ആധുനിക ചരക്ക് ടെർമിനൽ ആർക്കോണത്ത് വരുന്നു

ചെന്നൈ : ദക്ഷിണറെയിൽവേയുടെ ഗതിശക്തി പദ്ധതിപ്രകാരം ആർക്കോണത്ത് മൾട്ടിമോഡൽ ചരക്ക് ടെർമിനൽ നിർമിക്കും. ചരക്ക് ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർക്കോണം റെയിൽവേ സ്റ്റേഷനുസമീപം ഒരുലക്ഷം ഏക്കറിൽ ചരക്ക് ടെർമിനൽ നിർമിക്കുന്നത്. ചരക്ക് എളുപ്പം കൈമാറുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. രണ്ട് ചരക്ക് തീവണ്ടികൾക്ക് പൂർണമായും നിർത്തിയിടാനുള്ള സൗകര്യമുണ്ട്. ചരക്ക് നീക്കത്തിന്റെ വേഗം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ടെർമിനൽ സ്ഥാപിക്കുന്നത്. ടെർമിനലിന്റെ നിർമാണം പൂർത്തിയായാൽ വർഷത്തിൽ പത്തുലക്ഷം ടൺ ചരക്ക് ടെർമിനൽ കൈകാര്യംചെയ്യും. ടെർമിനൽ വരുന്നതോടെ റാണിപ്പേട്ട്, തിരുപ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ കൂടുതൽപേർക്ക് ജോലി ലഭിക്കും.…

Read More

നഗരത്തിൽ നിരോധിത തീവ്രവാദ സംഘടനയിലെ അംഗമായ യുവാവ് പിടിയിൽ

ചെന്നൈ : നിരോധിത തീവ്രവാദ സംഘടനയിലെ അംഗമായ പശ്ചിമബംഗാൾ സ്വദേശിയെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു. കോയമ്പേടിനുസമീപം ഒളിച്ചു താമസിക്കുകയായിരുന്ന അൻവർ എന്നയാളാണ് പിടിയിലായത്. അൽ ഇസ്‍ലാം എന്ന സംഘടനയുമായി അൻവർ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇതേ സംഘടനയിൽ ഉൾപ്പെട്ട ഹബീബുള്ള എന്നയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അയാൾ നൽകിയ വിവരമനുസരിച്ചാണ് പശ്ചിമബംഗാൾ പോലീസ് അൻവറിനെ ചെന്നൈയിൽ നിന്ന് പിടികൂടിയത്. ഇയാൾക്കെതിരേ യു.എ.പി.എ. പ്രകാരം കേസെടുത്തു. ഇന്ത്യൻ ഭരണകൂടത്തിനെതിരേ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. അൽ ഇസ്‌ലാം സംഘടനയ്ക്ക് അൽ ഖായിദയുമായി അടുപ്പമുണ്ടെന്നാണ്…

Read More

ദേശീയ-അന്തർദേശീയ കായികമേളകളിൽ മെഡൽ നേടുന്ന 100 കായികതാരങ്ങൾക്ക് സർക്കാർ ജോലി; ഉദയനിധി സ്റ്റാലിൻ

ചെന്നൈ : ദേശീയ-അന്തർദേശീയ കായികമേളകളിൽ മെഡൽ നേടുന്ന 100 താരങ്ങൾക്ക് സർക്കാർജോലി നൽകുമെന്ന് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു. യുവജനങ്ങളിൽ കായികക്ഷമത വളർത്തിയെടുക്കുന്നതിനുവേണ്ടിയാണ് നടപടി. സംസ്ഥാനത്തെ 22 ഇടങ്ങളിൽ ഈ വർഷം 66 കോടി രൂപ ചെലവിൽ മിനി സ്റ്റേഡിയം നിർമിക്കും. കായികപ്രതിഭകൾക്കായി നടപ്പുസാമ്പത്തികവർഷം 100 കോടി രൂപയ്ക്ക് കായിക ഉപകരണങ്ങൾ വകുപ്പ് വാങ്ങും. കോയമ്പത്തൂരിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലംകണ്ടെത്തി. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 12 കോടി രൂപ ചെലവിൽ മേലക്കോട്ടയ്യൂരിനുസമീപം രാജ്യത്തെ ആദ്യത്തെ ബൈസിക്കിൾ മോട്ടോക്രോസ് ട്രാക്ക് ഉടൻ തുറക്കും. തെക്കൻ…

Read More

സംസ്ഥാനത്ത് നാല് കോർപ്പറേഷനുകൾ കൂടി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിൽ നാല് കോർപ്പറേഷനുകൾകൂടി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. കോർപ്പറേഷൻ രൂപവത്കരണത്തിനായുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പുതുക്കോട്ട, ക്ഷേത്രനഗരമായ തിരുവണ്ണാമലൈ, നാമക്കൽ, കാരൈക്കുടി എന്നീമുനിസിപ്പാലിറ്റികളാണ് കോർപ്പറേഷനുകളാക്കി മാറ്റുന്നത്. കോർപ്പറേഷനുകളാക്കി മാറ്റുന്നതോടെ റോഡുകളുടെ വീതികൂട്ടി നവീകരിക്കും. മഴവെള്ളം ഒഴുകിപ്പോകാനായി ഓടകൾ നിർമിക്കും. ഗാർഹികമാലിന്യങ്ങൾ ഒഴുകിപ്പോകാനായി ഭൂഗർഭമാലിന്യ പൈപ്പുലൈനുകൾ സ്ഥാപിക്കും. എല്ലാസൗകര്യങ്ങളും ഒരുക്കുന്നതോടെ കൂടുതൽ വാണിജ്യ-വ്യാപാരസ്ഥാപനങ്ങൾ ഈ സ്ഥലങ്ങളിൽ മുതൽമുടക്കും. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ താംബരം, കാഞ്ചീപുരം, കടലൂർ, കുംഭകോണം, കരൂർ, ശിവകാശി…

Read More

എല്ലാ സർക്കാർ ആശുപത്രികളിലും അമിത ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സ സൗകര്യം ഒരുക്കും;

ചെന്നൈ : എല്ലാ സർക്കാർ ആശുപത്രികളിലും അമിത ശരീരഭാരം കുറയ്ക്കാനും അമിത രക്തസമർദം, പ്രമേഹം, കരൾരോഗം എന്നിവയ്ക്കുള്ള ചികിത്സയും നൽകുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം. സുബ്രഹ്മണ്യം നിയമസഭയിൽ അറിയിച്ചു. അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നിലവിൽ ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലും, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജ് ആശുപത്രികളിലും നടത്തുന്നുണ്ട്. ഇനിയെല്ലാ ജില്ലകളിലുമുള്ള മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ശസ്ത്രക്രിയ നടത്താനുള്ള സൗകര്യങ്ങളുണ്ടാകും. ഇതോടൊപ്പം ആരംഭത്തിൽത്തന്നെ അർബുദം കണ്ടെത്താനുള്ള പരിശോധനാസംവിധാനവും ഏർപ്പെടുത്തും. ഇതിനായി 27 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.…

Read More

ക്ലിഫ് ഹൗസില്‍ കോടികള്‍ മുടക്കി മതിയാകാതെ സര്‍ക്കാര്‍; കണ്‍ട്രോള്‍ റൂം നവീകരണത്തിന് 16 ലക്ഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കോടികള്‍ മുടക്കി നവീകരണം നടത്തിയിട്ടും മതിയാകാതെ സര്‍ക്കാര്‍. കാലി തൊഴുത്തു മുതല്‍ ചുറ്റുമതിലുവരെ കോടികള്‍ ചിലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഇനി നവീകരിക്കാന്‍ പോകുന്നത് പോലീസ് കണ്‍ട്രോള്‍ റൂമാണ്. ഇതിനായി മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പായ പൊതുമരാമത്ത് ടെണ്ടര്‍ ക്ഷണിച്ചു. 16.31 ലക്ഷത്തിനാണ് പോലീസ് കണ്‍ട്രോള്‍ റൂം നവീകരിക്കുന്നത്. എന്തെല്ലാം നവീകരണ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ടെണ്ടറില്‍ വ്യക്തമാക്കിയിട്ടില്ല. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ടാണ്. ഇതുകൂടാതെ ക്ലിഫ് ഹൗസില്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനും ടെണ്ടര്‍…

Read More

സംസ്ഥാനത്ത് വനിതാ ശാക്തീകരണത്തിനായി 1,185 കോടി രൂപയുടെ പദ്ധതികൾ നടത്തും

ചെന്നൈ : ലോക ബാങ്കിന്റെ പിന്തുണയോടെ തമിഴ്‌നാട്ടിൽ 1,185 കോടിരൂപ ചെലവിൽ വനിതാ ശാക്തീകരണത്തിനായി വിവിധപദ്ധതികൾ നടപ്പിലാക്കുന്നു. തൊഴിലുംസുരക്ഷയും ഒരുക്കി സ്ത്രികളെകരുത്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അഞ്ചുവർഷത്തെ പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് മന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ഇതുപ്രകാരം നടപ്പ് അധ്യയനവർഷംമുതൽ സൈക്കോമെട്രിക് പരിശോധനയിലൂടെ എട്ടാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള സർക്കാർസ്കൂൾവിദ്യാർഥിനികളുടെ പ്രതിഭകണ്ടെത്തി സംരംഭകത്വ നൈപുണ്യ പരിശീലനംനൽകും. ഇതിലൂടെ ഒട്ടേറെ തൊഴിലവസരങ്ങളും ഒരുക്കും. എട്ടുജില്ലകളിൽ സ്ത്രീകളുടെ കഴിവുകൾകണ്ടെത്തി ഗുണമേന്മയുള്ള തൊഴിൽപദ്ധതി വികസിപ്പിച്ച് നടപ്പിലാക്കും. നൈപുണ്യ വികസനം, സംരംഭകത്വം, മനഃശാസ്ത്രപരമായ കൗൺസിലിങ്, തൊഴിൽ എന്നിവയെക്കുറിച്ച് വനിതകൾക്ക് ആശയവിനിമയംനടത്താനായി പ്രത്യേകകേന്ദ്രം…

Read More

ഇന്ന് നിയമസഭയിൽ മദ്യനിരോധന ഭേദഗതി ബിൽ അവതരിപ്പിക്കും

ചെന്നൈ : തമിഴ്‌നാട്ടിൽ മദ്യനിരോധന നിയമ ഭേദഗതി ബിൽ ശനിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വ്യാജമദ്യം വിൽപ്പന നടത്തിയാൽ കടുത്തശിക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബിൽ അവതരിപ്പിക്കുന്നത്. ജീവൻ അപകടത്തിലാക്കുന്ന വ്യാജമദ്യവിൽപ്പന നടത്തുന്നവർക്ക് കടുത്തശിക്ഷ നൽകാതെ വിൽപ്പന ഇല്ലാതാക്കാൻ കഴിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു. 1937-ലെ തമിഴ്‌നാട് പ്രൊഹിബിഷൻ നിയമവും ചർച്ചചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ വേണ്ട; പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി.

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മെഡിക്കല്‍ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. നീറ്റ് നടപ്പാക്കുന്നതിന് മുമ്പ് 12 ാം ക്ലാസിലെ മാര്‍ക്കിനടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രവേശനം. ഇത് വീണ്ടും നടപ്പിലാക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. നീറ്റ് പരീക്ഷ ക്രമക്കേടും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്. മണിതനേയ മക്കള്‍ കച്ചി, മറുമലര്‍ച്ചി ദ്രാവിഡ…

Read More