ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബലൂണ്‍ നിയന്ത്രണം വിട്ട് പതിച്ചു.
രണ്ടാം റണ്‍വേയ്ക്ക് സമീപമാണ് ബലൂണ്‍ പറന്നെത്തിയത്. നെഹ്രു സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന ബലൂണ്‍ എങ്ങനെയെത്തിയെന്നതില്‍ അന്വേഷണം തുടങ്ങി.
രണ്ടാം റൺവേയ്ക്ക് സമീപമാണ് ബലൂൺ പതിച്ചത്. ബലൂൺ പറന്നുവരുന്നത് വാച്ച് ടവർ, സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടില്ല.
ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലെ ബലൂണാണു പറന്നെത്തിയത്. സുരക്ഷാവീഴ്‌ചയിൽ അന്വേഷണം തുടങ്ങി.
എയര്‍പോര്‍ട്ടിന് സമീപത്ത് അഞ്ച് ലെയര്‍ പരിശോധനയുണ്ടെങ്കിലും റണ്‍വേയ്ക്ക് സമീപത്ത് എത്തിയപ്പോഴാണ് ബലൂണ്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ആ സമയത്ത് വിമാനങ്ങള്‍ ഇറങ്ങുന്ന സാഹചര്യമുണ്ടായാല്‍ ബലൂണ്‍ വിമാനത്തിന്റെ എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും.
എന്നാല്‍ വിമാനമൊന്നും ലാന്‍ഡ് ചെയ്യാത്തതിനാല്‍ വന്‍ അപകടം ആണ് ഒഴിവായത്.
വിമാനത്താവളത്തിനു ചുറ്റും മൂന്നു ലെയർ സുരക്ഷയുണ്ട്. വാച്ച് ടവറിൽ നിൽക്കുന്ന ഉദ്യോഗസ്ഥർ, വിമാനത്താവളത്തിനു ചുറ്റും വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, നിരത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട് .
എന്നാൽ ബലൂൺ പറന്നുവരുന്നത് ഇവരുടെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
നെഹ്രു സ്റ്റേഡിയത്തില്‍ കെട്ടിയിട്ട ബലൂണ്‍ എങ്ങനെയാണ് വിമാനത്താവളത്തില്‍ എത്തിയതെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു.
മറ്റ് എന്തെങ്കിലും അട്ടിമറിയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. അതേസമയം, സുരക്ഷാവീഴ്ചയെക്കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.