റെയിൽവേ കനിഞ്ഞു: ഓണക്കാലത്ത് പാലക്കാട് വഴി പ്രത്യേക ട്രെയിൻ സർവീസ്

ചെന്നൈ : ഒടുവിൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പാലക്കാട് വഴി കണ്ണൂർ, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ച് റെയിൽവേ. ഒരു മാസത്തിലധികമായി ഉന്നയിക്കുന്ന ആവശ്യമാണ് ഓണാഘോഷം തുടങ്ങുന്നതിന് ഒരു ദിവസംമുൻപേ റെയിൽവേ അനുവദിച്ചത്. ചെന്നൈ-മംഗളൂരു പ്രത്യേക വണ്ടി ചെന്നൈ സെൻട്രലിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.10-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06161) പിറ്റേന്ന് രാവിലെ 8.30-ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽനിന്ന് ഞായറാഴ്ച വൈകീട്ട് 6.45-ന് തിരിക്കുന്ന വണ്ടി(06162) പിറ്റേന്ന് രാവിലെ 11.13-ന് ചെന്നൈയിലെത്തും. ഒരു ഫസ്റ്റ് ക്ലാസ്, രണ്ട് എ.സി. ടു ടിയർ കോച്ചുകൾ, 12 സ്ലീപ്പർ…

Read More

ചെന്നൈ സെൻട്രൽ-കണ്ണൂർ പ്രത്യേക ട്രെയിൻ സർവീസ്

ചെന്നൈ സെൻട്രലിൽനിന്ന് 14-ന് രാത്രി 11.50-ന് പുറപ്പെടുന്ന വണ്ടി(06163) ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 3.45-ന് തിരിക്കുന്ന വണ്ടി(06164) പിറ്റേന്ന് രാവിലെ 7.55-ന് ചെന്നൈ സെൻട്രലിലെത്തും. ഒരു എ.സി. ത്രി ടിയർ എ.സി, ആറ് സ്ലീപ്പർ ക്ലാസ്, 12 ജനറൽ കോച്ചുകൾ എന്നിവയുണ്ട്. കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. എഗ്‌മോർ- കൊച്ചുവേളി പ്രത്യേക എ.സി. വണ്ടി ചെന്നൈ എഗ്‌മോറിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം 3.15-ന് പുറപ്പെടുന്ന…

Read More

വനിതാഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് അധ്യാപികമാർ മരിച്ചു

ചെന്നൈ : മധുരയിൽ വനിതാഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് അധ്യാപികമാർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ റഫ്രിജറേറ്ററിലെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. മധുരമീനാക്ഷി ക്ഷേത്രത്തിനുസമീപം പെരിയാർ ബസ് സ്റ്റാൻഡിനോടുചേർന്ന് അനധികൃതമായി പ്രവർത്തിക്കുകയായിരുന്ന വിശാഖ വിമൻസ് ഹോസ്റ്റലിലാണ് തീപ്പിടിത്തമുണ്ടായത്. അടുത്തുള്ള സർക്കാർ സ്കൂളിൽ അധ്യാപികയായ പരിമള സുന്ദരി (50), സ്വകാര്യ കാറ്ററിങ് കോളേജിൽ പഠിപ്പിക്കുന്ന ശരണ്യ (22) എന്നിവരാണ് മരിച്ചത്. പുകനിറഞ്ഞ് ശ്വാസം മുട്ടിയായിരുന്നൂ ഇരുവരുടെയും മരണം.

Read More

മദ്രാസ് ഹൈക്കോടതി ജഡ്ജിയിൽനിന്ന് പണംതട്ടാൻ ശ്രമം

ചെന്നൈ : മദ്രാസ് ഹൈക്കോടതിയിലെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പുസംഘം പണം കവരാൻ ശ്രമിച്ചതായി പരാതി. ഇക്കാര്യം വ്യക്തമാക്കി ജഡ്ജിക്കുവേണ്ടി സഹായി കൃഷ്ണൻ ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. മുംബൈ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മിഷൻ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് ഏതാനും ദിവസംമുൻപ് അജ്ഞാതൻ ജഡ്ജിയെ മൊബൈൽഫോണിൽ ബന്ധപ്പെട്ടത്. ജഡ്ജിയുടെ മൊബൈൽ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ പേരിൽ മുംബൈയിലെ അന്ധേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്റുമായി പോലീസെത്തുമെന്നുമായിരുന്നു ഭീഷണി. അതിനുമുൻപ് കേസ് ഒതുക്കിത്തീർക്കാൻ പണം…

Read More

ശ്രീലങ്കൻ സേനയുടെ കപ്പൽ ബോട്ടിലിടിച്ചു; നാല് തമിഴ് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

ചെന്നൈ : ശ്രീലങ്കൻ നാവികസേനയുടെ കപ്പൽ ബോട്ടിലിടിച്ച് നാല് തമിഴ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ത്യ- ശ്രീലങ്ക സമുദ്രാതിർത്തിക്കടുത്ത കൊടിയക്കരയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നാഗപട്ടണം സെരുത്തൂർ സ്വദേശി ധർമന്റെ ഫൈബർ ബോട്ടാണ് കപ്പലിടിച്ച് മറിഞ്ഞത്. ശക്തിവേൽ, ദേവരാജ്, കാർത്തികേയൻ, സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. തങ്ങളുടെ പരിക്കുകൾ പോലും വകവെക്കാതെ ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ വെള്ളത്തിൽനിന്നു പൊക്കിയെടുത്ത് ആറ് മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. അതിനുശേഷം മറ്റു മത്സ്യത്തൊഴിലാളികൾക്ക് കൈമാറി. 6.50 ലക്ഷം രൂപ വിലമതിപ്പുള്ള യമീൻ വലകൾ, ജി.പി.എസ്. ഉപകരണങ്ങൾ, മൊബൈൽ തുടങ്ങിയവ…

Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചർച്ച നടത്തി; പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യത

ചെന്നൈ : പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോർഡ് മോട്ടോഴ്‌സിന് തിരിച്ചു വരാനുള്ള വഴിയൊരുങ്ങുന്നു. യു.എസ്. സന്ദർശിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫോർഡ് അധികൃതരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. ഉത്പാദനം പുനരാരംഭിക്കുന്നതിന്റെ സാധ്യത ആരായാൻ കമ്പനി അധികൃതർ ഈ മാസം അവസാനം തമിഴ്‌നാട് സന്ദർശിക്കുമെന്നാണ് അറിയുന്നത്. മിഷിഗണിലെ കമ്പനി ആസ്ഥാനത്ത് ഫോർഡ് മോട്ടോഴ്‌സ് അധികൃതരുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നെന്ന് സ്റ്റാലിൻ അറിയിച്ചു. തമിഴ്‌നാടുമായി ഫോർഡിനുള്ള മൂന്നുപതിറ്റാണ്ടത്തെ ബന്ധം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. തമിഴ്‌നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോർഡ്…

Read More

സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി:  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്‌ ഡൽഹി ഓൾ ഇന്ത്യാ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. കടുത്ത പനിയെ തുടർന്ന് ആഗസ്ത് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി. ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച നേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടിൽ സമര…

Read More

ആവശ്യം ശക്തമെങ്കിലും ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി പ്രഖ്യാപനം വൈകുന്നു

ചെന്നൈ : ഓണത്തിന് ഹുബ്ബള്ളി, കച്ചേഗുഡ, സെക്കന്തരാബാദ് എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചെങ്കിലും ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ സംബന്ധിച്ച് റെയിൽവേക്ക് മിണ്ടാട്ടമില്ല. ഓണം അടുത്തിട്ടും ചെന്നൈയിൽനിന്ന് പാലക്കാട് വഴി കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം അധികൃതർ ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ല. കോച്ചുകളുടെ ലഭ്യതയ്ക്കനുസൃതമായി പ്രത്യേക തീവണ്ടികൾ അനുവദിക്കുന്നുണ്ടെന്നും ഓണത്തിന് ഇതുവരെയായി 34 പ്രത്യേക സർവീസുകൾ അനുവദിച്ചെന്നും പറയുമ്പോഴും പാലക്കാട് വഴി മംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. പ്രത്യേകതീവണ്ടിപ്രഖ്യാപനം വൈകുന്നതിനാൽ പലരും വൻനിരക്ക് നൽകി സ്വകാര്യ…

Read More

70 കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭിക്കും ; വിശദാംശങ്ങൾ

ഡൽഹി: 1.02 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ചികിത്സാ സഹായം ലഭിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾക്കാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭ്യമാകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയത്. മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പരിരക്ഷയ്ക്കു വരുമാനപരിധിയോ മറ്റോ…

Read More

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു.

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്.എളമക്കര ആര്‍എംവി റോഡ് ചിറക്കപറമ്പിൽ ശാരദാനിവാസില്‍ അരുന്ധതിയാണ് (24) മരിച്ചത്. ചൊവ്വഴ്ച രാവിലെ എട്ടിനാണ് സംഭവം. പതിവായി ജിമ്മില്‍ പോയി വ്യായാമം ചെയ്യാറുള്ള ആള്‍ ആണ് മരിച്ച അരുന്ധതി. ചൊവ്വാഴ്ചയും പതിവ് പോലെ ജിമ്മിലേക്ക് എത്തിയതായിരുന്നു. എന്നാല്‍ വ്യായാമം ചെയ്ത് തുടങ്ങിയതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട് സ്വദേശിയാണ് മരിച്ച അരുന്ധതി. എട്ടുമാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തുടര്‍ന്നാണ്…

Read More