കാത്തിരിപ്പിന് അവസാനം നഗരത്തിൽ വേനൽ മഴയെത്തി!

ബെംഗളൂരു : ഈ വേനൽ ബെംഗളൂരു നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് നഗരത്തിൽ രേഖപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.അത് 38.5 ഡിഗ്രി ആയിരുന്നു. ഒരു കാലത്ത് ഫാൻ പോലും ആവശ്യമില്ലായിരുന്ന നഗരത്തിൽ നല്ലൊരു വിഭാഗം എ.സി. വാങ്ങുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ഈ സമയത്താണ് മനസിൽ കുളിർ മഴയായി നഗരത്തിൽ വേനൽ മഴയെത്തുന്നത്. കനത്ത ഇടിമുടക്കത്തിൻ്റേയും കാറ്റിൻ്റേയും അകമ്പടിയോടെ ഇന്ന് വൈകുന്നേരം 6 മണിയോടെ ശിവാജി നഗർ, ഇന്ദിരാ നഗർ, മാറത്തഹള്ളി, സി.വി.രാമൻ നഗർ, വിജയ…

Read More

കാത്തിരിപ്പിന് അവസാനം നഗരത്തിൽ വേനൽ മഴയെത്തി!

ബെംഗളൂരു : ഈ വേനൽ ബെംഗളൂരു നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് നഗരത്തിൽ രേഖപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.അത് 38.5 ഡിഗ്രി ആയിരുന്നു. ഒരു കാലത്ത് ഫാൻ പോലും ആവശ്യമില്ലായിരുന്ന നഗരത്തിൽ നല്ലൊരു വിഭാഗം എ.സി. വാങ്ങുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ഈ സമയത്താണ് മനസിൽ കുളിർ മഴയായി നഗരത്തിൽ വേനൽ മഴയെത്തുന്നത്. കനത്ത ഇടിമുടക്കത്തിൻ്റേയും കാറ്റിൻ്റേയും അകമ്പടിയോടെ ഇന്ന് വൈകുന്നേരം 6 മണിയോടെ ശിവാജി നഗർ, ഇന്ദിരാ നഗർ, മാറത്തഹള്ളി, സി.വി.രാമൻ നഗർ, വിജയ…

Read More

യുവാക്കൾക്കിടയിൽ ഏറ്റവും അധികം കണ്ടുവരുന്നത് ഈ ക്യാൻസർ വകഭേദം; മരണനിരക്കും ആശങ്കാജനകം

stomach pain

ക്യാൻസര്‍ രോഗം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയെടുക്കാൻ ഇന്ന് സൗകര്യങ്ങളുണ്ട്. പക്ഷേ പല കേസുകളിലും വൈകി മാത്രം രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതോടെ ചികിത്സയ്ക്കുള്ള സാധ്യത ചുരുങ്ങിവരുന്നു. ചികിത്സയുടെ ഫലവും കുറയുന്നു. ക്യാൻസര്‍ രോഗത്തിന്‍റെ കാര്യത്തിലും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ആകെ വന്നിട്ടുള്ള മാറ്റങ്ങള്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. ക്യാൻസര്‍ ബാധിതരുടെ എണ്ണം, മരണനിരക്ക്, യുവാക്കളെ ബാധിക്കുന്നതിന്‍റെ തോത് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ പോസിറ്റീവായതും നെഗറ്റീവായതുമായ മാറ്റങ്ങളുണ്ട്. ‘ആനല്‍സ് ഓഫ് ഓങ്കോളജി’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിലവില്‍ ചെറുപ്പക്കാരില്‍ മലാശയ ക്യാൻസര്‍…

Read More

കേരളത്തിൽ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: കേരളത്തിൽ ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ഉന്നതതല യോഗം തീരുമാനമെടുക്കും. കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവല്‍ക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കില്‍ ചൊവ്വാഴ്ച ഉപഭോഗം 113.26 ദശലക്ഷം യൂണിറ്റെന്ന സര്‍വകാല റെക്കോഡിലെത്തി. ഇതോടെ ജലവൈദ്യുതി ഉല്‍പ്പാദവും ബോര്‍ഡ് വര്‍ധിപ്പിച്ചു. ഇന്നലെ 221.0 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. പുറത്തുനിന്നും എത്തിച്ചതാകട്ടെ 89.08 ദശലക്ഷം യൂണിറ്റും. ഉപഭോഗം കുതിച്ചുയര്‍ന്നതോടെ നിയന്ത്രണം വേണമെന്ന നിലപാടില്‍ ഉറച്ചു…

Read More

രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു; ബുദ്ധിലായി ജനങ്ങൾ

ചെന്നൈ : സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തി. ഇതുമൂലം കോയമ്പത്തൂരിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലാ രാത്രിയിലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത്  കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജനങ്ങളുടെ ആവശ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വൈദ്യുതി, വേനൽക്കാലത്ത് വെയിലിൻ്റെ ആഘാതത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ വളരെ സഹായകരമാകുന്നത് കൊണ്ടുതന്നെ തമിഴ്‌നാട്ടിലുടനീളം വേനൽക്കാലത്ത് വൈദ്യുതി ആവശ്യം പതിവിലും കൂടുതലാണ്. ഈ വർഷം ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം 20,000 മെഗാവാട്ടായി വർധിച്ചു. എന്നാൽ, പവർകട്ട് വലിയ തോതിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.…

Read More

തന്നെയും പാർട്ടിയെയും കരിവാരി തേക്കുന്നു; ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇ പി ജയരാജന്‍

കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തുകയും ബിജെപിയിലേക്ക് പോകാന്‍ ശ്രമം നടത്തി എന്നുമാണ് ഇപിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണം. ഇരുവര്‍ക്കുമെതിരെ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഇവര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.…

Read More

കൽക്വാറിയിലെ വെടിമരുന്ന് സംഭരണശാലയിൽ പൊട്ടിത്തെറി; 3 പേർ മരിച്ചു; ഉടമ അറസ്റ്റിൽ

ചെന്നൈ: വിരുദുനഗർ ജില്ലയിലെ ഗരിയപട്ടിക്ക് സമീപം കൽക്വാറിയിൽ വെടിമരുന്ന് സംഭരണശാല പൊട്ടിത്തെറിച്ച് 3 പേർ മരിച്ചു. അവിയൂർ സ്വദേശി സേതുവിൻ്റെയും രാജപാളയം സ്വദേശി രാമൻ്റെയും ഉടമസ്ഥതയിലുള്ള ക്വാറി ഗരിയാപട്ടിക്കടുത്ത് കടമ്പൻകുളത്ത് ആണ് പ്രവർത്തിച്ചിരുന്നത്. ഇന്നലെ രാവിലെ ഇവിടെ പതിവുപോലെ തൊഴിലാളികൾ ജോലി ചെയ്യുകയായിരുന്നു. ഈ സമയം ഇവർ വാനിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ ക്വാറിയിലെ വെടിമരുന്ന് ഡിപ്പോയിൽ ഇറക്കുകയായിരുന്നു. പെട്ടെന്ന് സ്‌ഫോടകവസ്തുക്കൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഏകദേശം 2 കി.മീ. ദൂരെ വരെ സ്ഫോടന ശബ്ദം കേട്ടതയാണ് റിപ്പോർട്ടുകൾ. അവിടെ ജോലി ചെയ്തിരുന്ന ടി.പുതുപ്പട്ടി കന്ദസാമി…

Read More

ഭർതൃമതിയായ യുവതി‌ പ്രണയത്തിൽനിന്ന് പിന്മാറിയില്ല; മകളെ അച്ഛൻ വെട്ടിക്കൊന്നു

ചെന്നൈ : ബന്ധുവായ യുവാവുമായുള്ള പ്രണയത്തിത്തിൽനിന്ന് പിന്മാറാത്തതിന്റെ പേരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. തിരുനെൽവേലി ജില്ലയിലെ കോകന്താൻപാറയിലുള്ള മാരിയപ്പനാണ് (55) മകൾ മുത്തുപ്പേച്ചിയെ (35) കൊലപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങിയതിനെത്തുടർന്ന് മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന മുത്തുപ്പേച്ചി ബന്ധുവായ യുവാവുമായി പ്രണയത്തിലായി. മാരിയപ്പൻ പലതവണ ആവശ്യപ്പെട്ടിട്ടും മകൾ ഈ ബന്ധത്തിൽനിന്ന് പിൻമാറിയില്ല. തുടർന്നാണ് കൊലപാതം ആസൂത്രണം ചെയ്തത്. ബന്ധുവീട്ടിലേക്കെന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മുത്തുപ്പേച്ചിയെ മാരിയപ്പൻ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. വിജനമായ പ്രദേശത്തെത്തിയപ്പോൾ ബൈക്ക് നിർത്തി അരിവാളുകൊണ്ട് വെട്ടി. സമീപമുള്ള കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുത്തുപ്പേച്ചിയെ പിന്തുടർന്നുചെന്ന് വെട്ടി…

Read More

ഇളയരാജയെക്കുറിച്ചുള്ള പരാമർശം; വൈരമുത്തുവിന് മുന്നറിയിപ്പുമായി സഹോദരൻ ഗംഗൈഅമരൻ

ചെന്നൈ : തന്റെ സഹോദരൻ ഇളയരാജയെക്കുറിച്ച് മോശമായ പരാമർശം തുടർന്നാൽ കവിയും ഗാനരചയിതാവുമായ വൈരമുത്തു കടുത്തനടപടി നേരിടേണ്ടി വരുമെന്ന് സംവിധായകനും സംഗീത സംവിധായകനുമായ ഗംഗൈ അമരൻ. സിനിമാ ഗാനങ്ങളുടെ പകർപ്പവകാശ വിവാദത്തിൽ ഇളയരാജയ്ക്കെതിരേ വൈരമുത്തു നടത്തിയ പരാമർശങ്ങളാണ് ഗംഗൈ അമരനെ ചൊടിപ്പിച്ചത്. ഒരു ഗാനത്തിന്റെ ഈണത്തെപ്പോലെത്തന്നെ വരികൾക്കും പ്രധാന്യമുണ്ടെന്നും ബുദ്ധിയുള്ളവർക്ക് ഇത് അറിയാമെന്നുമായിരുന്നു വൈരമുത്തു പറഞ്ഞത്. പകർപ്പവകാശത്തിന്റെ പേരിൽ ഇളയരാജയും സംഗീത കമ്പനിയും തമ്മിലുള്ള തർക്കം സംബന്ധിച്ച കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി, വരികളും പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈണം നൽകിയതിന്റെ പേരിൽ പാട്ടിനുമേൽ ഇളയരാജയ്ക്ക്…

Read More

ഊട്ടി, കൊടൈക്കനാൽ സന്ദർശനത്തിന് ഇ-പാസ്: കേരളത്തിനടക്കം തിരിച്ചടിയാകും

tourism

ചെന്നൈ : ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽനിന്നടക്കമുള്ള വിനോദസഞ്ചാരികൾക്ക് തിരിച്ചടിയാകും. കൊച്ചി മുതൽ മലബാർ മേഖലയിൽനിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം ഇ-പാസ് വഴിയാക്കണമെന്ന മദ്രാസ് ഹൈക്കോടതിവിധിയിൽ എതിർപ്പുമായി വ്യാപാരികളും രംഗത്ത് എത്തി…

Read More