ചെന്നൈ: ചെന്നൈ മെട്രോപൊളിറ്റൻ ഏരിയയിൽ, പൗരന്മാർ നിയമങ്ങൾ ലംഘിച്ച് ഉത്തരവാദിത്തബോധമില്ലാതെ എല്ലായിടത്തും നിർമ്മാണ, കെട്ടിടങ്ങൾ പൊളിച്ച മാലിന്യങ്ങൾ ജലാശയങ്ങളിൽ ഉപേക്ഷിക്കുന്നതായി റിപ്പോട്ട്.
ഇത് മെട്രോപൊളിറ്റൻ പ്രദേശത്തിൻ്റെ തിളക്കം നശിപ്പിക്കുകയും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴവെള്ളം ഒഴുകിപ്പോകുന്നത് തടയുകയും ചെയ്യുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ബക്കിംഗ്ഹാം കനാൽ പോലുള്ള ജലപാതകളിലാണ് നിർമാണ മാലിന്യം തള്ളുന്നത്.
ഈ സാഹചര്യത്തിൽ കോർപറേഷൻ അനുവദിച്ച സ്ഥലങ്ങളിൽ മാത്രമേ നിർമാണ മാലിന്യം തള്ളാവൂ. ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും നിർമാണ മാലിന്യം തള്ളുകയാണെങ്കിൽ 500 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്തും.
ചട്ടങ്ങൾ ലംഘിച്ച് ആരെങ്കിലും നിർമാണ മാലിന്യം തള്ളുകയാണെങ്കിൽ കോർപറേഷൻ്റെ 1913 എന്ന പരാതി നമ്പറിൽ ബന്ധപ്പെട്ടാൽ പരാതി നൽകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. .
ലഭിക്കുന്ന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാനും ചട്ടങ്ങൾ ലംഘിച്ച് നിർമാണ മാലിന്യം തള്ളുന്ന സ്ഥലങ്ങൾ നിരീക്ഷിക്കാനും ജലാശയങ്ങളിൽ തള്ളുന്നത് തടയാനും നഗരസഭാ ഭരണസമിതി 3 മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിച്ചു.
വേഗത്തിൽ നടപടിയെടുക്കാൻ സംഘങ്ങൾക്ക് പ്രത്യേക പട്രോളിങ് വാഹനങ്ങളും നൽകിയിട്ടുണ്ട് എന്നും ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ജെ. കുമാരഗുരുപരൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു-