കർണാടകയിൽ കനത്ത മഴ; മേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ വർധന

ചെന്നൈ : മേട്ടൂർ അണക്കെട്ടിലെത്തുന്ന വെള്ളത്തിൻ്റെ അളവ് സെക്കൻഡിൽ 1,18,296 ഘനയടിയായി ഉയർന്നു. നീരൊഴുക്ക് ഈ നിലയിൽ തുടർന്നാൽ നാല് ദിവസത്തിനകം അണക്കെട്ട് നിറയാൻ സാധ്യതയുണ്ടെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അണക്കെട്ടിൻ്റെ ജലശേഷി 63.69 ടിഎംസിയിൽ നിന്ന് 67.06 ടിഎംസിയായി ഉയർന്നു. കർണാടകയിൽ കനത്ത മഴയെ തുടർന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. കബനി, കെആർഎസ് അണക്കെട്ടുകളിൽ നിന്ന് അധികജലം തുറന്നുവിടുന്നതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാവേരിയിലെ നീരൊഴുക്ക് വർധിച്ചുവരികയാണ്. ഇതുമൂലം കാവേരി നദി കരകവിഞ്ഞൊഴുകുകയും മേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 10 ദിവസമായി വർധിക്കുകയും…

Read More

എൺപതുകാരിയെ അടിച്ചുവീഴത്തി സ്വർണം കവർന്നവർ പിടിയിൽ

ചെന്നൈ: വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി 2.75പവൻ മാല കവർന്നവർ പിടിയിൽ. കാളപ്പെട്ടി സ്വദേശി ടി. വിഘ്നേശ്വരൻ (28), നീലഗിരി ഗൂഡല്ലൂർ സ്വദേശിനി നതിയ (നർമത-22) എന്നിവരാണ് കോവിൽപാളയം പോലീസിന്റെ പിടിയിലായത്. കാളപ്പെട്ടി പഴയ പോസ്റ്റോഫീസിന്‌ സമീപത്തെ എസ്. നഞ്ചമ്മാളിന്റെ മാലയാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് നഞ്ചമ്മാളെ വിഘ്നേശ്വരൻ അടിച്ചുവീഴ്ത്തുകയും മാലയുമായി കടക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

Read More

സിവിൽ സർവീസ് കോച്ചിം​ഗ് സെന്ററിലെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടം; മരിച്ചത് കൊച്ചി സ്വദേശിയായ വിദ്യാർത്ഥി;

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളില്‍ മലയാളിയും. കൊച്ചി സ്വദേശി നവീന്‍ ആണ് മരിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനാണ് മലയാളിയുടെ മരണവിവരം  മാധ്യമങ്ങൾക്ക്  കെെമാറിയത്. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ. റോഡിൽ നിന്നും മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയാണ് കഴിഞ്ഞദിവസം അക്കാദമിയില്‍ അപകടമുണ്ടായത്. വെള്ളം ഇരച്ചെത്തിയപ്പോൾ അതിനുള്ളിൽ കുടുങ്ങിയ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്.…

Read More

പോലീസുകാർക്ക് ആയുധ പരിശീലനം നൽകി 

ചെന്നൈ : സിറ്റി പോലീസിന്റെ നേതൃത്വത്തിൽ റൈഫിൾ ക്ലബ്ബിൽ പോലീസുകാർക്ക് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകി. ഒൻപത് അസിസ്റ്റന്റ് കമ്മിഷണർമാർ, 20 ഇസ്പെക്ടർമാർ, 40 സബ് ഇൻസ്പെക്ടർമാർ തുടങ്ങി 71 പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

Read More

അര്‍ജുനായി 13-ാം നാള്‍; അടിയൊഴുക്ക് ശക്തം; സ്വന്തം റിസ്‌കിൽ പുഴയില്‍ തിരച്ചില്‍ നടത്തി മൽപെയും സംഘവും

അങ്കോല: കര്‍ണ്ണാടകയിലെ ഷിരൂരില്‍ അര്‍ജ്ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പതിമൂന്നാം ദിനവും തുടരുന്നു. അര്‍ജുന്റെ ലോറിയുണ്ടെന്നു കരുതുന്ന ഗംഗാവലി നദിയില്‍ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പുഴയില്‍ അടിയൊഴുക്ക് ശക്തമാണെന്നും തിരച്ചില്‍ ഏറെ ദുഷ്‌കരമാണെന്നും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പറഞ്ഞു.അപകടം പിടിച്ച ദൗത്യമാണിത്. സ്വന്തം റിസ്‌കിലാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത് നദിയിലെ സീറോ വിസിബിലിറ്റിയാണ്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി തന്നെ തുടരുന്നു. കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരില്‍ തുടരുകയാണ്. ഇപ്പോള്‍ കരയില്‍നിന്ന് 132 കിലോമീറ്റര്‍…

Read More

പെയിന്റ് ഫാക്ടറിയിൽ വൻ തീപ്പിടിത്തം

fire

ചെന്നൈ : കാഞ്ചീപുരം ജില്ലയിലെ സോമംഗലത്തിനടുത്തുള്ള സ്‌പ്രേ പെയിന്റ് ഫാക്ടറിയിൽ വൻതീപ്പിടിത്തം. ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. പുകമൂലം പ്രദേശവാസികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. സ്‌പ്രേ പെയിന്റ് കുപ്പികളിൽ നിന്നുള്ള വാതകച്ചോർച്ചയാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് നിഗമനം. 30-ലധികം ജീവനക്കാരെ ഉടനടി ഒഴിപ്പിച്ചതിലൂടെ വൻദുരന്തം ഒഴിവാക്കാനായതായി പോലീസ് പറഞ്ഞു. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി മണിക്കൂറുകളെടുത്താണ് തീയണച്ചത്.

Read More

നിതി ആയോഗ് യോഗത്തിൽ മമതയുടെ പ്രസംഗം തടഞ്ഞതിൽ പ്രതിഷേധം അറിയിച്ച് സ്റ്റാലിൻ

ചെന്നൈ : നിതി ആയോഗ് യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസംഗം ഇടയ്ക്ക് നിർത്താൻ ആവശ്യപ്പെട്ടതിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതിഷേധിച്ചു. ഒരു മുഖ്യമന്ത്രിയോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. ജനാധിപത്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് നിർണായക സ്ഥാനമുണ്ട്. പ്രതിപക്ഷത്തെ ശത്രുക്കളെപ്പോലെ കാണാനും നിശ്ശബ്ദരാക്കാനും പാടില്ല. നിതി ആയോഗ് യോഗത്തിൽ മമതയുടെ പ്രസംഗം തടഞ്ഞതിൽ പ്രതിഷേധം അറിയിച്ച് സ്റ്റാലിൻഫെഡറൽ ഭരണക്രമത്തിൽ ചർച്ചകൾ ആവശ്യമാണെന്നും എല്ലാ അഭിപ്രായങ്ങളെയും മാനിക്കണമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

Read More

ബി.എസ്.പി. നേതാവിന്റെ വധം : രണ്ടുപേർ കൂടി അറസ്റ്റിൽ; പ്രതികളിൽ അഞ്ചുപേർ അഭിഭാഷകർ

ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ് കൊല്ലപ്പെട്ട കേസിൽ അഭിഭാഷകനുൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിലായി. അറസ്റ്റിലായവർ ഇതോടെ 18 ആയി ഉയർന്നു. 18 പേരിൽ അഞ്ചുപേർ അഭിഭാഷകരാണ്. തിരുവള്ളൂർ ജില്ലയിലെ മണലിയ്ക്ക് സമീപം മാത്തൂർ സ്വദേശിയും അഭിഭാഷകനുമായ ശിവ(45)യും പെരമ്പൂർ സ്വദേശിയായ പ്രദീപി(27)നെയുമാണ് അറസ്റ്റ് ചെയ്തത്. ശിവയെയും പ്രദീപിനെയും പോലീസ് എഗ്‌മോർ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി ശിവയെ രണ്ടാഴ്ചത്തേക്ക് പൂനമല്ലി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആംസ്‌ട്രോങ്ങിന്റെ കൊലയുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിലായിട്ടുണ്ട്. കൊലക്കേസ് പ്രതികളെ സഹായിച്ചെന്ന് സംശയിക്കുന്ന മുകിലനാണ്…

Read More

താംബരം യാർഡിൽ അറ്റകുറ്റപ്പണി: തീവണ്ടിസർവീസിൽ മാറ്റം

ചെന്നൈ : താംബരം റെയിൽവേ യാർഡിലെ അറ്റകുറ്റപ്പണിമൂലം ഓഗസ്റ്റ് ഒന്നുമുതൽ 15 വരെ രണ്ടുതീവണ്ടികൾ റദ്ദാക്കും. 10 തീവണ്ടികൾ വഴിതിരിച്ചുവിടും. 17 തീവണ്ടികൾ ഓഗസ്റ്റ് ഒന്നുമുതൽ 15 വരെ നിശ്ചിതദൂരത്തേക്ക് താത്കാലികമായി റദ്ദാക്കും. എഗ്‌മോർ-മംഗളൂരു സെൻട്രൽ എക്സ്‌പ്രസ് എഗ്‌മോർ-മംഗളൂരു എക്സ്‌പ്രസ് (16159) ഓഗസ്റ്റ് ഒന്നുമുതൽ 14 വരെ സർവീസ് ആരംഭിക്കുക തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. എഗ്‌മോറിനും തിരുച്ചിറപ്പള്ളിക്കുമിടയിൽ തീവണ്ടി സർവീസ് നടത്തില്ല. മംഗളൂരു സെൻട്രൽ-എഗ്‌മോർ എക്സ്‌പ്രസ് (16160) ഓഗസ്റ്റ് ഒന്നുമുതൽ 13 വരെ തിരുച്ചിറപ്പള്ളിവരെമാത്രമേ സർവീസ് നടത്തുകയുള്ളു. തിരുച്ചിറപ്പള്ളിക്കും എഗ്‌മോറിനുമിടയിൽ…

Read More

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ-മംഗളൂരു പ്രത്യേക തീവണ്ടി പുനരാരംഭിക്കുന്നത് പരിഗണനയിൽ

ചെന്നൈ : തിരക്ക് കുറയ്ക്കാൻ താംബരത്തുനിന്ന് വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്കും ഞായറാഴ്ച തിരിച്ചും സർവീസ് നടത്തിയിരുന്ന പ്രത്യേക വണ്ടി പുനരാരംഭിച്ചേക്കും. ചെന്നൈ-മംഗളൂരു തീവണ്ടികളിലെല്ലാം നിലവിൽ വൻതിരക്കാണ്. തീവണ്ടികളിൽ വാരാന്ത്യദിനങ്ങളിൽ തിരക്ക് രൂക്ഷമാകുന്നകാര്യം ദക്ഷിണറെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സർവീസ് പുനരാരംഭിക്കുന്നത് പരിഗണിക്കുന്നതായി അറിയിച്ചത്. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള ചെന്നൈ-മംഗളൂരു മെയിൽ (12601), ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685), ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് (22637), എഗ്‌മോർ- മംഗളൂരു എക്സ്‌പ്രസ് (16859) എന്നീ തീവണ്ടികളിലെല്ലാം വൻതിരക്കാണ് അനുഭവപ്പെടുന്നത്. മംഗളൂരു ഭാഗത്തേക്ക് ടിക്കറ്റ് ലഭിക്കാതെ ബസുകളിൽ അമിതനിരക്ക് നൽകി യാത്രചെയ്യുന്നവരും വർധിക്കുകയാണ്. താംബരത്തുനിന്ന് മംഗളൂരുവിലേക്ക് വെള്ളിയാഴ്ചകളിൽ 1.30-ന്…

Read More