുശോചന രേഖപ്പെടുത്തി. ഗവർണർ ആർഎൻ രവി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹം നൽകിയ സ്വാധീനം ചെലുത്തിയ സംഭാവനകളും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിൻ്റെ കുടുംബത്തിന് എൻ്റെ ഹൃദയംഗമമായ അനുശോചനം. മുഖ്യമന്ത്രി സ്റ്റാലിൻ: ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ മുതിർന്ന നേതാവും…

Read More

ക്ഷേത്രത്തിലെ ആന തീപിടിത്തത്തിൽ ചരിഞ്ഞു

ചെന്നൈ : കുന്രക്കുടിയിൽ ഷൺമുഖനാഥ പെരുമാൻ ക്ഷേത്ര പന്തലിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ആന ചത്തു. 1971-ൽ ഒരു ഭക്തൻ കാരക്കുടിക്കടുത്തുള്ള കുന്രക്കുടിയിലെ ഷൺമുഖനാഥ പെരുമാൻ ക്ഷേത്രത്തിന് “സുബ്ബുലക്ഷ്മി” എന്ന ആനയെ സമർപ്പിച്ചു. ക്ഷേത്രത്തിനടുത്തുള്ള തകരപ്പുരയിലാണ് ആനയെ പാർപ്പിച്ചിരുന്നത്. തകര മേൽക്കൂരയുടെ അടിയിൽ ചൂട് തട്ടാതിരിക്കാൻ ഓട് വച്ചു. ഇന്നലെ രാത്രി ഷോർട് സർകുട്ടീനെ തുടർന്ന് ടെൻ്റിൽ തീ പടർന്ന് പുല്ലിലേക്ക് പടർന്നു. വിവരമറിഞ്ഞ് അഗ്നിശമനസേന എത്തി തീ അണച്ചെങ്കിലും. ഇതിൽ “സുബ്ബുലക്ഷ്മി’ എന്ന ആനയ്ക്ക് പരിക്കേറ്റു. വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും മൃഗഡോക്ടർമാർ മുഖേന ആനയെ…

Read More

ചെന്നൈയിൽ എന്തുകൊണ്ട് അർദ്ധരാത്രി പവർ കട്ട് ഉണ്ടായത്? – വൈദ്യുതി ബോർഡിൻ്റെ വിശദീകരണം

ചെന്നൈ: ഇന്നലെ രാത്രി ചെന്നൈയുടെ മിക്ക ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. ചെന്നൈ തിരുവല്ലിക്കേണി, ചേപ്പാക്കം, കോട്ടൂർപുരം മൈലാപ്പൂർ, തേനാംപേട്ട്, നന്ദനം, അഡയാർ, മണ്ടൈവേലി, ചൂളൈമേട്, മാധവരം, വടക്കൻ ചെന്നൈ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. ഇതുമൂലം പൊതുജനങ്ങൾ ഉറക്കമില്ലാതെ വലഞ്ഞു. ഈ സാഹചര്യത്തിലാണ് പവർ കട്ടിൻ്റെ കാരണം തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് വിശദീകരിച്ചിരിക്കുന്നത്. മണാലി സബ് സ്റ്റേഷനിൽ പെട്ടെന്നുണ്ടായ തീപിടിത്തത്തെ തുടർന്ന് ചെന്നൈയിലുടനീളം വൈദ്യുതി മുടങ്ങിയതായി തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് X പേജിൽ പങ്കുവെച്ച വിശദീകരണത്തിൽ, “ഇന്നലെ രാത്രി മണാലിയിലെ സബ്…

Read More

സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നൽകാൻ തീരുമാനം; പരിഗണനയിൽ ഉള്ളത് ഇവർ

അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നൽകാൻ തീരുമാനം. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങു എന്ന് നേതാക്കൾ അറിയിച്ചു. നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്. പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കിൽ വൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയണം. എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകളും ചർച്ച ചെയ്തേക്കാം. തല്ക്കാലം താല്ക്കാലിക ചുമതലയാകും ഒരാൾക്ക് നൽകുകയെന്നും പാർട്ടി കോൺഗ്രസ് പുതിയ…

Read More

റെയിൽവേ കനിഞ്ഞു: ഓണക്കാലത്ത് പാലക്കാട് വഴി പ്രത്യേക ട്രെയിൻ സർവീസ്

ചെന്നൈ : ഒടുവിൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പാലക്കാട് വഴി കണ്ണൂർ, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ച് റെയിൽവേ. ഒരു മാസത്തിലധികമായി ഉന്നയിക്കുന്ന ആവശ്യമാണ് ഓണാഘോഷം തുടങ്ങുന്നതിന് ഒരു ദിവസംമുൻപേ റെയിൽവേ അനുവദിച്ചത്. ചെന്നൈ-മംഗളൂരു പ്രത്യേക വണ്ടി ചെന്നൈ സെൻട്രലിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.10-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06161) പിറ്റേന്ന് രാവിലെ 8.30-ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽനിന്ന് ഞായറാഴ്ച വൈകീട്ട് 6.45-ന് തിരിക്കുന്ന വണ്ടി(06162) പിറ്റേന്ന് രാവിലെ 11.13-ന് ചെന്നൈയിലെത്തും. ഒരു ഫസ്റ്റ് ക്ലാസ്, രണ്ട് എ.സി. ടു ടിയർ കോച്ചുകൾ, 12 സ്ലീപ്പർ…

Read More

ചെന്നൈ സെൻട്രൽ-കണ്ണൂർ പ്രത്യേക ട്രെയിൻ സർവീസ്

ചെന്നൈ സെൻട്രലിൽനിന്ന് 14-ന് രാത്രി 11.50-ന് പുറപ്പെടുന്ന വണ്ടി(06163) ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 3.45-ന് തിരിക്കുന്ന വണ്ടി(06164) പിറ്റേന്ന് രാവിലെ 7.55-ന് ചെന്നൈ സെൻട്രലിലെത്തും. ഒരു എ.സി. ത്രി ടിയർ എ.സി, ആറ് സ്ലീപ്പർ ക്ലാസ്, 12 ജനറൽ കോച്ചുകൾ എന്നിവയുണ്ട്. കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. എഗ്‌മോർ- കൊച്ചുവേളി പ്രത്യേക എ.സി. വണ്ടി ചെന്നൈ എഗ്‌മോറിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം 3.15-ന് പുറപ്പെടുന്ന…

Read More

വനിതാഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് അധ്യാപികമാർ മരിച്ചു

ചെന്നൈ : മധുരയിൽ വനിതാഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് അധ്യാപികമാർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ റഫ്രിജറേറ്ററിലെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. മധുരമീനാക്ഷി ക്ഷേത്രത്തിനുസമീപം പെരിയാർ ബസ് സ്റ്റാൻഡിനോടുചേർന്ന് അനധികൃതമായി പ്രവർത്തിക്കുകയായിരുന്ന വിശാഖ വിമൻസ് ഹോസ്റ്റലിലാണ് തീപ്പിടിത്തമുണ്ടായത്. അടുത്തുള്ള സർക്കാർ സ്കൂളിൽ അധ്യാപികയായ പരിമള സുന്ദരി (50), സ്വകാര്യ കാറ്ററിങ് കോളേജിൽ പഠിപ്പിക്കുന്ന ശരണ്യ (22) എന്നിവരാണ് മരിച്ചത്. പുകനിറഞ്ഞ് ശ്വാസം മുട്ടിയായിരുന്നൂ ഇരുവരുടെയും മരണം.

Read More

മദ്രാസ് ഹൈക്കോടതി ജഡ്ജിയിൽനിന്ന് പണംതട്ടാൻ ശ്രമം

ചെന്നൈ : മദ്രാസ് ഹൈക്കോടതിയിലെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പുസംഘം പണം കവരാൻ ശ്രമിച്ചതായി പരാതി. ഇക്കാര്യം വ്യക്തമാക്കി ജഡ്ജിക്കുവേണ്ടി സഹായി കൃഷ്ണൻ ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. മുംബൈ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മിഷൻ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് ഏതാനും ദിവസംമുൻപ് അജ്ഞാതൻ ജഡ്ജിയെ മൊബൈൽഫോണിൽ ബന്ധപ്പെട്ടത്. ജഡ്ജിയുടെ മൊബൈൽ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ പേരിൽ മുംബൈയിലെ അന്ധേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്റുമായി പോലീസെത്തുമെന്നുമായിരുന്നു ഭീഷണി. അതിനുമുൻപ് കേസ് ഒതുക്കിത്തീർക്കാൻ പണം…

Read More

ശ്രീലങ്കൻ സേനയുടെ കപ്പൽ ബോട്ടിലിടിച്ചു; നാല് തമിഴ് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

ചെന്നൈ : ശ്രീലങ്കൻ നാവികസേനയുടെ കപ്പൽ ബോട്ടിലിടിച്ച് നാല് തമിഴ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ത്യ- ശ്രീലങ്ക സമുദ്രാതിർത്തിക്കടുത്ത കൊടിയക്കരയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നാഗപട്ടണം സെരുത്തൂർ സ്വദേശി ധർമന്റെ ഫൈബർ ബോട്ടാണ് കപ്പലിടിച്ച് മറിഞ്ഞത്. ശക്തിവേൽ, ദേവരാജ്, കാർത്തികേയൻ, സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. തങ്ങളുടെ പരിക്കുകൾ പോലും വകവെക്കാതെ ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ വെള്ളത്തിൽനിന്നു പൊക്കിയെടുത്ത് ആറ് മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. അതിനുശേഷം മറ്റു മത്സ്യത്തൊഴിലാളികൾക്ക് കൈമാറി. 6.50 ലക്ഷം രൂപ വിലമതിപ്പുള്ള യമീൻ വലകൾ, ജി.പി.എസ്. ഉപകരണങ്ങൾ, മൊബൈൽ തുടങ്ങിയവ…

Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചർച്ച നടത്തി; പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യത

ചെന്നൈ : പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോർഡ് മോട്ടോഴ്‌സിന് തിരിച്ചു വരാനുള്ള വഴിയൊരുങ്ങുന്നു. യു.എസ്. സന്ദർശിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫോർഡ് അധികൃതരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. ഉത്പാദനം പുനരാരംഭിക്കുന്നതിന്റെ സാധ്യത ആരായാൻ കമ്പനി അധികൃതർ ഈ മാസം അവസാനം തമിഴ്‌നാട് സന്ദർശിക്കുമെന്നാണ് അറിയുന്നത്. മിഷിഗണിലെ കമ്പനി ആസ്ഥാനത്ത് ഫോർഡ് മോട്ടോഴ്‌സ് അധികൃതരുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നെന്ന് സ്റ്റാലിൻ അറിയിച്ചു. തമിഴ്‌നാടുമായി ഫോർഡിനുള്ള മൂന്നുപതിറ്റാണ്ടത്തെ ബന്ധം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. തമിഴ്‌നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോർഡ്…

Read More