ബെംഗളൂരു: മയക്കുമരുന്ന് വിതരണക്കാരൻ ബെംഗളൂരു പോലീസിന്റെ പിടിയിൽ. നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീറ്റർ ഇകെഡി ബെലാൻവു (38) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട 12.60 ലക്ഷം രൂപയാണ് പിടികൂടിയത്. സിസിബി നാർക്കോട്ടിക് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. 2023 നവംബറിൽ വിദ്യാരണ്യപൂർ പോലീസ് സ്റ്റേഷൻ പ്രതി പീറ്റർ ഐകെഡി ബെലൻവുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതിയുടെ പക്കൽ നിന്ന് വിവിധ ബാങ്കുകളുടെ പണവും പാസ്ബുക്കും ഡെബിറ്റ് കാർഡുകളും കണ്ടെടുത്തു. കേസിന്റെ അന്വേഷണം തുടരുന്ന സിസിബി പോലീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച…
Read MoreCategory: Karnataka
ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികൾ ബെംഗളൂരുവില്‍ പിടിയില്‍
ബെംഗളൂരു: കൊലപാതക കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ജോണ്‍സണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ല്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. ജാമ്യത്തിലിറങ്ങിയ ജോണ്‍സണ്‍ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആര്‍ പുരം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി…
Read Moreസദാചാര പോലീസിങ്; കൂട്ട മാനഭംഗത്തിനിരയാക്കിയതായി യുവതിയുടെ മൊഴി
ബെംഗളൂരു: ഹാവേരിയിൽ യുവതിയെയും സുഹൃത്തിനെയും സദാചാര പൊലീസിങ് നടത്തി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ മൊഴി. ഹോട്ടൽമുറിയിൽവെച്ച് മർദിച്ചശേഷം തന്നെ വിജനമായ മൂന്നു സ്ഥലങ്ങളിൽ കൊണ്ടുപോയി ഏഴുപേർ കൂട്ട മാനഭംഗത്തിനിരയാക്കിയതായും ശേഷം മൂന്നുപേർ തന്നെ കാറിൽ ഒരു ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നെന്നും അവർ വിഡിയോ സന്ദേശത്തിൽ ആരോപിച്ചു. പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഹംഗലിലെ ഒരു ഹോട്ടലിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉത്തര കന്നടയിലെ സിർസി സ്വദേശിയാണ് യുവതി. ബുർഖ ധരിച്ച് യുവതി…
Read Moreകാഞ്ചീപുരം സർക്കാർ ആശുപത്രിയിലെ ഗ്ലൂക്കോസ് സ്റ്റാൻഡിന് പകരം ഉപയോഗിക്കുന്നത് മോപ്പ് സ്റ്റിക്കുകൾ; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ
ചെന്നൈ : തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സർക്കാർ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പനി വാർഡിൽ ഐവി ഫ്ലൂയിഡ് സ്റ്റാൻഡിന് (ഗ്ലൂക്കോസ് സ്റ്റാൻഡ്) പകരം മോപ്പ് സ്റ്റിക്ക് ഉപയോഗിച്ചതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ചീപുരം ജില്ലാ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രതിദിനം ആയിരത്തിലധികം രോഗികൾ ചികിത്സയ്‌ക്കായി എത്തുന്നുണ്ടെങ്കിലും അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ആശുപത്രിയിൽ ഇല്ലെന്ന് സംഭവത്തോട് പ്രതികരിച്ച് എഎംഎംകെ ടിടിവി ദിനകരൻ ആരോപിച്ചു. കാഞ്ചീപുരം സർക്കാർ ആശുപത്രി ഗ്ലൂക്കോസ് സ്റ്റാൻഡായി മോപ്പ് സ്റ്റിക്ക് ഉപയോഗിക്കുന്ന വാർത്ത…
Read Moreരണ്ടുവള്ളത്തിൽ ചവിട്ടി ജോലി; വൈറലായി ഓൺലൈൻ ഡെലിവറി ബോയ്
ബെംഗളൂരു: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് ആഹാരം കഴിക്കുന്നത് ഇപ്പോള്‍ പുതുമയായ കാര്യമല്ല. ഇഷ്ടപ്പെട്ട ആഹാരം കഷ്ടപ്പെടാതെ മുന്നില്‍ എത്തിക്കാനാകുന്നു എന്നാണ് ചിലര്‍ ഇതിനെ പുകഴ്ത്താറുള്ളത്. ഓണ്‍ലൈന്‍ ഡെലിവറി കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ഡെലിവറി ബോയിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സാധാരണയായി സ്വിഗ്ഗി, സൊമാറ്റോ കമ്പനികളെയാണ് ആഹാരം ഓര്‍ഡര്‍ ചെയ്യാനായി ഉപഭോക്താക്കള്‍ ആശ്രയിക്കാറ്. ഈ കമ്പനികളുടെ ഡെലിവറി ഏജന്‍റുമാര്‍ കഴിയുന്നത്ര വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തി സ്റ്റാറുകള്‍ വാങ്ങാന്‍ ശ്രമിക്കും. ഇവരുടെ യൂണിഫോമിലെ നിറവ്യത്യാസം ഏത് കമ്പനിക്കാര്‍ എന്ന് നമുക്ക്…
Read More‘സംസ്ഥാനത്തെ സർക്കാർ ജീവിച്ചിരിപ്പുണ്ടോ?’ ദമ്പതികളെ അക്രമിച്ച കേസിൽ പ്രതികരിച്ച് ബൊമ്മെ
ബെംഗളൂരു: ഹവേരി ജില്ലയിലെ ഹനഗലിലെ റസിഡൻഷ്യൽ ലോഡ്ജിൽ ദമ്പതികളെ അക്രമികൾ ആക്രമിച്ച സംഭവത്തെ ശക്തമായി അപലപിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. നിരപരാധികളെ ആക്രമിച്ച എല്ലാവരെയും ഉടൻ പിടികൂടി കടുത്ത ശിക്ഷ നൽകണമെന്ന് ബൊമ്മൈ ആവശ്യപ്പെട്ടു. യുവതിയെ മർദിച്ചതിനും കാറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഒരു സ്ത്രീയെ ഇങ്ങനെ അധിക്ഷേപിച്ചതിന് ശേഷം കൊള്ളസംഘങ്ങളെ വെറുതേ വിടുന്നത് കണ്ടാൽ സംസ്ഥാനത്ത് സർക്കാർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നൊരു സംശയം. ഇത്രയും നീചമായ നടപടിയുണ്ടായിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?…
Read Moreയുവതീയുവാക്കൾക്കു നേരെ വീണ്ടും സദാചാര ആക്രമണം
ബെംഗളൂരു: ഹവേരി ജില്ലയിലെ ഹംഗലിൽ യുവതീയുവാക്കൾക്കു നേരേ ആൾക്കൂട്ടത്തിന്റെ സദാചാര ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെങ്കിലും ബുധനാഴ്ചയാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഹംഗൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരു മുറിയിലിരിക്കുന്ന യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മുറിയിലേക്ക് ഇരച്ചെത്തിയ ഒരുസംഘമാളുകൾ ഇവരെ ക്രൂരമായി മർദിക്കുന്നതും ചോദ്യം ചെയ്യുന്നതും കാണാം. രണ്ടു മതവിഭാഗങ്ങളിൽ പ്പെട്ടവരാണിവരെന്നതുൾപ്പെടെയുള്ള പരാമർശങ്ങളും അക്രമികൾ നടത്തുന്നുണ്ട്.
Read Moreവിദ്യാർത്ഥി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
ബെംഗളൂരു: ചിക്കബെല്ലാപൂർ ചിന്താമണിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുരുഗമല്ല ഹോബ്ലിയിലെ ചാലംകോട്ട് വില്ലേജിലെ മോഹന എംഎൻ (22) ആണ് മരിച്ചത്. സ്വകാര്യ കോളേജിൽ ഐടിഐക്ക് പഠിക്കുകയായിരുന്നു മോഹനന. ചൊവ്വാഴ്ച രാവിലെ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. വൈകുന്നേരം 5 മണിക്ക് വീട്ടിലേക്ക് വിളിച്ച് , ഇന്ന് എന്റെ സുഹൃത്തിന്റെ ജന്മദിനമാണെന്നും കുറച്ചു വൈകുമെന്നും പറഞ്ഞു. തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ബുധനാഴ്ച രാവിലെ ബംഗാരപേട്ട് റെയിൽവേ പോലീസാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ബന്ധുക്കളെ…
Read Moreവിജയകരമായ ശസ്ത്രക്രിയയിലൂടെ ക്യാൻസർ രോഗിയുടെ ജീവിതം തിരിച്ചുപിടിച്ച് ഡോക്ടർമാർ
ബെംഗളൂരു: മാരകമായ അർബുദം ബാധിച്ച രോഗിയുടെ ജീവൻ വിജയകരമായ ശസ്ത്രക്രിയയിലൂടെ തിരിച്ചു പിടിച്ച് കെആർ ആശുപത്രിയിലെ ഡോക്ടർമാർ. അപൂർവ അർബുദമായ റിട്രോപെറിറ്റോണിയൽ ലിപോസർകോമ ബാധിച്ച 65കാരനെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാൻസർ രോഗികളിൽ 1% പേരിൽ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും വളരെ വേഗത്തിൽ ശരീരാവയവങ്ങളിലേക്കു പടർന്നു ഏതാനും മാസങ്ങൾക്കുള്ളിൽ ജീവൻ അപഹരിക്കുന്നതാണെന്നും പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയിലെ സർജറി വിഭാഗം പ്രൊഫസർ ഡോ.ബി.എൻ. ആനന്ദ രവിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആർ.ഡി. മഞ്ജുനാഥ്, ഡോ. ദീപ, ആരവശാഖ വിദഗ്ധ ഡോ. ശ്രീനിവാസ്, ഡോ. മാലിനിയുൾപ്പെടെയുള്ള വിദഗ്ധ…
Read Moreവിജയകരമായ ശസ്ത്രക്രിയയിലൂടെ ക്യാൻസർ രോഗിയുടെ ജീവിതം തിരിച്ചുപിടിച്ച് ഡോക്ടർമാർ
ബെംഗളൂരു: മാരകമായ അർബുദം ബാധിച്ച രോഗിയുടെ ജീവൻ വിജയകരമായ ശസ്ത്രക്രിയയിലൂടെ തിരിച്ചു പിടിച്ച് കെആർ ആശുപത്രിയിലെ ഡോക്ടർമാർ. അപൂർവ അർബുദമായ റിട്രോപെറിറ്റോണിയൽ ലിപോസർകോമ ബാധിച്ച 65കാരനെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാൻസർ രോഗികളിൽ 1% പേരിൽ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും വളരെ വേഗത്തിൽ ശരീരാവയവങ്ങളിലേക്കു പടർന്നു ഏതാനും മാസങ്ങൾക്കുള്ളിൽ ജീവൻ അപഹരിക്കുന്നതാണെന്നും പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയിലെ സർജറി വിഭാഗം പ്രൊഫസർ ഡോ.ബി.എൻ. ആനന്ദ രവിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആർ.ഡി. മഞ്ജുനാഥ്, ഡോ. ദീപ, ആരവശാഖ വിദഗ്ധ ഡോ. ശ്രീനിവാസ്, ഡോ. മാലിനിയുൾപ്പെടെയുള്ള വിദഗ്ധ…
Read More