ചെന്നൈ : തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നടൻ ധനുഷിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. നിർമാണക്കമ്പനിയായ ശ്രീതെനാണ്ടാൾ ഫിലിംസുമായുള്ള തർക്കം പരിഹരിച്ചതിനെത്തുടർന്നാണ് നടനെതിരേയുള്ള റെഡ് കാർഡ് കൗൺസിൽ പിൻവലിച്ചത്. അഡ്വാൻസ് വാങ്ങിയതിനുശേഷം ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകുന്നില്ലെന്നായിരുന്നു ധനുഷിനെതിരേയുള്ള പരാതി. ഇതേത്തുടർന്ന് ഒരുമാസം മുൻപായിരുന്നു വിലക്കേർപ്പെടുത്തിയത്. താരസംഘടനയായ നടികർ സംഘത്തിന്റെ നേതാക്കൾ ഉൾപ്പെടെ ഇടപെട്ടതിനെത്തുടർന്നാണ് തർക്കം പരിഹരിച്ചത്. ഭിന്നത പരിഹരിക്കാൻ തന്നെ സഹായിച്ച നടികർസംഘം നേതാക്കൾക്ക് ധനുഷ് നന്ദിയറിയിച്ചു. പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കി.
Read MoreCategory: TAMILNADU
ചെന്നൈ ബീച്ച് -താംബരം റൂട്ടിൽ ഇന്ന് ഗതാഗത നിയന്ത്രണം
ചെന്നൈ : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴുവരെ ചെന്നൈ ബീച്ച് മുതൽ താംബരംവരെ സബർബൻ തീവണ്ടി സർവീസ് നടത്തില്ല. പകരം ചെന്നൈ ബീച്ചിൽ നന്ന് പല്ലാവരത്തേക്കും തിരിച്ചുമായി 32 പ്രത്യേക സബർബൻ തീവണ്ടികൾ സർവീസ് നടത്തും. ചെന്നൈ ബീച്ചിൽനിന്ന് ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുമാൽപ്പൂർ, ആർക്കോണം എന്നിവിടങ്ങളിലേക്കുള്ള സബർബൻ തീവണ്ടികൾ ഞായറാഴ്ചത്തെ സമയക്രമ പ്രകാരം സർവീസ് നടത്തുമെന്ന് റെയിൽവേ ചെന്നൈ ഡിവിഷൻ അധികൃതർ അറിയിച്ചു. ചെന്നൈ ബീച്ചിൽനിന്ന് രാവിലെ 8.35,9.38, 10.10, 10.40,11.20,12.00, 1.05, 1.30,2.30,3.10,3.45, 4.10,4.30,4.50,5.10, 5.50 പല്ലാവരത്തേക്ക്…
Read Moreകേരളത്തനിമ ചോരാതെ ഓണത്തെ വരവേറ്റ് നഗരം
ചെന്നൈ : പൂക്കളമിട്ട്, സദ്യ യൊരുക്കി, ഓണക്കോടിയുടുത്ത് നിൽക്കുന്ന മലയാളികളുടെ നടുവിലേക്ക് മാവേലി എത്തുന്ന സുദിനമെത്തി. ലോകമെമ്പാടുമുള്ള മലയാളികൾക്കൊപ്പം ചെന്നൈ മലയാളികളും തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി. നാടിന്റെ നന്മ നിറഞ്ഞുനിൽക്കുന്ന ചടങ്ങുകളോടെയാണ് നഗരത്തിലെ ഓണാഘോഷങ്ങൾ. ഇതിനുള്ള പാച്ചിൽ ശനിയാഴ്ചയോടെ അവസാനിച്ചു. സംഘടനാപരിപാടികളും അവസാനിപ്പിച്ച് വീടുകളിലെ ആഘോഷത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. നാട്ടിൽനിന്ന് ഏറെ അകലെയാണെങ്കിലും തനിമ നഷ്ടമാകാതെ സദ്യ അടക്കമുള്ള ഒരുക്കങ്ങൾക്ക് സഹായകമായ ഓണച്ചന്തകളിൽ ശനിയാഴ്ചയും തിരക്കായിരുന്നു. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ തന്നെ മിക്കയിടങ്ങളിലും സാധനങ്ങൾ തീർന്നിരുന്നു. നാടൻ നേന്ത്രക്കായ, കാന്താരി, കാച്ചിൽ തുടങ്ങിയവയ്ക്കായിരുന്നു ഓണച്ചന്തയിൽ ആവശ്യക്കാർഏറെയുണ്ടായിരുന്നത്.…
Read Moreനഗരയാത്രയ്ക്കായുള്ള വന്ദേ മെട്രോ: കുറഞ്ഞനിരക്ക് 30 രൂപ
ചെന്നൈ: നഗരയാത്രയ്ക്കായി ഇന്ത്യൻ റെയിൽവേ രൂപകല്പന ചെയ്ത വന്ദേ മെട്രോയുടെ ആദ്യ സർവീസ് ഗുജറാത്തിലെ അഹമ്മദാബാദ് – ഭുജ് പാതയിലായിരിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ശീതീകരിച്ച വണ്ടിയിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഉദ്ഘാടനത്തിയതി തീരുമാനിച്ചിട്ടില്ല. അഹമ്മദാബാദ്-ഭുജ് പാതയിൽ ആഴ്ചയിൽ ആറു ദിവസമായിരിക്കും വന്ദേ മെട്രോ സർവീസ്. സൗകര്യപ്രദമായ ഏറ്റവും അടുത്ത തീയതിയിൽ ഇതിന്റെ ഉദ്ഘാടനം നടത്താൻ പശ്ചിമ റെയിൽവേക്ക് റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച വണ്ടിയുടെ…
Read More7,616 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് സ്റ്റാലിൻ യു.എസ്. പര്യടനം പൂർത്തിയാക്കി മടങ്ങി
ചെന്നൈ : തമിഴ്‌നാട്ടിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ യു.എസിലെത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 17 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി. 18 പ്രമുഖസ്ഥാപനങ്ങളുമായി 7,616 കോടിരൂപയുടെ ധാരണാപത്രത്തിലാണ് ഈ സന്ദർശനവേളയിൽ ഒപ്പുവെച്ചത്. ഓഗസ്റ്റ് 27-ന് യു.എസിലെത്തിയ സ്റ്റാലിൻ വെള്ളിയാഴ്ച തിരിച്ചു വിമാനംകയറി. ഷിക്കാഗോയിൽ യു.എസിലെ തമിഴ്സമൂഹം അദ്ദേഹത്തിനു യാത്രയയപ്പുനൽകി. ശനിയാഴ്ച സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തും.
Read Moreനഗരം ഓണാവേശത്തിൽ
ചെന്നൈ : നഗരത്തിൽ ഓണമാഘോഷിക്കാനുള്ള മലയാളികളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. സദ്യ ഒരുക്കുന്നതിനടക്കമുള്ള തയ്യാറെടുപ്പുകളാണ് തകൃതിയിൽ നടക്കുന്നത്. ഉത്രാടദിവസമായ ശനിയാഴ്ച തിരക്ക് ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നടന്ന ഓണാഘോഷത്തിന്റെ തിരക്കുകൾ കഴിഞ്ഞതോടെയാണ് പലരും വീടുകളിലെ ഓണാഘോഷത്തിനൊരുങ്ങുന്നത്. വെള്ളിയാഴ്ച വൈകീട്ടുതന്നെ നഗരത്തിലെ വിപണികളിൽ മലയാളികളുടെ തിരക്ക് ദൃശ്യമായിരുന്നു. ഓണക്കോടി വാങ്ങുന്നതിനായി ടി. നഗർ അടക്കമുള്ള വ്യാപാരകേന്ദ്രങ്ങളിൽ ഒട്ടേറെ മലയാളികളെത്തി. തിരുവോണത്തെപ്പോലെ ഉത്രാടദിവസവും പൂക്കളമിടാൻ പലരും താത്പര്യപ്പെടുന്നതിനാൽ പൂവിപണിയിലും ഓണത്തിരക്കുണ്ടായിരുന്നു. ശനിയാഴ്ച കോയമ്പേട് തുടങ്ങിയ ചന്തകളിൽ പച്ചക്കറികൾ വാങ്ങുന്നതിനുള്ള തിരക്ക് പ്രതീക്ഷിക്കുന്നു. മലയാളി സംഘടനകൾ…
Read Moreഓണയാത്രക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി; വിശദാംശങ്ങൾ
ചെന്നൈ : ഓണം അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് കൊച്ചുവേളിയിൽനിന്ന് ചെന്നൈയിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിച്ചു. സെപ്റ്റംബർ 16-ന് ഉച്ചയ്ക്ക് 12.50-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന വണ്ടി (06166) പിറ്റേന്ന് രാവിലെ 9.30-ന് ചെന്നൈ സെൻട്രലിലെത്തും. തിരിച്ച് സെപ്റ്റംബർ 17-ന് വൈകീട്ട് മൂന്നിന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് (06167) പിറ്റേന്ന് രാവിലെ 8.50-ന് കൊച്ചുവേളിയിലെത്തും. കോട്ടയം, തൃശ്ശൂർ, പാലക്കാട് സേലം വഴിയാണ് യാത്ര.
Read Moreതമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ ആളുകൾ ബെംഗളൂരുവിൽ കുടിയേറും; മെട്രോ ഹൊസൂരിലേക്ക് നീട്ടുന്നതിൽ എതിർത്ത് കന്നഡ സംഘടനകൾ
ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോപാത തമിഴ്‌നാട്ടിലെ ഹൊസൂരുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയെ എതിർത്ത് വിവിധ കന്നഡ സംഘടനകൾ. തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ ആളുകൾ ബെംഗളൂരുവിൽ കുടിയേറുമെന്നും ഇത് ഐ.ടി. നഗരത്തിലെ തദ്ദേശീയർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് ഉന്നയിക്കുന്നത്. നമ്മ മെട്രോയെ ഹൊസൂരുമായി ബന്ധിപ്പിക്കരുതെന്നും ഇപ്പോൾ തന്നെ തമിഴ്‌നാട്ടിൽനിന്ന് ആളുകൾ ബെംഗളൂരുവിലെത്തി താമസമാക്കിയിട്ടുണ്ടെന്നും കർണാടക രക്ഷണ വേദികെ പ്രസിഡന്റ് നാരായൺ ഗൗഡ പറഞ്ഞു. അതിർത്തി പ്രദേശങ്ങളായ അത്തിബലെ, ഇലക്ട്രോണിക്‌സിറ്റി എന്നിവിടങ്ങളിൽ തമിഴ്‌നാട്ടിൽനിന്നുള്ളവരെത്തി വലിയ കമ്പനികളിൽ ജോലിചെയ്യുന്നുണ്ട്. മെട്രോയെ തമിഴ്‌നാടുമായി ബന്ധിപ്പിച്ചാൽ കൂടുതൽ ആളുകൾ ബെംഗളൂരുവിലെത്തുന്നതിനിടയാക്കും. ഇക്കാര്യം…
Read Moreസർക്കാർ സ്‌കൂളിലെ ആത്മീയ പ്രഭാഷണം: അന്വേഷണ റിപ്പോർട്ട് തമിഴ്‌നാട് സർക്കാരിന് സമർപ്പിക്കും
ചെന്നൈ: സർക്കാർ സ്‌കൂളിൽ നടന്ന വിവാദമായ ആധ്യാത്മിക പ്രഭാഷണത്തിൻ്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് (സെപ്റ്റംബർ 13) തമിഴ്‌നാട് സർക്കാരിന് സമർപ്പിക്കുമെന്ന് റിപ്പോർട്ട്. ആഗസ്റ്റ് 28 ന് അശോക് നഗർ, സൈദാപേട്ട് സർക്കാർ സ്‌കൂളുകളിൽ ആത്മ വിശ്വാസ പ്രഭാഷകൻ മഹാവിഷ്ണു നടത്തിയ പ്രഭാഷണം വിവാദമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട സ്‌കൂളിലെ രണ്ട് പ്രിൻസിപ്പൽമാരെയും സ്ഥലം മാറ്റി. ഇതോടൊപ്പം വാഗ്മി മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറുവശത്ത് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.കണ്ണപ്പൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും അന്വേഷണം നടത്തിവരികയായിരുന്നു. ഇതനുസരിച്ച്, അശോക് നഗർ,…
Read Moreപുരോഗമന രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടം: സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ അന്തരിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ഗവർണറും മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അനുശോചന രേഖപ്പെടുത്തി. ഗവർണർ ആർഎൻ രവി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹം നൽകിയ സ്വാധീനം ചെലുത്തിയ സംഭാവനകളും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിൻ്റെ കുടുംബത്തിന് എൻ്റെ ഹൃദയംഗമമായ അനുശോചനം. മുഖ്യമന്ത്രി സ്റ്റാലിൻ: ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ മുതിർന്ന നേതാവും…
Read More