ചെന്നൈ : ഓണാവധിക്ക് നാലുമാസത്തോളം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവിൽനിന്നും ചെന്നൈയിൽനിന്നും കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കിട്ടാനില്ല. സെപ്റ്റംബർ 15-നാണ് തിരുവോണം. അതിനാൽ 12, 13 തീയതികളിലാണ് മലയാളികൾ കൂടുതലും നാട്ടിലേക്കുപോകുന്നത്. ഇതിൽ 13 വെള്ളിയാഴ്ചയായതിനാൽ ഈ ദിവസത്തെ തീവണ്ടികളിലാണ് മുഴുവൻ ടിക്കറ്റുകളും തീർന്നത്. 12-ന് ചില തീവണ്ടികളിൽ ഏതാനും ടിക്കറ്റുകൾ ബാക്കിയുണ്ട്. ബുക്കിങ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ടിക്കറ്റുകൾ തീർന്നതിനാൽ മലയാളികളുടെ ഓണയാത്ര ഇത്തവണയും ദുരിതമാകുമെന്നാണ് സൂചന. തീവണ്ടി ടിക്കറ്റ് കിട്ടാത്തവർ കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ്. യാത്രയ്ക്ക് ഒരുമാസംമുമ്പാണ് ആർ.ടി.സി. ബസുകളിൽ…
Read MoreMonth: May 2024
മുഖ്യമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതി നിരസിച്ചു; ആശുപത്രിക്ക് നാലുലക്ഷം രൂപ പിഴ
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മുതൽവർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിരസിച്ച സ്വകാര്യ ആശുപത്രിക്കെതിരേ നടപടിയുമായി ഉപഭോക്തൃകോടതി. ശസ്ത്രക്രിയക്കു ചെലവായ 3.64 ലക്ഷം രൂപയും രോഗിക്ക് മനോവിഷമമുണ്ടാക്കിയതിന് നഷ്ടപരിഹാരമായി 50,000 രൂപയും നൽകാൻ തിരുവള്ളൂർ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. തിരുവൊട്ടിയൂർ കാലടിപ്പേട്ട സ്വദേശി മോഹനാണ് പരാതിനൽകിയത്. മുഖ്യമന്ത്രിയുടെ ആരോഗ്യപരിരക്ഷ പദ്ധതി ഉപയോഗപ്പെടുത്താമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് 2018-ൽ താൻ ബിൽറോത്ത് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ നടത്തിയതെന്നും പിന്നീട് ഇൻഷുറൻസ് നൽകാതെ 3.64 ലക്ഷം രൂപ ഈടാക്കിയെന്നും പരാതിയിൽ പറയുന്നു. ആശുപത്രിയിൽനിന്ന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്…
Read Moreഎഗ്മോർ റെയിൽവേസ്റ്റേഷനിൽനിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ മണിക്കൂറിനുള്ളിൽ കണ്ടെത്തി ആർ.പി.എഫ്. സേനാംഗങ്ങൾ
ചെന്നൈ : എഗ്മോർ റെയിൽവേസ്റ്റേഷനിൽനിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി ആർ.പി.എഫ്. സേനാംഗങ്ങൾ രക്ഷിതാക്കളെ ഏല്പിച്ചു. തെലങ്കാനയിൽനിന്ന് ചെന്നൈ കാണാനെത്തിയ കുടുംബത്തിലെ കുട്ടിയൊണ് റെയിൽവേസ്റ്റേഷന്റെ വിശ്രമമുറിയിൽനിന്ന് കാണാതായത്. പോലീസ് നടത്തിയ തിരച്ചിലിൽ കുട്ടിയെ ബേസിൻ ബ്രിഡ്ജ് റെയിൽവേസ്റ്റേഷനിൽ ആർ.പി.എഫ്. എസ്.ഐ.യായ ബാബുലാൽ മീണ കണ്ടെത്തി. കുട്ടിയെ തട്ടികൊണ്ടുപോയയാളെ പിടികൂടാനായിട്ടില്ല. 30 വയസ്സ് പ്രായംതോന്നിക്കുന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി ആർ.പി.എഫ്. എഗ്മോർ ഇൻസ്പെക്ടർ ശിവസേനൻ പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിൽ മൊബൈൽഫോണുണ്ടായിരുന്നു. രക്ഷപ്പെടുത്തിയ സമയത്ത് കുട്ടിയുടെ കൈയിൽ…
Read Moreസംസ്ഥാനത്ത് കനത്തമഴ: തെക്കൻ ജില്ലകളിൽ റെഡ് അല്ലെർട്ട്
ചെന്നൈ : കനത്തെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ചുവപ്പ് ജാഗ്രത പുറപ്പെടുവിച്ചു. കേരളത്തോട് ചേർന്നുകിടക്കുന്ന തേനി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലാണ് ചൊവ്വാഴ്ച വരെ ജാഗ്രതാ നിർദേശം നൽകിയത്. ഇത് കൂടാതെ വിരുദുനഗർ, കോയമ്പത്തൂർ, തിരപ്പുർ, നീലഗിരി, ദിണ്ടിക്കൽ ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. മധുര, ശിവഗംഗ, രാമനാഥപുരം, തൂത്തുക്കുടി, പുതുക്കോട്ട ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെ തുടർന്ന് സംസ്ഥാനത്ത് താപനിലയിൽ ഗണ്യമായ…
Read Moreകേരളത്തിൽ നിന്ന് മോഷ്ടിച്ച കാർ ജി.പി.എസ്. സഹായത്തോടെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി
ചെന്നൈ : കേരളത്തിൽ നിന്ന് മൂന്നുമാസംമുമ്പ് കാണാതായ കാർ ജി.പി.എസിന്റെ സഹായത്തോടെ തമിഴ്‌നാട്ടിൽനിന്ന് ഉടമതന്നെ കണ്ടെത്തി. മോഷ്ടിച്ച കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന ആറംഗസംഘം അറസ്റ്റിലാവുകയുംചെയ്തു. തൃശ്ശൂർ തലപ്പിള്ളി സ്വദേശി യു. അസ്കർ ഈവർഷം ജനുവരിയിൽ വാങ്ങിയ കാറാണ് മാർച്ച് രണ്ടിന് കാണാതായത്. പോലീസിൽ പരാതിനൽകിയെങ്കിലും ഫലമുണ്ടായില്ല. കാറിൽ ജി.പി.എസ്. ഘടിപ്പിച്ചിരുന്നെങ്കിലും അതു പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. മാസങ്ങൾക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ച ആകസ്മികമായി ജി.പി.എസ്. വീണ്ടും പ്രവർത്തിച്ചുതുടങ്ങുകയും സിഗ്നൽ ലഭിക്കുകയുംചെയ്തു. അതനുസരിച്ച് കാർ ആന്ധ്രാപ്രദേശിലാണുള്ളതെന്ന് മനസ്സിലായി. അസ്കർ സുഹൃത്തുമൊത്ത് തൃശ്ശൂരിൽനിന്ന് കാറിൽ പുറപ്പെട്ടു. അപ്പോഴേക്കും കാർ തമിഴ്‌നാട്ടിലേക്ക് കടന്ന്…
Read Moreവെയിലും മഴയും കൊണ്ടൊന്നും കോയമ്പേട് മാർക്കറ്റിലെ പച്ചക്കറി വില ഉയർന്നില്ല;
ചെന്നൈ: ഈ വേനൽച്ചൂടിലും കനത്ത മഴയിലും കോയമ്പേട് വിപണിയിൽ പച്ചക്കറി വില വർധിച്ചില്ല. സാധാരണയായി വേനൽ ആരംഭിക്കുമ്പോൾ, വെള്ളത്തിൻ്റെ അഭാവം മൂലം പച്ചക്കറി ഉൽപാദനത്തെ ബാധിക്കാറുണ്ട്. അത്യുഷ്ണം മൂലം പൂവ് കൊഴിയുകായും ഇതുമൂലം കോയമ്പേട് മാർക്കറ്റിലേക്കുള്ള പച്ചക്കറികളുടെ വരവ് കുറയുകയും അവയുടെ വില കുത്തനെ ഉയരുകയും ചെയ്തു . എന്നാൽ ഇക്കുറി കനത്ത മഴയെ തുടർന്നുണ്ടായ അഭൂതപൂർവമായ ചൂട് കാരണം കോയമ്പേട് മാർക്കറ്റിൽ പച്ചക്കറി വിലയിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 21 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി ഇന്നലെ നേരിയ തോതിൽ ഉയർന്ന് 25…
Read Moreജിഷ വധക്കേസ്: പ്രതി അമീറുൽ ഇസ്ലാംമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി.
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്ലാംമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ അമീറുൽ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് വധശിക്ഷ ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്. കോടതി വിധി കേള്‍ക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാല്‍സംഗം,അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമീറുൽ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍…
Read Moreപെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതി അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി ഇന്ന്
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സർക്കാരിന്‍റെ അപേക്ഷയിൽ വിധി ഇന്ന്. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറയുക. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പറയും.നിയമ വിദ്യാർഥിയായ ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2017 ലാണ് എറണാകുളം സെഷൻസ് കോടതി പ്രതി അമീറുൾ ഇസ്‍ലാമിന് വധശിക്ഷ വിധിക്കുന്നത്. ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചാൽ മാത്രമേ തുടർനടപടിയിലേക്ക് കടക്കാൻ കഴിയുകയൊള്ളു. ഇതിനായുള്ള സർക്കാറിൻ്റെ അപേക്ഷയിലാണ്…
Read Moreറെയിൽപാളത്തിൽ ഉരുൾപൊട്ടി: മേട്ടുപ്പാളയം-ഊട്ടി ഹിൽ ട്രെയിൻ സർവീസ് റദ്ദാക്കി
ചെന്നൈ : മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിൽ പർവത റെയിൽവേയിൽ പാറകൾ വീണതിനെത്തുടർന്ന് ഇന്നലെ മൗണ്ടൻ ട്രെയിൻ സർവീസ് റദ്ദാക്കി. ഏപ്രിൽ അവസാനം വരെ മഴ പെയ്യാത്തതിനാൽ നീലഗിരി ജില്ലയിൽ കടുത്ത വരൾച്ചയും ജലക്ഷാമവും അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ 4 മുതൽ ജില്ലയിൽ വ്യാപകമായി മഴ പെയ്യുന്നുണ്ട്. അങ്ങനെ ജലക്ഷാമം ഒരു പരിധിവരെ മറികടക്കുന്നുണ്ട്. പ്രാന്തപ്രദേശങ്ങളായ ഉത്തഗൈ, കല്ലട്ടി, കട്ടബെട്ട്, കൂക്കൽതൊറൈ, കോത്തഗിരി , കോടനാട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം വ്യാപകമായ മഴ ലഭിച്ചത്. എന്നാൽ കൂക്കൽ തോരായി പുഴയിൽ വെള്ളപ്പൊക്കമുണ്ടായി. കൂടാതെ അപ്പർ ഭവാനി,…
Read Moreകന്നുകാലികളെ വേട്ടയാടിയ പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി
ചെന്നൈ : നെല്ലായി ജില്ലയിലെ വിക്രമസിംഹപുരത്തിന് സമീപം ടൗണിൽ കയറി ആടുകളെ വേട്ടയാടിയ പുലിയെ വനംവകുപ്പ് പിടികൂടി. കാട്ടിൽ നിന്ന് എത്തിയ പുലി നെല്ലായി ജില്ലയിലെ വിക്രമസിംഹപുരത്തിന് സമീപം പശ്ചിമഘട്ടത്തിലെ വെമ്പയ്യപുരം മേഖലയിലേക്കാണ് പ്രവേശിച്ചത്. തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടൗണിൽ കറങ്ങി നടന്ന പുലി കർഷകരുടെ ആടുകളെ വേട്ടയാടി. ഇതോടെ പൊതുജനങ്ങളും കർഷകരും ഭീതിയിലായി. പുലിയെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് വനംവകുപ്പ് നിരീക്ഷണത്തിൽ ഏർപ്പെട്ടു. സ്‌നിഫർ നായയുടെ സഹായത്തോടെ പുലി ഏത് വഴിയാണ് വന്നതെന്നും പോയതെന്നും പഠിച്ചു.…
Read More