ചെന്നൈ : സാമൂഹികപരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ 146-ാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ. ഡി.എം.കെ., അണ്ണാ ഡി.എം.കെ., കോൺഗ്രസ്, പി.എം.കെ. പാർട്ടികളെക്കൂടാതെ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടി.വി.കെ.) പെരിയാറിനെ അനുസ്മരിച്ചു. പെരിയാർ സ്മാരകം സന്ദർശിച്ച വിജയ് പൂക്കളർപ്പിച്ചു. ടി.വി.കെ. ജനറൽസെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കൾ വിജയ്ക്കൊപ്പമുണ്ടായിരുന്നു. യുക്തിചിന്ത, സാമൂഹികനീതി, തുല്യത, സ്ത്രീകളുടെ വിദ്യാഭ്യാസം എന്നിവ പ്രചരിപ്പിക്കുന്നതിൽ പെരിയാറിന്റെ ദർശനങ്ങൾക്ക് വലിയപങ്കുണ്ടായിരുന്നെന്ന് വിജയ് എക്സിൽ കുറിച്ചു. ജാതി, മത ചിന്തകളിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞിരുന്ന തമിഴ്നാട്ടിലെ ജനങ്ങളെ ഉണർത്താൻ അദ്ദേഹത്തിനുസാധിച്ചെന്നും വിജയ്…
Read MoreCategory: TAMILNADU
സബർബൻ തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം; തീവണ്ടികൾ ഭാഗികമായി റദ്ദാക്കി; വിശദാംശങ്ങൾ
ചെന്നൈ : ചെന്നൈ ബീച്ച്-വിഴുപുരം റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വെള്ളി ദിവസങ്ങളിൽ സബർബൻ തീവണ്ടികളുടെ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈ ബീച്ചിൽനിന്ന് താംബരത്തേക്ക് രാത്രി 8.25, 8.55, 10.20, എന്നീ സമയങ്ങളിലുള്ള സബർബൻ തീവണ്ടികൾ റദ്ദാക്കി. ഇതേ ദിവസങ്ങളിൽ ചെന്നൈ ബീച്ച്-തിരുവള്ളൂർ റൂട്ടിൽ രാത്രി 8.05, 10.22 എന്നീ സമയങ്ങളിലുള്ള തീവണ്ടികൾ റദ്ദാക്കി. തിരുവള്ളൂർ-ചെന്നൈ ബീച്ചിലേക്ക് രാത്രി 9.35-നുള്ള സർവീസുകൾ റദ്ദാക്കി. ചെന്നൈ ബീച്ചിൽ നിന്ന് ആർക്കോണത്തേക്ക് വ്യാഴാഴ്ച, ശനി ദിവസങ്ങളിൽ രാവിലെ 4.05-നുള്ള തീവണ്ടികൾ റദ്ദാക്കി. ഗുമ്മിടിപൂണ്ടി-ചെന്നൈ…
Read Moreഡി.എം.കെ. വജ്രജൂബിലി ആഘോഷിച്ചു; ആഘോഷത്തിൽ കരുണാനിധിയും
ചെന്നൈ : സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അവ സംരക്ഷിക്കാൻ ഭരണഘടനാഭേദഗതി വേണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെ. വജ്രജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്ന സർക്കാരല്ല കേന്ദ്രത്തിലുള്ളത്. ക്രീം ബണ്ണിന് എത്രയാണ് നികുതിയെന്ന് ചോദിക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്ന് കഴിഞ്ഞദിവസം കോയമ്പത്തൂരിൽനടന്ന സംഭവം ചൂണ്ടിക്കാട്ടി സ്റ്റാലിൻ പരിഹസിച്ചു. ഇനിയും പോരാട്ടം തുടരണം. ഡി.എം.കെ. സ്ഥാപകരായ അണ്ണാദുരൈയും കരുണാനിധിയും പിന്തുടർന്ന മാർഗത്തിൽ മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്നാടിനെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി മാറ്റിയത് ദ്രാവിഡ മാതൃകാ ഭരണമാണ്. പിന്നാക്കവിഭാഗങ്ങളുടെയും…
Read Moreകാൽനടയാത്രക്കാർക്ക് ശല്യമില്ലാതെ ചെന്നൈയിലെ 3 സ്ഥലങ്ങളിൽ മോഡൽ റോഡ്സൈഡ് ബിസിനസ് കോംപ്ലക്സുകൾ വരുന്നു; വിശദാംശങ്ങൾ
ചെന്നൈ: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ചെന്നൈയിൽ മൂന്നിടങ്ങളിൽ മാതൃകാ പാതയോര വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കോർപ്പറേഷൻ ഭരണസമിതി നടപടി സ്വീകരിക്കുന്നു. വഴിയോര കച്ചവടക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിനുമായി ചെന്നൈ കോർപ്പറേഷൻ സിറ്റി സെയിൽസ് കമ്മിറ്റി രൂപീകരിച്ചു. കോർപ്പറേഷൻ കമ്മിഷണർ ജെ.കുമാരഗുരുപരൻ്റെ നേതൃത്വത്തിലാണിത്. നഗരത്തിലുടനീളം 35,500 തെരുവ് കച്ചവടക്കാരെ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് കോർപ്പറേഷൻ തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളിലൂടെ ഇവർക്ക് നേട്ടമുണ്ടാക്കാനുള്ള നടപടികളും കോർപ്പറേഷൻ റവന്യൂ ഉദ്യോഗസ്ഥരും സ്വീകരിക്കുന്നുണ്ട്. സിറ്റി സെയിൽസ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും കഴിഞ്ഞ വർഷം നടന്നിരുന്നു.…
Read Moreമുത്തശ്ശിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
ചെന്നൈ : മുത്തശ്ശിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ യുവാവ് താമരഭരണി നദിയിൽ മുങ്ങി മരിച്ചു. തൂത്തുക്കുടി സ്വദേശി ശെൽവകുമാർ (33) ആണ് മരിച്ചത്. തിരുനെൽവേലി ജില്ലയിലെ താമരഭരണി നദിയിൽ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ എത്തിയതായിരുന്നു ശെൽവകുമാറും ബന്ധുക്കളും. നദിയിലേക്കിറങ്ങിയ ശെൽവകുമാർ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ബന്ധുക്കളുടെ രക്ഷാശ്രമം വിഫലമായി. അഗ്നിരക്ഷാസേന യാണ് പുറത്തെടുത്തത്.
Read Moreബോട്ടിൽ അതിർത്തി കടന്നെത്തിയ മൂന്ന് ശ്രീലങ്കക്കാർ അറസ്റ്റിൽ
ബെംഗളൂരു : ഞായറാഴ്ച രാത്രി രാമനാഥപുരം ജില്ലയിലെ തൊണ്ടിക്കടുത്ത് നടുക്കടലിൽ ബോട്ടിൽ അതിർത്തി കടന്ന മൂന്ന് ശ്രീലങ്കക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ തൊണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ കോസ്റ്റ് ഗാർഡിൻ്റെ പട്രോളിംഗ് കപ്പൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ശ്രീലങ്കക്കാർ അറസ്റ്റിലായത്. തുടർന്ന് ബോട്ടിലുണ്ടായിരുന്ന മൂന്ന് ശ്രീലങ്കക്കാരെ അറസ്റ്റ് ചെയ്ത് ഞായറാഴ്ച രാത്രി മണ്ഡപം കോസ്റ്റ് ഗാർഡ് ക്യാമ്പിലെത്തിച്ചു. മൂന്ന് പേരും അഭയാർത്ഥികളാണോ മത്സ്യത്തൊഴിലാളികളാണോ കള്ളക്കടത്തുകാരാണോ എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
Read Moreതീവണ്ടിയാത്രയിൽ സുരക്ഷ പോരാ; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് റെയിൽവേ ബോർഡ്
ചെന്നൈ : തീവണ്ടിയാത്രയിൽ സുരക്ഷ പോരെന്നും ആസ്തിവർധനയ്ക്കനുസരിച്ച് ജീവനക്കാരെ നിയമിക്കണമെന്നും റെയിൽവേ ബോർഡ് ചെയർമാൻ സതീഷ്കുമാർ കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. റെയിൽവേയുടെ ആസ്തി 2019-20 സാമ്പത്തികവർഷത്തിൽ 1.48 ലക്ഷം കോടി രൂപയായിരുന്നു. 2023-24 സാമ്പത്തികവർഷത്തിലിത് 2.62 ലക്ഷം കോടിയായി ഉയർന്നു. എന്നാൽ, അതിനനുസരിച്ച് സുരക്ഷിത യാത്ര ഉറപ്പാക്കാനാവശ്യമായ ജീവനക്കാരുടെ എണ്ണം വർധിച്ചില്ല. തുടർച്ചയായി വണ്ടികൾ പാളംതെറ്റുന്നതും കൂട്ടിയിടിക്കുന്നതും വർധിക്കുകയാണ്. റെയിൽവേയിൽ സിഗ്നൽസംവിധാനങ്ങളും ട്രാക്കുകൾ നവീകരിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് ആ വകുപ്പുകളിൽ ജീവനക്കാരെ നിയമിക്കുന്നില്ല. എൻജിനിയറിങ്, ഇലക്ട്രിക്കൽ, സിഗ്നലിങ്, ട്രാക്ക് അറ്റകുറ്റപ്പണി എന്നീ വകുപ്പുകളിൽ ജീവനക്കാരുടെ…
Read Moreയുവതികൾ കൈകാണിച്ചിട്ടും സർക്കാർ ബസ് നിർത്തിയില്ല; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ
ചെന്നൈ: ബസ് സ്റ്റോപ്പിൽ നിന്നിരുന്ന 2 സ്ത്രീകൾ ബസ് നിർത്താൻ കൈകാണിച്ചിട്ടും കാണിച്ചിട്ടും ബസ് നിർത്താതെ പോയതിൽ ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു നാഗർകോവിൽ വടശേരിയിൽ നിന്ന് ശുചീന്ദ്രം, അളഗപ്പപുരം വഴി നെല്ലായി ജില്ല കൂട്ടപ്പുള്ളിയിലേക്ക് 13ന് വൈകിട്ട് പുറപ്പെട്ട സർക്കാർ ബസ് അളഗപ്പപുരത്തെത്തിയപ്പോൾ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന 2 സ്ത്രീകളാണ് ബസ് നിർത്താൻ കൈകാണിച്ചത്. എന്നാൽ ബസ് നിർത്താതെ പോകുകകയായിരുന്നു. ഇതുകണ്ട് ചില യുവാക്കൾ നിർത്താതെ പോയ സർക്കാർ ബസിനെ മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് തടഞ്ഞു. തുടർന്ന് ബസിലെ ഡ്രൈവറും കണ്ടക്ടറുമായി യുവാക്കൾ…
Read Moreചെന്നൈയിലെ ജലാശയങ്ങളിൽ നിർമാണ മാലിന്യം തള്ളുന്നത് തടയാൻ മോണിറ്ററിങ് കമ്മിറ്റി; 5000 രൂപ വരെ പിഴ ചുമത്തും; വിശദംശങ്ങൾ
ചെന്നൈ: ചെന്നൈ മെട്രോപൊളിറ്റൻ ഏരിയയിൽ, പൗരന്മാർ നിയമങ്ങൾ ലംഘിച്ച് ഉത്തരവാദിത്തബോധമില്ലാതെ എല്ലായിടത്തും നിർമ്മാണ, കെട്ടിടങ്ങൾ പൊളിച്ച മാലിന്യങ്ങൾ ജലാശയങ്ങളിൽ ഉപേക്ഷിക്കുന്നതായി റിപ്പോട്ട്. ഇത് മെട്രോപൊളിറ്റൻ പ്രദേശത്തിൻ്റെ തിളക്കം നശിപ്പിക്കുകയും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴവെള്ളം ഒഴുകിപ്പോകുന്നത് തടയുകയും ചെയ്യുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ബക്കിംഗ്ഹാം കനാൽ പോലുള്ള ജലപാതകളിലാണ് നിർമാണ മാലിന്യം തള്ളുന്നത്. ഈ സാഹചര്യത്തിൽ കോർപറേഷൻ അനുവദിച്ച സ്ഥലങ്ങളിൽ മാത്രമേ നിർമാണ മാലിന്യം തള്ളാവൂ. ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും നിർമാണ മാലിന്യം തള്ളുകയാണെങ്കിൽ 500 രൂപ മുതൽ 5000 രൂപ വരെ പിഴ…
Read Moreപുതുച്ചേരി 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ വിവേകാനന്ദൻ ജയിലിൽ ആത്മഹത്യ ചെയ്തു
ചെന്നൈ: കഴിഞ്ഞ മാർച്ചിൽ പുതുച്ചേരി മുതിയാൽ സ്വദേശിനിയായ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുതിയാൽപേട്ട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും ഇതേ പ്രദേശത്തെ വിവേകാനന്ദൻ (57), കരുണാസ് (19) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലടച്ചു. പുതുച്ചേരി കൊലപാതകക്കേസിൽ അറസ്റ്റിലായി ജയിലിലായ വിവേകാനന്ദൻ ജയിലിലെ ശുചിമുറിയിൽ തൂവാലകൊണ്ട് തൂങ്ങി ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞ് ജയിൽ ഗാർഡുകൾ സ്ഥലത്തെത്തി വിവേകാനന്ദൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക്…
Read More