ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ തീവ്രമഴ മുന്നറിയിപ്പ്. കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തിലേറെ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ 9 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്രന്യൂമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരം വഴി തമിഴ്നാട് തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ…
Read MoreAuthor: News Desk
ഖുർആൻ സമ്മേളനവും സമ്മാന വിതരണവും സംഘടിപ്പിച്ചു
ചെന്നൈ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ചെന്നൈ സിറ്റി ഘടകത്തിൻ്റേയും അലിഫ് ബാ ഖുർആൻ സ്റ്റഡി സെൻ്ററിൻ്റേയും ആഭിമുഖ്യത്തിൽ ഖുർആൻ സമ്മേളനവും വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു. കിൽപോക്ക് ഒരുമ ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി കേരള അസി.അമീർ വി.ടി അബ്ദുക്കോയ തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അലിഫ് ബാ ഖുർആൻ സ്റ്റഡി സെന്റർ ചെന്നൈ സൗത്ത് ഏരിയാ കൺവീനർ ഇസ്മായിൽ എടവലത്ത് അധ്യക്ഷത വഹിച്ചു. ഖുർആൻ സ്റ്റഡി സെന്റർ കേരള ജൂലൈ മാസത്തിൽ നടത്തിയ വാർഷിക പരീക്ഷകളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ…
Read Moreവീട്ടുമുറ്റത്ത് കണ്ട കോഴിയെ ഗൃഹനാഥൻ കൂട്ടിലടച്ചു; അവകാശവാദമുന്നയിച്ച് അയൽക്കാർ; സംഘർഷത്തിൽ വയോധികനെ തല്ലിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ കോഴിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വയോധികനെ തല്ലിക്കൊന്നു. 82 വയസ്സുകാരനായ മുരുഗയ്യനാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂർ ജില്ലയിലെ കുഭകോണത്താണ് സംഭവം. സംഭവത്തിൽ അയൽക്കാരായ മൂന്ന് പ്രതികൾ അറസ്റ്റിലായി. വീട്ടിലെത്തിയ കോഴിയുടെ പേരിലാണ് ക്രൂരമായ സംഭവമുണ്ടായത്. മകന് ഇറച്ചിക്കോഴികളുടെ കച്ചവടമായതിനാൽ വീട്ടുമുറ്റത്ത് കണ്ട കോഴി, തങ്ങളുടേതാകുമെന്ന് കരുതി മുരുഗയ്യൻ കൂട്ടിലടച്ചു. പിന്നാലെ അയൽവീട്ടിലെ സെൽവറാണിയും, മക്കളായ ബാബുരാജ്, ഭാരതി എന്നിവരും കോഴിയെ അന്വേഷിച്ച് മുരുകയ്യൻ്റെ വീട്ടിലെത്തി. കോഴി ആരുടേതാണെന്ന് അറിയില്ലെന്നും, മകൻ വന്നതിന് ശേഷം തീരുമാനിക്കാമെന്നും മുരുകയ്യൻ പറഞ്ഞെങ്കിലും മൂവരും വഴങ്ങിയില്ല. തർക്കം മുറുകിയപ്പോൾ…
Read Moreതമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും
കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം. അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥികളെല്ലാം ക്ഷേത്രത്തിലെത്തും. അതിനിടെ കല്‍പ്പാത്തി രഥോത്സവം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തും.…
Read Moreവര്‍ഷങ്ങളായി വിജയ് എന്റെ സുഹൃത്ത് പക്ഷെ 2026ൽ ഡിഎംകെ മാത്രമേ വിജയിക്കൂ; വിജയ്ക്ക് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ
വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളെ എതിർക്കാൻ ആര് തീരുമാനിച്ചാലും അവർ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയിൽ നിന്ന് വന്നാലും അത് ഡൽഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കുമെന്ന് ഉദയനിധി പറഞ്ഞു. വര്‍ഷങ്ങളായി വിജയ് എന്റെ സുഹൃത്താണ്. കുട്ടിക്കാലം മുതലെ അറിയാം. എൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ആദ്യ സിനിമയിൽ അദ്ദേഹത്തെ അവതരിപ്പിച്ചു. ഈ പുതിയ സംരംഭത്തിൽ അദ്ദേഹം വിജയിക്കട്ടെയെന്നും ആശംസിക്കുന്നുവെന്ന്…
Read Moreഅമേരിക്കയില്‍ ജനവിധി ഇന്ന്; കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍.
ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍. തെലുങ്കാനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രാര്‍ഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്. ഇവിടങ്ങളിലെല്ലാം കമലഹാരിസിന്റെ ഫോട്ടോ പതിച്ച ബാനറുകളും പതിച്ചിട്ടുണ്ട്. നാടിന്റെ മകള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കട്ടെ എന്ന ബാനറുകള്‍ വഴികളില്‍ കാണാം. കമല ഹാരിസിന്റെ മുത്തച്ഛന് പി വി ഗോപാലന് ജനിച്ചുവളര്‍ന്ന സ്ഥലമാണ് ഇത്. ക്ഷേത്രത്തില്‍ സംഭാവനകള്‍ പട്ടികപ്പെടുത്തുന്ന കല്ലില്‍ മുത്തച്ഛന്റെ പേരിനൊപ്പം കമല ഹാരിസിന്റെയും പേര് കൊത്തിവെച്ചിട്ടുണ്ട്. യുഎസ് വൈസ്പ്രസിഡന്റായി കമല ഹാരിസ്…
Read Moreഗൃഹ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ചെന്നൈ: ഐ.ആർ.ഡബ്ല്യു ചെന്നൈ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗൃഹ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഡയാർ കെ.പി.എം പ്രൈമറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ എം.ഇ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റ് ലീഡർ കെ.ഷജീർ സ്വാഗതവും സെക്രട്ടറി ശബീബ്.ടി നന്ദിയും പറഞ്ഞു
Read Moreചാരുഹാസൻ ആശുപത്രിയിൽ
ചെന്നൈ : വീണു പരിക്കേറ്റതിനെത്തുടർന്ന് നടൻ ചാരുഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ദീപാവലിത്തലേന്നത്തെ വീഴ്ചയെത്തുടർന്നാണ് ചാരുഹാസൻ ആശുപത്രിയിലായത്.
Read Moreദീപാവലി ആഘോഷിക്കാൻ സ്വന്തം നാടുകളിലേക്ക് ആളുകളുടെ നെട്ടോട്ടം; ഒരുപോലെ തിങ്ങി ബസ് സ്റ്റാണ്ടുകളും റെയിൽവേ സ്റ്റേഷനും
ചെന്നൈ : ദീപാവലി ആഘോഷിക്കാൻ ആളുകൾ നഗരത്തിൽനിന്ന് സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടപ്പോൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വൻ തിരക്ക്. കഴിഞ്ഞദിവസംതന്നെ തിരക്ക് വർധിച്ചെങ്കിലും ബുധനാഴ്ച തിരക്ക് ഇരട്ടിച്ചു. സെൻട്രൽ, എഗ്മോർ റെയിൽവേ സ്റ്റേഷനുകൾ, കിളാമ്പാക്കം, കോയമ്പേട് ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് ദൃശ്യമായത്. തീവണ്ടികളിൽ റിസർവേഷൻ കിട്ടാതെ വന്നതോടെ ജനറൽ കംപാർട്ട്മെന്റുകളിൽ തിക്കുംതിരക്കുമായി. തുടർച്ചയായി നാല് ദിവസം അവധിയുള്ളതിനാൽ ഇത്തവണ ദീപവലിക്ക് മുൻ വർഷങ്ങളെക്കാൾ തിരക്കേറി. ഇത് മുന്നിൽ കണ്ട് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 14,000 പ്രത്യേക ബസ് സർവീസുകൾ…
Read More13-കാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി കിണറ്റിൽ തള്ളി; യുവാവ് അറസ്റ്റിൽ
ചെന്നൈ : ശിവഗംഗയിൽ 13-കാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി കിണറ്റിൽതള്ളിയ സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. ശിവഗംഗ കാട്ടാണിക്കുളം സ്വദേശി സതീഷ് കുമാറാണ് (32) പിടിയിലായത്. വ്യാഴാഴ്ച രാവിലെ ശിവഗംഗയ്ക്ക് സമീപം കൽക്കുളം ഗ്രാമത്തിലെ കിണറ്റിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആരാണെന്നു വ്യക്തമല്ലാത്തതിനാൽ ദുരൂഹമരണത്തിനു കേസെടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാണാനില്ലെന്ന് മധുര പോലീസ് സ്റ്റേഷനിൽ പരാതിലഭിച്ചതായി വിവരംലഭിച്ചു. അടുത്തിടെ മധുര രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ മകളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. ഭാര്യയെ പ്രസവത്തിനായി ഇതേആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സതീഷ് കുമാർ പെൺകുട്ടിയുമായി സൗഹൃദത്തിലായതെന്നും തുടർന്ന് വിജനമായസ്ഥലത്തു കൊണ്ടുപോയി…
Read More